ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 Isaiah, VII. യശയ്യാ ൭. അ.

<lg n="">നെ അതിന്നകം രാജാവാക്കി വാഴിക്കും" എന്നിരിക്കയാൽ "ആയതു ഉ
ദിക്കയില്ല ഉണ്ടാകയും ഇല്ല" എന്നു കത്താവായ യഹോവ പറഞ്ഞിരിക്കു
</lg><lg n="൭"> ന്നു. അറാമിന്നാകട്ടേ ദമഷ്ക്കുതല, രചീനോ ദമഷ്ക്കിൻ തലയത്രേ, അറു
പത്തഞ്ചു വൎഷത്തിനകം എഫ്രയിം ജനമല്ലാതവണ്ണം പൊടിഞ്ഞുപോ
</lg><lg n="൮"> കും. എഫ്ര യിമിൻ തലയോ ശമൎയ്യ തന്നേ, രമല്യാപുത്രൻ ശമൎയ്യെക്കത്രേ
</lg><lg n="൯"> തലയാകുന്നതു. നിങ്ങൾക്കു വിശ്വാസം ഇല്ലാഞ്ഞാൽ സ്ഥിരവാസം ഇ
ല്ല സത്യം.

</lg>

<lg n="൧൦, ൧൧"> പിന്നേയും യഹോവ ആഹാജിനോടു ചൊല്ലിയതു: "പാതാളത്തോളം
ആഴയോ മീത്തലേക്കു ഉയരയോ നിൻ ദൈവമായ യഹോവയോട് അ
</lg><lg n="൧൨"> ടയാളം ചോദിച്ചുകൊൾക". എന്നതിന്ന് ആഹാജ്: "ഞാൻ ചോദിക്ക
</lg><lg n="൧൩"> യും യഹോവയെ പരീക്ഷിക്കയും ഇല്ല" എന്നു പറഞ്ഞാറേ, അവൻ പ
റഞ്ഞു: ഹേ ദാവീദ്ഗൃഹമേ കേൾപ്പിൻ! പുരുഷന്മാരെ മുഷിപ്പിക്കുന്നതു
പോര എന്നു വെച്ചിട്ടോ നിങ്ങൾ എൻ ദൈവത്തെയും മുഷിപ്പിക്കുന്നതു?
</lg><lg n="൧൪"> ആയതുകൊണ്ടു കൎത്താവ് താൻ നിങ്ങൾക്ക് അടയാളം തരുന്നിതു. ക
ണ്ടാലും കന്യയായവൾ ഗൎഭം ധരിച്ചു പുത്രനെ പെറ്റു അവന്ന് ഇമ്മാനു
</lg><lg n="൧൫"> വേൽ (നമ്മോടു ദേവൻ) എന്ന പേർ വിളിക്കുന്നുണ്ടു. അവൻ തിന്മ വെ
റുത്തു നന്മ തെരിഞ്ഞെടുപ്പാൻ അറിയുമ്പോഴെക്കു തയിരും തേനും ഉണ്ണും.
</lg><lg n="൧൬"> ബാലനാകട്ടേ തിന്മ വെറുത്തു നന്മ തെരിഞ്ഞെടുപ്പാൻ അറിയും മുമ്പേ
നീ ഓക്കാനിക്കുന്ന രണ്ടു രാജാക്കന്മാരുടെ ഭൂമിയും ഉപേക്ഷിക്കപ്പെടും.

</lg>

<lg n="൧൭"> എഫ്രയിം യഹൂദയോടു വേർപിരിഞ്ഞു പോയ നാൾ മുതൽ വന്നിട്ടി
ല്ലാത്ത നാളുകളെ യഹോവ നിന്റെ മേലും നിൻ ജനത്തിന്മേലും നി
ന്റെ പിതൃഗൃഹത്തിന്മേലും വരുത്തും, അശ്ശൂർരാജാവിനെ തന്നേ.
</lg><lg n="൧൮"> അന്നാൾ യഹോവ മിസ്രയിലേ കയ്യാറുകളുടെ അറ്റത്തുള്ള കൊതുകിന്നും
</lg><lg n="൧൯"> അശ്ശൂർ ദേശത്തിലേ തേനിച്ചെക്കും ഊഴൽ ഇടും. ആയവ വന്നു കടു
ന്തുക്കമുള്ള താഴ്വരകളിലും ശൈലപ്പിളൎപ്പുകളിലും എല്ലാ മുൾക്കെട്ടിലും എ
</lg><lg n="൨൦"> ല്ലാ തീൻപുലങ്ങളിലും ഒക്കത്തക്ക ആവസിക്കും. അന്നാൾ കൎത്താവ്
നദിക്ക് അക്കരേനിന്ന് ഇരവു വാങ്ങിയൊരു ഷൌരക്കത്തിയാകുന്ന അ
ശ്ശൂർ രാജാവിനെക്കൊണ്ടു തലയും കാലുകളിലേ രോമവും ചിരെക്കയും അ
</lg><lg n="൨൧"> തു താടിയെ കൂടേ കളകയും ചെയ്യും. അന്നാൾ താന്താൻ ഒരു കടച്ചി
</lg><lg n="൨൨"> യും രണ്ടാടും പോററി, അവ പാൽ ഏറേ ഉണ്ടാക്കയാൽ തയിർ ഉണ്ടു
കൊണ്ടിരിക്കും. ദേശത്തിന്നകം ശേഷിച്ചുള്ളവൻ ഏവനും തയിരും
</lg><lg n="൨൩"> തേനും ഉണ്ണും സത്യം. ആയിരം പണത്തിന്ന് ആയിരം വള്ളിയുള്ള
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/18&oldid=191644" എന്ന താളിൽനിന്ന് ശേഖരിച്ചത്