ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142 Jeremiah, XVI. യിറമിയാ ൧൬. അ.

ന്യായവിധി അണഞ്ഞതാൽ വിരക്തനായി വസിക്കേണം (൧൦) ദോഷവ
ൎദ്ധന തന്നേ ശിക്ഷയുടേ കാരണം (൧൬) ജനത്തെ ചിതറിച്ചു നായാടുവാൻ
(൧൭,൧) ബിംബാരാധനയാൽ വേണ്ടിവന്നു.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായിതു: ഈ സ്ഥലത്തു നിണക്കു പെ
</lg><lg n="൩"> ൺകെട്ടുകയും പുത്രീപുത്രന്മാർ ഉണ്ടാകയും അരുതു! ഇവിടേ പിറക്കു
ന്ന പുത്രീപുത്രന്മാരെയും ഈ ദേശത്തു അവരെ പെറുന്ന അമ്മമാരെയും
</lg><lg n="൪"> ജനിപ്പിക്കുന്ന അപ്പന്മാരെയും കുറിച്ചു യഹോവ പറയുന്നിതു: ബാധാ
മരണങ്ങളാൽ അവർ ചാകും, അവരെ തൊഴിപ്പാറും കുഴിച്ചിടുവാറും
ഇല്ല, നിലത്തിന്മേൽ വളമായി ചമയും, വാളാലും ക്ഷാമത്താലും മുടിക
യും ശവങ്ങൾ വാനപ്പക്ഷിക്കും ഭൂമൃഗത്തിന്നും ഉൗൺ ആകയും ചെയ്യും.
</lg><lg n="൫"> യഹോവ ആകട്ടേ പറയുന്നിതു: മുറവിളിപ്പുരയിൽ ചെല്ലായ്ക, തൊഴി
പ്പാനും പോകായ്ക, അവൎക്കു പരിതാപവും കാട്ടായ്ക! ഞാൻ ഈ ജനത്തിൽ
നിന്ന് എന്റേ സമാധാനം എന്ന ദയയെയും കനിവിനെയും വാരിക്ക
</lg><lg n="൬"> ളഞ്ഞുവല്ലോ എന്നു യഹോവയുടേ അരുളപ്പാടു. ഈ ദേശത്തു വലിയ
വരും ചെറിയവരും ചാകും; അവരെ കുഴിച്ചിടുകയില്ല തൊഴിക്കയും
ഇല്ല അവരെ ചൊല്ലി മെയി ചെത്തുകയും മുന്തല ചിരെക്കയും ഇല്ല.
</lg><lg n="൭"> മരിച്ചവനെക്കൊണ്ടു ആശ്വാസം വരുത്തുവാൻ അവൎക്ക് ഖേദത്തിങ്കൽ
അപ്പം നുറുക്കിക്കൊടുപ്പാറില്ല; ആരുടേ അപ്പനെക്കൊണ്ടും അമ്മയെ
</lg><lg n="൮"> ക്കൊണ്ടും ആശ്വാസക്കിണ്ടി കുടിപ്പിക്കയും ഇല്ല.- അവരോട് കൂടി
ഇരുന്നു ഭക്ഷിച്ചു കുടിപ്പാനായി വിരുന്നുവീട്ടിൽ പൂകയും അരുതു.
</lg><lg n="൯"> ഇസ്രയേലിൻ ദൈവമായ സൈന്യങ്ങളുടയ യഹോവയാകട്ടേ പറയുന്നി
തു: ഇതാ നിങ്ങളുടേ കണ്ണുകൾ കാണേ നിങ്ങടേ നാളുകളിൽ ഞാൻ സ
ന്തോഷാനന്ദങ്ങളുടേ ശബ്ദവും മണവാളന്റേ ശബ്ദവും പുതിയപെണ്ണിൻ
ശബ്ദവും ഇവിടുന്നു ഒഴിപ്പിക്കും (൭, ൩൪).

</lg>

<lg n="൧൦"> ഈ വാക്കുകൾ ഒക്കയും നീ ഈ ജനത്തോട് അറിയിക്കുമ്പോൾ: ഈ
വലിയ തിന്മ എല്ലാം യഹോവ ഞങ്ങൾക്കു നേരേ ചൊല്ലിയത് എന്തു
കൊണ്ടു? എന്നും നമ്മുടേ ദൈവമായ യഹോവയോടു ഞങ്ങൾ പിഴെച്ച
</lg><lg n="൧൧"> കുറ്റവും പാപവും എന്ത്? എന്നും പറഞ്ഞാൽ, അവരോട് ഇപ്രകാരം
പറക: നിങ്ങടേ അപ്പന്മാർ എന്നെ വിട്ടു അന്യദേവകളെ പിഞ്ചെന്നു
സേവിച്ചു നമസ്ക്കരിച്ചു എന്നെ വെടിഞ്ഞു എൻ ധൎമ്മത്തെ സൂക്ഷിക്കായ്ക
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/148&oldid=191921" എന്ന താളിൽനിന്ന് ശേഖരിച്ചത്