ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 Isaiah, VI. യശയ്യാ ൬. അ.

III. ൬. അദ്ധ്യായം.

യശയ്യാ യഹോവാതേജസ്സിനെ കണ്ടു (൫) ഭൂതസ്ഥാനത്തിനു വിളിയും
പ്രാപ്തിയും ഉണ്ടായി (ൻ) ജനത്തിന്റെ ദുശ്ശാഠ്യം നിമിത്തം വെറുതേ ഘോഷി
ക്കേണം എങ്കിലും ദണ്ഡശിക്ഷയാൽ ഒരുശേഷിപ്പു ജീവിക്കും എന്ന കല്പന വാ
ങ്ങിയതു.

<lg n="൧">ഉജ്ജീയാരാജാവ് മരിക്കുന്ന ആണ്ടിലോ കൎത്താവ് ഉയൎന്നെഴുന്നൊരു സിം
ഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു, അവന്റെ തോങ്ങലുകൾ മന്ദി
</lg><lg n="൨"> രത്തിൽ നിറയുന്നു. സറാഫുകൾ അവന്റെ മീതേ നില്ക്കുന്നു; അവന്ന
വന്നു ആറാറു ചിറകുകൾ ഉണ്ടു, ഈരണ്ടു കൊണ്ടു മുഖവും ഈരണ്ടു കൊ
</lg><lg n="൩"> ണ്ടുകാലുകളെയും മൂടും, ഈരണ്ടിനാൽ പറക്കും. ഒന്നോട് ഒന്നു വിളി
ക്കുന്നിതു: "സൈന്യങ്ങളുടയ യഹോവ വിശുദ്ധൻ വിശുദ്ധൻ വിശുദ്ധൻ,
</lg><lg n="൪"> സൎവ്വഭൂമിയുടെ നിറവും അവന്റെ തേജസ്സ് തന്നേ." എന്നു വിളിക്കു
ന്നവരുടെ ഒച്ചയാൽ ഉമ്മരപ്പടികളുടെ തള്ളകൾ ഇളകി, ഭവനത്തിൽ
പുകയുംനിറയുന്നു.

</lg>

<lg n="൫"> ഞാൻപറഞ്ഞു: "എനിക്ക് അയ്യോ കഷ്ടം ഞാൻ അശുദ്ധ അധരങ്ങ
ളുള്ള ആളും അശുദ്ധ അധരങ്ങളുള്ള ജനത്തിൻ നടുവിൽ വസിക്കു
ന്നവനും ആകയാൽ ഞാൻ മുടിഞ്ഞുപോയി, എൻ കണ്ണുകൾ കണ്ടതു
</lg><lg n="൬"> സൈന്യങ്ങളുടയ യഹോവ എന്ന രാജാവല്ലോ." എന്നാറേ സറാഫു
കളിൽ ഒരുത്തൻ ബലിപീഠത്തിന്മേൽനിന്നു കൊടിൽകൊണ്ട് എടു
ത്തൊരു ചുടുകല്ലിനെ കയ്യിൽ പിടിച്ചുംകൊണ്ട് എന്റെ നേരേ പറന്നു
</lg><lg n="൭"> വന്നു. എന്റെ വായ്ക്കു തൊടുവിച്ചു; "ഇതാ നിന്റെ അധരങ്ങളെ
ഇതു തൊട്ടതിനാൽ നിന്റെ അകൃത്യം അകലുകയും നിൻപാപത്തിന്നു
</lg><lg n="൮"> പരിഹാരം വരികയും ചെയ്തു", എന്നു പറഞ്ഞു. അനന്തരം "ഞാൻ
ആരെ അയക്കേണ്ടു, ആർ നമുക്കായി പോകും?" എന്നു കൎത്താവ് പറ
യുന്ന ശബ്ദത്തെ ഞാൻ കേട്ടു. "ഞാൻ ഇതാ, എന്നെ അയച്ചാലും" എന്നു
ഞാൻ പറകയും ചെയ്തു.

</lg>

<lg n="൯"> അവൻപറഞ്ഞിതു: "നീ പോയി ഈ ജനത്തോടു നിങ്ങൾ കേട്ട്
കേട്ടുകൊണ്ടും ബോധിയായ്‌വിൻ, കണ്ടു കണ്ടുകൊണ്ടും അറിയായ്‌വിൻ" എ
</lg><lg n="൧൦"> ന്നു ചൊല്ലി. "ഈ ജനത്തിന്റെ ഹൃദയത്തെ തടിപ്പിക്കയും ചെവിക
ളെ കനപ്പിക്കയും കണ്ണുകളെ ലേപിച്ചുകളകയും വേണ്ടതു. അതു കണ്ണു
കളാൽ കണ്ടു ചെവികളാൽ കേട്ടു ഹൃദയം ബോധിച്ചിട്ടു തിരിച്ചുവന്നു ചി

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/16&oldid=191639" എന്ന താളിൽനിന്ന് ശേഖരിച്ചത്