ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൧൮. അ. Jeremiah XVIII. 147

<lg n="൧൨"> ക്കുവിൻ! അവരോ: "ഗതി കെട്ടു കിടക്കുന്നു, ഞങ്ങടേ വിചാരങ്ങളെ
ഞങ്ങൾ പിഞ്ചെന്നു താന്താന്റേ ദുൎമ്മനസ്സിൽ ശാഠ്യത്തെ നടത്തും" എന്നു
</lg><lg n="൧൩"> പറയുന്നു.— അതുകൊണ്ടു യഹോവ പറയുന്നിതു: ജാതികളിൽ ചോ
ദിച്ചുകൊൾവിൻ! ഈ വക കേട്ടത് ആർ? അതിഭൈരവമായതു ഇസ്ര
</lg><lg n="൧൪"> യേൽകന്യ പ്രവൃത്തിച്ചതു. നാട്ടിലേ പാറയിൽനിന്നു ലിബനോന്യഹി
മം വിട്ടൊഴിയുമോ? അല്ല ആ പരദേശത്തുനിന്ന് ഒഴുകുന്ന തണുത്ത
</lg><lg n="൧൫"> വെള്ളങ്ങൾ ഒടുങ്ങുമോ? എൻ ജനമോ എന്നെ മറന്നുകളഞ്ഞു മായക
ൾക്കു ധൂപം കാട്ടുന്നു. ഇവ അവരെ നിത്യഞെറികളായ വഴികളിൽ
</lg><lg n="൧൬"> ഇടറിച്ചതു നിരത്താത്ത വഴിയായ മാൎഗ്ഗങ്ങളിൽ നടത്തുവാനും, അവ
രുടേ ദേശം വിസ്മയവും എന്നേക്കും ഊളയിടുന്നതും ആക്കുവാനും തന്നേ.
</lg><lg n="൧൭"> അതിൽ കടക്കുന്നവൻ എല്ലാം വിസ്മയിച്ചു തല കുലുക്കും. കിഴക്കങ്കാറ്റി
ന്നു സമനായി ഞാൻ അവരെ ശത്രുവിൻ മുമ്പിൽ പാറ്റിക്കളഞ്ഞു അവ
രുടേ ആപദ്ദിവസത്തിൽ മുഖത്തെ അല്ല പിടരിയെ കാണിക്കും.

</lg>

<lg n="൧൮"> എന്നതിന്ന് അവർ പറഞ്ഞു: വരുവിൻ, യിറമിയാവിനു നേരേ നാം
ആലോചനകളെ ഭാവിക്കേണ്ടു! പുരോഹിതനു ധൎമ്മനിശ്ചയവും ജ്ഞാ
നിക്കു മന്ത്രണവും പ്രവാചകനു വചനവും കെടുകയില്ല പോൽ. അല്ല
യോ അവനെ നാവുകൊണ്ട് അടിച്ചു അവന്റേ വാക്കുകൾ ഒക്കയും ഇ
</lg><lg n="൧൯"> നി ശ്രദ്ധിക്കാതേ പോക! എന്നിട്ടു യഹോവേ നീ എന്നെ ശ്രദ്ധിച്ചാ
</lg><lg n="൨൦"> ലും, എന്നോടു വ്യവഹരിക്കുന്നവരുടേ ശബ്ദത്തെ കേട്ടാലും! നന്മെക്കു
പകരം തിന്മ വീട്ടാമോ, എന്റേ പ്രാണനു അവർ ഒരു കുഴി കുത്തിയ
ല്ലോ? ഞാൻ നിന്റേ മുമ്പാകേ നിന്നുകൊണ്ടു നിന്റേ ഊഷ്മാവിനെ അ
വരിൽനിന്നു തിരിക്കേണ്ടതിന്നു അവൎക്കു വേണ്ടി ഗുണം പറഞ്ഞതിനെ
</lg><lg n="൨൧"> ഓൎക്കേണമേ! ആകയാൽ അവരുടേ മക്കളെ ക്ഷാമത്തിന്നു കൊടുത്തു
വാളിൻ കൈക്കൽ ഒഴിച്ചുകളക! സ്ത്രീകൾ അപുത്രരും വിധവകളും ഭ
ൎത്താക്കന്മാർ രോഗഹതരും യുവാക്കൾ പടയിൽ വാളാൽ കുലപ്പെട്ടവരും
</lg><lg n="൨൨"> ആയ്‌പ്പോവാൻ തന്നേ! പെട്ടന്നു നീ അവരുടേ മേൽ പടച്ചാൎത്തു വ
രുത്തുമ്പോൾ കരച്ചൽ അവരുടേ വീടുകളിൽനിന്നു കേൾപ്പാറാക, എ
ന്നെ കുടുക്കുവാൻ അവർ കുഴി കുത്തി എൻ കാലുകൾക്കു കണികൾ ഒളി
</lg><lg n="൨൩"> പ്പിക്കയാൽ തന്നേ! എൻ മരണത്തിന്നായി അവർ മന്ത്രിച്ചത് എല്ലാം,
യഹോവേ, നീ അറിയുന്നു. അവരുടേ അതിക്രമത്തെ മൂടിക്കളയായ്ക,
പാപത്തെ നിന്മുമ്പിൽനിന്നു മാച്ചുകളയായ്ക! അവർ തിരുമുമ്പാകേ വീ
ഴ്ത്തപ്പെടാവു! നിന്റേ കോപസമയത്തിൽ അവരോടു പ്രവൃത്തിക്കേണമേ!
</lg>10*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/153&oldid=191931" എന്ന താളിൽനിന്ന് ശേഖരിച്ചത്