ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൧൭. അ. Jeremiah, XVII. 145

<lg n="൧൪"> എനിക്കു സൌഖ്യം വരുവാൻ യഹോവേ എന്നെ പൊറുപ്പിക്കേണ
മേ, രക്ഷ വരുവാൻ എന്നെ രക്ഷിക്കേണമേ! എന്റേ സ്തുതി നീ മാത്രം.
</lg><lg n="൧൫"> ഇതാ ഇവർ എന്നോടു യഹോവാവചനം എവിടേ! അതു വേഗം വരട്ടേ!
</lg><lg n="൧൬"> എന്നു പറയുന്നു. ഞാനോ ഇടയനായി നിന്നെ പിഞ്ചെല്ലുന്നതിന്നു മ
ടിച്ചിട്ടില്ല, (നാട്ടിന്) ആപദ്ദിവസം വാഞ്ച്ഛിച്ചതും ഇല്ല, നീ അറിയു
ന്നു. എന്റേ അധരങ്ങളിൽനിന്നു പുറപ്പെട്ടതു നിന്മുഖത്തെ നോക്കീട്ട
</lg><lg n="൧൭"> ത്രേ. നീ എനിക്കു മെരുൾ ആകോല, ദുൎദ്ദിനത്തിൽ നീയേ എനിക്കു ശ
</lg><lg n="൧൮"> രണം, എന്നെ പിന്തുടരുന്നവർ നാണിക്കാക, ഞാൻ നാണിയാതിരി
ക്കേണം! അവർ മെരിണ്ടുപോക ഞാനോ മെരിളായ്ക്ക! ദുൎദ്ദിനത്തെ അവ
രുടേ മേൽ വരുത്തി ഇരട്ടിനാശത്താൽ അവരെ ഇടിച്ചുകളയേണമേ!

</lg>

<lg n="൧൯"> യഹോവ എന്നോട് ഇപ്രകാരം പറഞ്ഞു: യഹൂദാ രാജാക്കന്മാർ പുക്കും
പുറപ്പെട്ടും പോരുന്ന ജനപുത്രവാതിൽക്കലും യരുശലേമിന്റേ സകല വാ
</lg><lg n="൨൦"> തിലുകളിലും ചെന്നു നിന്ന് അവരോടു പറക: ഹേ ഈ വാതിലുകളൂ
ടേ കടക്കുന്ന യഹൂദാരാജാക്കന്മാരും യഹൂദ ഒക്കയും യരുശലേംകുടിയാ
</lg><lg n="൨൧"> രും എല്ലാം യഹോവാവചനത്തെ കേൾപ്പിൻ! യഹോവ പറയുന്നിതു:
നിങ്ങടേ പ്രാണങ്ങൾക്കായി സൂക്ഷിച്ചുകൊൾവിൻ! ശബ്ബത്തുനാളിൽ ചു
</lg><lg n="൨൨"> മട് എടുക്കയും യരുശലേംവാതിലുകളിൽ കടത്തുകയും അരുതു. നിങ്ങ
ളുടേ വീടുകളിൽനിന്നും ശബ്ബത്തുനാളിൽ ചുമടു പുറപ്പെടുവിച്ചും യാതൊ
രു തൊഴിൽ ചെയ്തും പോകാതേ നിങ്ങടേ അപ്പന്മാരോടു ഞാൻ കല്പിച്ച
</lg><lg n="൨൩"> പ്രകാരം ശബ്ബത്തുനാളിനെ വിശുദ്ധീകരിപ്പിൻ! അവരോ കേൾപ്പാ
നും ചെവി ചായ്പ്പാനും തോന്നാതേ കേളാതോളവും ശിക്ഷ കൈക്കൊ
</lg><lg n="൨൪"> ള്ളാതവണ്ണവും കഴുത്തിനെ കഠിനമാക്കി നടന്നു. എന്നാൽ നിങ്ങൾ ശ
ബത്തുനാളിൽ ഈ പട്ടണവാതിലുകളിൽ ചുമടു കടത്താതേ യാതൊരു
തൊഴിലും ചെയ്യാതേ കണ്ടു ശബ്ബത്തുനാളിനെ വിശുദ്ധീകരിപ്പാൻ എന്നെ
</lg><lg n="൨൫"> ഉള്ളവണ്ണം കേൾക്കും എങ്കിൽ, ദാവീദിൻ സിംഹാസനത്തിൽ ഇരിക്കു
ന്ന രാജാക്കന്മാരും പ്രഭുക്കളും രഥവും കുതിരയും ഏറി തലവരുമായി യ
ഹൂദാപുരുഷന്മാരും യരുശലേമിലേ കുടിയാന്മാരും ഈ പട്ടണവാതിലുക
</lg><lg n="൨൬"> ളിൽ കടക്കയും ഈനഗരം എന്നേക്കും കുടിയിരിക്കയും ആം. യഹൂദാ
യൂരുകളിൽനിന്നും യരുശലേമിൻ ചുറ്റങ്ങൾ ബിന്യാമീൻ ദേശം താഴ്വീതി
മലപ്പുറം തെക്കുങ്കൂറു ഇവയിൽനിന്നും ഉള്ളവർ വന്നു ഹോമവും ബലിയും
കാഴ്ചയും കുന്തുരുക്കവും വഹിച്ചു യഹോവാലയത്തേക്കു സ്തോത്രവുമായി
</lg><lg n="൨൭"> കൊണ്ടുവരും എന്നു യഹോവയുടേ അരുളപ്പാടു. ശബ്ബത്തുനാളിനെ

</lg>10

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/151&oldid=191927" എന്ന താളിൽനിന്ന് ശേഖരിച്ചത്