ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

214 Jeremiah, XLIX. യിറമിയാ ൪൯. അ.

<lg n="">ഏസാവിനെ സന്ദൎശിക്കുന്ന കാലം ആകുന്ന ആപത്തിനെ ഞാൻ അവ
ന്റേ മേൽ വരുത്തുകയാൽ മണ്ടി തിരിഞ്ഞു ആഴേ പാൎത്തുകൊൾവിൻ!
</lg><lg n="൯"> (ഒബ്.൫f.) മുന്തിരിപ്പഴം അരിഞ്ഞു പറിക്കുന്നവർ നിൻ മേൽ വന്നാ
ൽ, അവർ കായ്ക്കുലകൾ ശേഷിപ്പിക്ക ഇല്ല, രാത്രിയിൽ കള്ളന്മാർ (വ
</lg><lg n="൧൦"> ന്നാൽ) മതിയാവോളം നാശങ്ങൾ ചെയ്യും. ഞാനാകട്ടേ ഏസാവിനെ
ഊരി വലിച്ചു അവന്റേ ഒളിമറകളെ വെളിപ്പെടുത്തി, ഒളിച്ചുകൊൾ
വാൻ കഴിയാതേ ആക്കും. അവന്റേ സന്തതിയും സഹോദരരും അയ
</lg><lg n="൧൧"> ൽക്കാരും ഒടുങ്ങി ഒന്നും ഇല്ലാതേയായി. നിന്റേ അനാഥരെ വിടുക,
ഞാൻ അവരെ ഉയിൎപ്പിക്കും, നിന്റേ വിധവമാരും എങ്കിൽ ആശ്രയിച്ചു
</lg><lg n="൧൨"> കൊൾവൂ! യഹോവ ഇപ്രകാരം പറയുന്നു: കണ്ടാലും, പാനപാത്രം കുടി
പ്പാൻ ചേൎച്ചയില്ലാത്തവർ കുടിക്കേണ്ടിയിരിക്കേ നീ കേവലം ശിക്ഷ
ഇല്ലാതേ പോകയോ (൨൫, ൨൯)? നീ ശിക്ഷ ഇല്ലാതിരിക്ക ഇല്ല കുടിക്കേ
</lg><lg n="൧൩"> ഉള്ളു. ബോച്ര ശൂന്യവും നിന്ദയും പാഴും ശാപവും ആകും എന്നും അതി
ന്റേ എല്ലാ ഊരുകളും യുഗാന്തര ഇടിവുകളാകും എന്നും ഞാൻ എന്നാണ
</lg><lg n="൧൪"> തന്നേ സത്യം ചെയ്തു എന്നു യഹോവയുടേ അരുളപ്പാടു.- (ഒബ. ൧f.)
നിങ്ങൾ കൂടിക്കൊണ്ടു പോരിന്നായി എഴുന്നീറ്റു അതിന്മേൽ വരുവിൻ!
എന്നു വിളിപ്പാൻ ഒരു ദൂതൻ ജാതികളിൽ അയക്കപ്പെട്ട പ്രകാരം ഞാൻ
</lg><lg n="൧൫"> യഹോവയിൽനിന്ന് ഒരു ശ്രുതികേട്ടു. നിന്നെ ആകട്ടേ ഞാൻ ഇതാ
ജാതികളിൽ ചെറുതും മനുഷ്യരിൽ അപമാന്യനും ആക്കിവെച്ചു.
</lg><lg n="൧൬"> (ഒബ. ൩) പാറപ്പിളൎപ്പുകളിൽ വസിച്ചും ഗിരിമുകൾ പിടിച്ചും കൊള്ളുന്ന
വനേ, നിന്റേ ഘോരതയും മനസ്സിൻ തിളപ്പും നിന്നേ ചതിച്ചുപോയി.
കഴുകുപോലെ നിന്റേ കൂടിനെ ഉയൎത്തിയാലും അവിടുന്നു ഞാൻ നിന്നെ
</lg><lg n="൧൭"> കിഴിക്കും എന്നു യഹോവയുടേ അരുളപ്പാടു. ഏദോം വിസ്മയമായി ച
മയും (൧ൻ, ൮.) അതിൽ കടക്കുന്നവൻ എല്ലാം വിസ്മയിച്ചു അവൾ കൊ
ണ്ട അടികൾ നിമിത്തം ചൂളയിടും. (൫ മോ. ൨ൻ, ൨൨.) സദോം
ഘമോറയും അയല്പുറവും മറിഞ്ഞുപോയപ്രകാരം അവിടേ ആൾ പാൎക്ക
ഇല്ല മനുഷ്യപുത്രൻ അതിൽ പരിമാറുകയും ഇല്ല എന്നു യഹോവ പറ
</lg><lg n="൧൯"> യുന്നു. അതാ സിംഹം പോലേ (ഒരുവൻ) യൎദ്ദേന്റേ ഡംഭിൽനിന്ന്
ശൈലവാസത്തിലേക്കു കരേറുന്നു; ഒരു നൊടികൊണ്ടു ഞാൻ ഏദോ
മെ അതിൽനിന്ന് ഓടിക്കയും എനിക്കു തെളിഞ്ഞവനെ അതിന്മേൽ
കല്പിച്ചാക്കയും ചെയ്യും; എനിക്ക് ആരുപോൽ തുല്യൻ? എന്മേൽ ആർ
അന്യായം വെക്കും? എന്റേ മുമ്പിൽ നിൽക്കാകുന്ന ഇടയനും ആർ?
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/220&oldid=192147" എന്ന താളിൽനിന്ന് ശേഖരിച്ചത്