ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

120 Jeremiah, V. യിറമിയാ ൫. അ.

<lg n="൧൭"> അവർ നിന്റേ കൊയ്ത്തും അപ്പവും തിന്നും, നിന്റേ പുത്രീപുത്രന്മാരെ
യും തിന്നും, നിന്റേ ആടും മാടും തിന്നും, നിന്റേ വള്ളിയും അത്തിയും
തിന്നും, നീ ആശ്രയിക്കുന്ന കോട്ടനഗരങ്ങളെയും വാൾകൊണ്ടു തറിക്കും.
</lg><lg n="൧൮"> എങ്കിലും ആ നാളുകളിലും ഞാൻ നിങ്ങളിൽ മുരമ്മുടിവു നടത്തുക ഇല്ല
എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൯"> പിന്നേ നമ്മുടേ ദൈവമായ യഹോവ ഇവ ഒക്കെയും നമ്മെ ചെയ്യു
ന്നത് എന്തുകൊണ്ടു? എന്നു നിങ്ങൾ പറയുമ്പോൾ: നിങ്ങൾ എന്നെ
വിട്ടു മറുനാട്ടുദേവകളെ നിങ്ങടേ ദേശത്തിൽ സേവിച്ചതു പോലേ ത
ന്നേ നിങ്ങൾക്കല്ലാത്ത ദേശത്തിൽ അന്യന്മാരെ സേവിച്ചു പോകും എന്ന്
</lg><lg n="൨൦"> അവരോടു ചൊല്ലേണം. അല്ലയോ യാക്കോബ് ഗൃഹത്തിൽ നിങ്ങൾ അ
</lg><lg n="൨൧"> റിയിച്ചു യഹൂദയിൽ കേൾപ്പിക്കേണ്ടുന്നിതു: കണ്ണ് ഉണ്ടായിട്ടും കാണാ
തേ, ചെവി ഉണ്ടായിട്ടും കേളാതേ ബോധം കെട്ട മൂഢജനമേ, ഇതു
</lg><lg n="൨൨"> കേൾക്കേ വേണ്ടൂ! എന്നെ നിങ്ങൾ ഭയപ്പെടായ്കയോ, എൻ മുമ്പിൽ
പിടയായ്കയോ? കടക്കാത നിത്യവെപ്പായി കടലിന്നു മണൽ മാത്രം അ
തിർ ആക്കിയവനെ? അതിലേ തിരകൾ തുളുമ്പി അലെച്ചും കഴിവു വ
രാതേ മുഴങ്ങി പൊങ്ങീട്ടും കടന്നു കൂടാ എന്നു യഹോവയുടേ അരുള
</lg><lg n="൨൩"> പ്പാടു. ഈ ജനത്തിന്നോ മത്സരിച്ചു മറുക്കുന്ന ഹൃദയം ഉണ്ടു; അവർ
</lg><lg n="൨൪"> അകന്നു പോയ്ക്കളഞ്ഞു: നമ്മുടേ ദൈവമായ യഹോവയേ ഭയപ്പെടാവു,
തത്ക്കാലത്തു മുന്മഴ പിന്മഴയായി മാരി പൊഴിച്ചും കൊയ്ത്തിന്നു വെച്ച
ആഴ്വട്ടങ്ങളെ കാത്തും പോരുന്നവനല്ലോ! എന്നുള്ള0 കൊണ്ടു പറഞ്ഞ
</lg><lg n="൨൫"> തും ഇല്ല. ഈ വകയെ നിങ്ങളുടേ അകൃത്യങ്ങൾ മാറ്റി ഈ നന്മയെ
</lg><lg n="൨൬"> നിങ്ങളുടേ പാപങ്ങൾ മുടക്കിക്കളഞ്ഞു.- എൻ ജനത്തിലാകട്ടേ ദുഷ്ട
ന്മാർ കാണായ്‌വന്നു, കണികൾ വെക്കുന്നവന് ഒത്തു പതിയിരിക്കും, കുടു
</lg><lg n="൨൭"> ക്കു യന്ത്രിച്ചു ആളുകളെ പിടിക്കുന്നു. മിടഞ്ഞ കൂട്ടിൽ പക്ഷി നിറയും
പോലേ അവരുടേ വീടുകളിൽ ചതി (മുതൽ) നിറയുന്നു, ഇങ്ങനേ അ
</lg><lg n="൨൮"> വർ വളൎന്നു ധനികരായി. നെയിവെച്ചു തടിച്ചു ചമഞ്ഞു; ദോഷ കാൎയ്യ
ങ്ങളിലും അവർ ക്രമം കവിഞ്ഞു പോയി, അനാഥൎക്കു ശുഭം സിദ്ധിപ്പാൻ
അവരുടേ വ്യവഹാരം നേരേ വിസ്തരിപ്പാറും ഇല്ല, ദരിദ്രരുടേ അന്യാ
</lg><lg n="൨൯"> യം വിധിച്ചു തീൎപ്പാറും ഇല്ല. ഈ വക ഞാൻ സന്ദൎശിക്ക ഇല്ലയോ,
ഇങ്ങനത്തേ ജാതിയോട് എൻ ഉള്ളം പക വീട്ടുക ഇല്ലയോ? എന്നു യ
</lg><lg n="൩൦"> ഹോവയുടേ അരുളപ്പാടു (൯).— ഘോരവും ഭൈരവവുമായോന്നു ദേ
</lg><lg n="൩൧"> ശത്തിൽ നടക്കുന്നിതു: പ്രവാചകന്മാർ പൊളിയായി പ്രവചിക്കയും
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/126&oldid=191875" എന്ന താളിൽനിന്ന് ശേഖരിച്ചത്