ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

188 Jeremiah, XXXVI. യിറമിയാ ൩൬. അ.

<lg n="൭"> സകലയഹൂദയും കേൾക്കേ നീ വായിക്കും. പക്ഷേ അവനവൻ ദുൎവ്വഴി
യെ വിട്ടു തിരിവോളം; അവർ കെഞ്ചി പ്രാൎത്ഥിക്കുന്നതു യഹോവയുടേ
മുമ്പിൽ എത്തുകിലുമാമ്മ് യഹോവ ഈ ജനത്തിന്ന് എതിരേ ഉരെച്ച കോ
</lg><lg n="൮"> പവും ഊഷ്മാവും സാക്ഷാൽ വലുതു തന്നേ, എനു യിറമിയാപ്രവാചകൻ
കല്പിച്ചവണ്ണം ഒക്കയും നേരിയ്യാപുത്രനായ ബാരൂക്ക് ചെയ്തു ദേവാലയ
ത്തില്വെച്ചു യഹോവാവചനങ്ങളെ ഗ്രന്ഥത്തിൽ വായിക്കയും ചെയ്തു.

</lg>

<lg n="൯"> യോശീയാപുത്രനായ യോയക്കീം എന്ന യഹൂദാരാജാവിന്റേ അഞ്ചാം
ആണ്ടു ഒമ്പതാം മാസത്തിൽ യരുശലേമിലേ സൎവ്വജനവും യഹൂദാനഗ
രങ്ങളിൽനിന്നു യരുശലേമിൽ വന്ന സൎവ്വ ജനവും യഹോവയുടേ മുമ്പാ
</lg><lg n="൧൦"> കേ ഒരു നോമ്പു ഘോഷിക്കായി. അന്നു ബാരൂക്ക് യഹോവാ‌ലയത്തിൽ
(ചെന്നു) അതിലേ പുതുവാതിൽപ്പടിക്കൽ മീത്തലേ മുറ്റത്തു ശഫാർപുത്ര
നായ ഗമൎയ്യാ എഴുത്തന്റേ മുറിയിൽ വായിച്ചു സകലജനത്തെയും കേൾ
</lg><lg n="൧൧"> പ്പിച്ചു. ആ യഹോവാവചനങ്ങളെ ഒക്കയും ശഫാൻപുത്രനായ ഗമൎയ്യാപു
</lg><lg n="൧൨"> ത്രനായ മീകയാ ഗ്രന്ഥത്തിൽനിന്നു കേട്ടാറേ, രാജാലയത്തിലേക്ക് ഇറ
ങ്ങി എഴുത്തന്റേ മുറിയിൽ ചെന്നു. അവിടേ ഇതാ സകലപ്രഭുക്കന്മാ
രും ഇരുന്നൊരുന്നു എലീശമാ എഴുത്തനും ശമയ്യാപുത്രനായ ദലായാവും അ
ക്ബോർപുത്രനായ എല്നഥാനും ശഫാൻപുത്രനായ ഗമൎയ്യാവും ഹനന്യാപു
</lg><lg n="൧൩"> ത്രനായ ചിദക്കിയ്യാവും ശേഷം പ്രഭുക്കളും തന്നേ. ആയവരോടു മീക
യാ ആ ഗ്രന്ഥത്തിൽ ബാരൂക്ക് ജനങ്ങൾ കേൾക്കേ വായിച്ച സകലവച
</lg><lg n="൧൪"> നങ്ങളെയും കേട്ടപ്രകാരം അറിയിച്ചപ്പോൾ, സകലപ്രഭുക്കന്മാരും കൂശ്യ
മകനായ ശലെമ്യാപുത്രനായ നഥന്യപുത്രനായ യഹൂദിയെ ബാരൂകിന്ന
രികേ അയച്ചു: ജനം കേൾക്കേ നീ വായിച്ച ചുരിളിനെ കയ്യിൽ എടു
ത്തും കൊണ്ടു വരിക! എന്നു പറയിച്ചു, നേരിയ്യാപുത്രനാല ബാരൂക്ക് ചു
</lg><lg n="൧൫"> രുളിനെ എടുത്തുംകൊണ്ടു വരികയും ചെയ്തു. അല്ലയോ ഇരുന്നുകൊണ്ടു
ഞങ്ങടേ ചെവികളിൽ വായിക്ക! എന്ന് അവനോടു പറഞ്ഞാറേ ബാ
</lg><lg n="൧൬"> രൂക്ക് അവരുടേ ചെവികളിൽ വായിച്ചു, ആ വചനങ്ങൾ ഒക്കയും അ
വർ കേട്ടു തങ്ങളിൽ പേടിച്ചുപോയി: "ഈ വാക്കുകൾ എല്ലാം ഞങ്ങൾ
രാജാവിനെ ഉണൎത്തിക്കേ ഉള്ളൂ" എന്നു ബാരൂകോടു പറഞ്ഞതല്ലാതേ
</lg><lg n="൧൭"> ഈ വാക്കുകൾ ഒക്കയും അവന്റേ വായിൽനിന്നു എങ്ങനേ എഴുതി?
</lg><lg n="൧൮"> ഞങ്ങളോട് അറിയിക്ക! എന്നു ചോദിച്ചാറേ, ഈ എല്ലാ വചനങ്ങളെ
യും അവൻ ചൊല്ലിത്തരും തോറും ഞാൻ മഷികൊണ്ടു ഗ്രന്ഥത്തിൽ എഴു
</lg><lg n="൧൯"> തിപ്പോന്നു എന്നു ബാരൂക്ക് അവരോടു പറഞ്ഞു, പ്രഭുക്കന്മാർ ബാരൂക്കി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/194&oldid=192072" എന്ന താളിൽനിന്ന് ശേഖരിച്ചത്