ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

122 Jeremiah, VI. യിറമിയാ ൬. അ.

<lg n="">ഒക്കത്തക്ക അതിനെ ചൊരിക! സാക്ഷാൽ പുരുഷൻ സത്രീയുമായി കിഴ
</lg><lg n="൧൨"> വൻ ആയുസ്സു തികഞ്ഞവനുമായി അകപ്പെടും. അവരുടേ വീടുകളും
നിലങ്ങളും ഭാൎയ്യമാരും ഒരു പോലേ അന്യന്മാൎക്ക് ആയ്ത്തിരിയും, ദേശ
നിവാസികൾക്കു നേരേ ഞാൻ കൈനീട്ടും സത്യം എന്നു യഹോവയുടേ
</lg><lg n="൧൩"> അരുളപ്പാടു.- കാരണം: ചെറിയവർ മുതൽ വലിയവർ വരേ എ
പ്പേരും ലാഭം ലോഭിക്കുന്നു, പ്രവാചകൻ മുതൽ പുരോഹിതൻ വരേ എ
</lg><lg n="൧൪">പ്പേരും ചതിപ്രയോഗിക്കുന്നു. സമാധാനം ഇല്ലാതിരിക്കേ ‘സമാധാ
നം സമാധാനം' എന്നു ചൊല്ലി എൻ ജനത്തിൻ പുത്രിയുടേ മുറിയെ എ
</lg><lg n="൧൫">ളുപ്പത്തിൽ പൊറുപ്പിക്കയും ചെയ്യുന്നു. അവർ അറെപ്പു പ്രവൃത്തിക്ക
യാൽ അവരെ നാണിപ്പിച്ചിട്ടുണ്ടു, അവൎക്കു നാണം ഒട്ടും തോന്നാ താനും
ലജ്ജിപ്പാനും അറിയാ. അതുകൊണ്ടു വീഴുന്നവരിൽ അവർ വീഴും, അ
വരെ ഞാൻ സന്ദൎശിക്കും സമയം ഇടറിപ്പോകും എന്നു യഹോവയുടേ
അരുളപ്പാടു.

</lg>

<lg n="൧൬"> യഹോവ പറയുന്നിതു: "വഴികളിൽ നിങ്ങൾ നിന്നു നോക്കിക്കണ്ടു
യുഗാദിമാൎഗ്ഗങ്ങളെയും നല്ലത്തിൻ വഴി എന്തെന്നും ചോദിച്ചു ആയതിൽ
ചെല്ലുവിൻ എന്നാൽ മനസ്സിന്നു ശമം കാണും!" അവരോ ഞങ്ങൾ ചെല്ക
</lg><lg n="൧൭"> ഇല്ല എന്നു പറയുന്നു. പിന്നേ ഞാൻ നിങ്ങളുടേ മേൽ നോട്ടക്കാരെ
ആക്കി "കാഹളധ്വനിയെ കുറിക്കൊൾവിൻ" എന്നു കല്പിച്ചിട്ടും കുറി
</lg><lg n="൧൮"> കൊൾക ഇല്ല എന്നു പറയുന്നു. ആകയാൽ അവരിൽ സംഭവിപ്പതു
</lg><lg n="൧൯">ൻ ജാതികളേ കേൾപ്പിൻ, സഭയേ അറിഞ്ഞുകൊൾക! ഭൂമിയേ കേൾക്ക!
ഈ ജനത്തിന്മേൽ ഇതാ ഞാൻ തിന്മ വരുത്തുന്നു, അവർ എന്റേ വാക്കു
കളെ കുറിക്കൊള്ളാതേ എൻ ധൎമ്മോപദേശത്തെ വെറുക്കയാൽ അവരു
</lg><lg n="൨൦"> ടേ വിചാരങ്ങളുടേ ഫലമത്രേ. ശബായിൽനിന്നു വരുന്ന ഈ കുന്തുരു
ക്കവും ദൂരദിക്കിന്നു നല്ല വയമ്പും എനിക്ക് എന്തിന്നു? നിങ്ങടേ ഹോമ
</lg><lg n="൨൧"> ങ്ങൾ പ്രസാദിപ്പിക്കുന്നില്ല ബലികൾ എനിക്കു നിരയാ. അതുകൊണ്ടു
യഹോവ പറഞ്ഞിതു: ഈ ജനത്തിനു ഞാൻ ഇതാ ഇടൎച്ചകളെ വെക്കു
ന്നതു പിതാക്കളും മക്കളും അയൽക്കാരനും പാങ്ങനും ഒക്കത്തക്ക ഇടറി
കെട്ടുപോവാൻ തന്നേ.

</lg>

<lg n="൨൨"> യഹോവ പറയുന്നിതു: വടക്കേദേശത്തുനിന്നു ഇതാ ഒരു ജനം വരു
</lg><lg n="൨൩"> ന്നു, ഉത്തരദിക്കിൽ നിന്നു വലിയ ജാതി ഉണൎന്നെഴുന്നു. വില്ലും ചവള
വും ഏന്തി പിടിക്കും ആ കനിവില്ലാത്ത ക്രൂരന്മാർ; അവരുടേ ഒച്ച ക
ടൽകണക്കേ ഇരെക്കയും കുതിരകളുടേ മേൽ ഏറി ഓടുകയും ചിയ്യോൻ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/128&oldid=191879" എന്ന താളിൽനിന്ന് ശേഖരിച്ചത്