ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156 Jeremiah, XXIII. യിറമിയാ ൨൩. അ.

൨൩. അദ്ധ്യായം.

(ൻ) കള്ളപ്രവാചകന്മാരെ ദുൎന്നടപ്പുനിമിത്തം (൨൬) ഏവരും ഒഴിച്ചു
(൨൩) ദേവശിക്ഷയെ കാത്തുനിന്നു (൩൩) ദിവ്യവാക്കുകളെ ഹാസ്യമാക്കാതിരി
ക്കേണം.

<lg n="൯"> പ്രവാചകന്മാരെ കുറിച്ചു. എന്നുള്ളിൽ ഹൃദയം നുറുങ്ങി എല്ലുകൾ ഒ
ക്കയും ഉലയുന്നു, ഞാൻ മത്തനും വീഞ്ഞു കവിഞ്ഞ പുരുഷനും ഒത്തു ചമ
ഞ്ഞതു യഹോവയുടേ മുമ്പാകേ അവന്റേ വിശുദ്ധവചനങ്ങൾക്കു മുമ്പാ
</lg><lg n="൧൦"> കേ തന്നേ, അവ എന്തെന്നാൽ: ദേശം വ്യഭിചാരികളാൽ നിറഞ്ഞു,
ശാപം ഹേതുവായി ഭൂമി ഖേദിച്ചും മരുവിലേ പുലങ്ങൾ ഉണങ്ങിയും
പോയി, (ജനങ്ങളുടേ) ഓട്ടം വിടക്കും അവരുടേ വീൎയ്യം നേരുകേടും
</lg><lg n="൧൧"> അത്രേ. പ്രവാചകൻ ആയാലും പുരോഹിതൻ ആയാലും ബാഹ്യരത്രേ,
എന്നാലയത്തിൽ കൂടേ ഞാൻ അവരുടേ ദോഷത്തെ കണ്ടു പിടിച്ചു എ
</lg><lg n="൧൨"> ന്നു യഹോവയുടേ അരുളപ്പാടു. അതുകൊണ്ട് അവരുടേ വഴി ഇരി
ട്ടിൽ വഴുവഴുപ്പുകൾ പോലേ ആകും, അവർ അതിൽ തള്ളുകൊണ്ടു വീ
ഴും. ഞാൻ അവരുടേമേൽ സന്ദൎശിക്കും ആണ്ടാകുന്ന തിന്മ വരുത്തുമല്ലോ
</lg><lg n="൧൩"> എന്നു യഹോവയുടേ അരുളപ്പാടു.- ശമൎയ്യ പ്രവാചകരിൽ ഞാൻ നീര
സമായതിനെ കണ്ടു: അവർ ബാളിലായി പ്രവചിച്ചുകൊണ്ടു എൻ ജന
</lg><lg n="൧൪"> മായ ഇസ്രയേലെ തെറ്റിച്ചു. യരുശലേമ്യപ്രവാചകരിലോ ഞാൻ അ
തിഭൈരവമായതു കണ്ടു: വ്യഭിചരിക്കയും വ്യാജത്തിൽ നടക്കയും ആരും
ദോഷത്തിൽ നിന്നു തിരിയാത്തവണ്ണം ദുഷ്കൃതികളുടേ കൈകളെ ഉറപ്പി
ക്കയും തന്നേ ആയവർ ഒക്കേ എനിക്കു സദോമിന്നും നിവാസികൾ ഘ
</lg><lg n="൧൫"> മോറെക്കും ഒത്തു ചമഞ്ഞു. അതുകൊണ്ടു സൈന്യങ്ങളുടയ യഹോവ
പ്രവാചകന്മാരെ കുറിച്ചു പറയുന്നിതു: (ൻ,൧൪) ഇവരെ ഞാൻ ഇതാ
മക്കിപ്പൂ തീറ്റി കാഞ്ഞിര വെള്ളം കുടിപ്പിക്കും, യരുശലേമ്യപ്രവാചക
രിൽനിന്നു ബാഹ്യഭ്രഷ്ടത ദേശത്ത് എങ്ങും പരക്കയാൽ തന്നേ.

</lg>

<lg n="൧൬"> സൈന്യങ്ങളുടയ യഹോവ പറയുന്നിതു: നിങ്ങളോടു പ്രവചിക്കുന്ന
പ്രവാചകരുടേ വാക്കുകളെ കേൾക്കരുതേ! യഹോവവായിൽനിന്നുള്ള
തല്ല. തങ്ങളുടേ ഹൃദയത്തിലേ ദൎശനം ചൊല്ലിക്കൊണ്ടു നിങ്ങളെ മയക്കുന്നു.
</lg><lg n="൧൭"> എന്നെ നീരസിക്കുന്നവരോടു അവർ നിത്യം പറയുന്നു: "നിങ്ങൾക്കു സ
മാധാനം ഉണ്ടാകും എന്നു യഹോവ ഉരെച്ചു;" പിന്നേ ഹൃദയശാഠ്യത്തിൽ
നടക്കുന്നവനോട് എല്ലാം: "നിങ്ങടേ മേൽ ദോഷം വരിക ഇല്ല" എന്നു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/162&oldid=191950" എന്ന താളിൽനിന്ന് ശേഖരിച്ചത്