ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൨൯. അ. Jeremiah, XXIX 169

<lg n="൩"> അയക്കുമ്പോൾ, യിറമിയാപ്രവാചകൻ യരുശലേമിൽനിന്നു അവരു
ടേ കൈവശം ഒരു ലേഖം അയച്ചു. അവൻ പ്രവസിച്ച മൂപ്പന്മാരിൽ
ശേഷിച്ചവൎക്കും പുരോഹിതപ്രവാചകന്മാൎക്കും നബുകദ്രേച്ചർ യരുശലേ
മിൽനിന്നു ബാബേലിലാമ്മാറു പ്രവസിപ്പിച്ച സൎവ്വജനത്തിനും എഴുതി
</lg><lg n="൪"> അയച്ച ലേഖത്തിന്റേ വിവരമാവിതു: ഇസ്രയേലിൻ ദൈവമായ സൈ
ന്യങ്ങളുടയ യഹോവ ഞാൻ യരുശലേമിൽനിന്നു ബാബേലിലേക്കു
</lg><lg n="൫"> പ്രവസിപ്പിച്ച സകലപ്രവാസത്തോടും ഇപ്രകാരം പറയുന്നു: വീടുക
ളെ പണിതു കുടിയിരുന്നു തോട്ടങ്ങളെ നട്ടു അതിലേ ഫലം ഭക്ഷിപ്പിൻ!
</lg><lg n="൬"> സ്ത്രീകളെ കെട്ടി പുത്രീപുത്രന്മാരെയും ഉല്പാദിച്ചു നിങ്ങടേ മക്കളെ പെ
ൺകെട്ടിച്ചും പുത്രിമാരെ പുരുഷന്മാൎക്കു കൊടുത്തുംകൊണ്ടു അവിടേ കുറ
</lg><lg n="൭"> യാതേ വൎദ്ധിച്ചും വരുവിൻ! ഞാൻ നിങ്ങളെ പ്രവസിപ്പിച്ച നഗര
ത്തിന്റേ സമാധാനത്തെ അന്വേഷിച്ചു അതിനുവേണ്ടി യഹോവയോടു
പ്രാൎത്ഥിപ്പിൻ! അതിന്റേ സമാധാനത്തിൽ നിങ്ങൾക്കും സമാധാനം
</lg><lg n="൮"> ഉണ്ടാകും സത്യം.— എങ്ങനേ എന്നാൽ ഇസ്രയേലിൻ ദൈവമായ
സൈന്യങ്ങളുടയ യഹോവ പറയുന്നിതു: നിങ്ങടേ ഇടയിലുള്ള അ
ങ്ങേ പ്രവാദികളും ലക്ഷണക്കാരും നിങ്ങളെ ചതിക്കായ്ക! നിങ്ങൾ തന്നേ
കിനാക്കണ്ടു കൊള്ളുന്ന സ്വപ്നങ്ങളെയും പ്രമാണിക്കാതേ ഇരിപ്പിൻ!
</lg><lg n="൯"> ആയവർ എന്നാമത്തിൽ നിങ്ങളോടു പൊളിയേ പ്രവചിക്കുന്നുള്ളു.
ഞാൻ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടേ അരുളപ്പാടു.-
</lg><lg n="൧൦"> യഹോവപറയുന്നിതു: ബാബേലിന്നു എഴുപത്താണ്ടും തികഞ്ഞിട്ടത്രേ
ഞാൻ നിങ്ങളെ സന്ദൎശിച്ചു, നിങ്ങളെ ഇവിടേക്കു മടക്കി വരുത്തും എ
</lg><lg n="൧൧"> ന്നുള്ള നല്ല വാക്കിനെ അനുഷ്ഠിച്ചുതരും. ഞാനോ നിങ്ങളെ തൊട്ടു
ഭാവിക്കുന്ന നിനവുകളെ അറിയുന്നു എന്നു യഹോവയുടേ അരുളപ്പാടു;
ദോഷത്തിന്നല്ല സമാധാനനിനവുകളല്ലോ, നിങ്ങൾക്കു ഭവിഷ്യത്തും
</lg><lg n="൧൨"> പ്രത്യാശയും തരേണം എന്നത്രേ. അന്നു നിങ്ങൾ എന്നെ വിളിച്ചു ചെ
</lg><lg n="൧൩"> ന്നു എന്നോടു പ്രാൎത്ഥിക്കും ഞാനും നിങ്ങളെ കേൾക്കും. നിങ്ങൾ എന്നെ
അനേഷിക്കും, മുഴുമനസ്സോടും എന്നെ തിരഞ്ഞാൽ കണ്ടെത്തുകയും ചെ
</lg><lg n="൧൪"> യ്യും (൫ മോ. ൪, ൨൯.). ഞാൻ നിങ്ങളെക്കൊണ്ടു എന്നെ കണ്ടെത്തി
ക്കും എന്നു യഹോവയുടേ അരുളപ്പാടു നിങ്ങളുടേ അടിമയെ മാറ്റി നി
ങ്ങളെ ആട്ടിത്തള്ളിയ സകലജാതികളിൽനിന്നും സൎവ്വസ്ഥലങ്ങളിൽനി
ന്നും നിങ്ങളെ ചേൎത്തുകൊണ്ടു നിങ്ങളെ പ്രവസിപ്പിച്ചു വിടുത്ത സ്ഥല
ത്തേക്കു തിരിച്ചു വരുത്തും എന്നു യഹോവയുടേ അരുളപ്പാടു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/175&oldid=191999" എന്ന താളിൽനിന്ന് ശേഖരിച്ചത്