ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൫൧. അ. Jeremiah, LI. 223

<lg n="">ണം എന്നുള്ള യഹോവയുടേ വിചാരങ്ങൾ ബാബേലിൽ നിവിരുന്നു
</lg><lg n="൩൦"> പോൽ. ബാബേലിലേ വീരന്മാർ പൊരുന്നതു മതിയാക്കി കോട്ടക
ളിൽ ഇരുന്നുകൊള്ളുന്നു, അവർ വീര്യം വറ്റീട്ടു പെണ്ണരായി ചമെഞ്ഞു,
അതിലേ വാസസ്ഥലങ്ങളെ കത്തിച്ചും ഓടാമ്പലുകളെ ഒടിച്ചും കളഞ്ഞു.
</lg><lg n="൩൧">.൩൨. അവന്റേ പട്ടണം അറ്റംതൊട്ടു പിടിച്ചുപോയി എന്നും, പാലങ്ങൾ
കൈവശമായിപ്പോയി, കളങ്ങൾ തീക്ക് ഇരയായി എന്നും, പടയാളി
കൾ ഞെട്ടിപ്പോയി എന്നും, ബാബേൽരാജവെ ഉണർത്തിപ്പാൻ, ഓട്ടാ
ളൻ ഓട്ടാളനെയും ഒറ്റുകാരൻ ഒറ്റുകാരനെയും എതിരേറ്റ് ഓടു
</lg><lg n="൩൩"> ന്നു. ഇസ്രയേലിൻദൈവമായ സൈന്യങ്ങളുടയ യഹോവ ആകട്ടേ
പറയുന്നിതു: ബാബേൽപുത്രി ചവിട്ടി മെഴുകുമ്പോൾ ഉള്ള കളത്തിന്ന്
ഒക്കുന്നു, ഇനി അസാരം പാർത്താൽ അവൾക്കു കൊയ്ത്തുകാലം വരുന്നു.—
</lg><lg n="൩൪"> നമ്മെ ഭക്ഷിച്ചു നമ്മെ ധ്വംസിച്ചുകളഞ്ഞതു നബുകദ്രേചർ എന്ന ബാ
ബേൽരാജാവു തന്നേ, നമ്മെ വെറുമ്പാത്രമാക്കി, നക്രം പോലേ നമ്മെ
വിഴുങ്ങി, ഇങ്ങേ മൃഷ്ടങ്ങളാൽ കക്ഷിയെ നിറെച്ചു നമ്മെ ഉന്തിക്കള
</lg><lg n="൩൫"> ഞ്ഞു. എങ്കലേ സാഹസവും എൻ മാംസവും ബാബേലിന്മേൽ ആക!
എന്നു ചിയ്യോൻനിവാസിനിയും, എൻ രക്തം കൽദയവാസികളിന്മേൽ!
</lg><lg n="൩൬"> എന്നു യരുശലേമും പറവൂതാക. അതുകൊണ്ടു യഹോവ പറയുന്നിതു:
നിന്റേ വ്യവഹാരം ഞാൻ ഇതാ വാദിച്ചു നിന്റേ പകയെ വീട്ടിക്കൊ
ള്ളുന്നു, അവളുടേ കുടലിനെ ഉണക്കി, ഉറവിനെ വറ്റിച്ചുവെക്കുന്നു.
</lg><lg n="൩൭"> ബാബേൽ കൽക്കൂമ്പലും കുറുനരികളുടേ ഇരിപ്പും കുടിയില്ലാതേ വിസ്മ
യവും ചീറ്റുന്നതുമായിത്തീരും.

</lg>

<lg n="൩൮"> ഒക്കത്തക്ക ഇളങ്കേസരികൾ കണക്കേ അലറി സിംഹക്കുട്ടികളെ പോ
</lg><lg n="൩൯"> ലേ കുറുങ്ങുന്നു. അവർ കാളുമ്പോൾ ഞാൻ അവർക്കു കുടിപ്പാൻ ഒരുക്കി
മത്തത വരുത്തുന്നതു ഉല്ലസിച്ചു നിത്യനിദ്ര ഉറങ്ങി ഉണരാതേ പോവാ
</lg><lg n="൪൦"> നായി തന്നേ, എന്നു യഹോവയുടേ അരുളപ്പാടു. അവരെ കോലാടു
മുട്ടാടുകളുമായി കുഞ്ഞാടുകളെ പോലേ ഞാൻ കുലെക്കായി കിഴിക്കും.—
</lg><lg n="൪൧"> ശേശക് (൨൫, ൨൬) എങ്ങനേ പിടിച്ചുപോയി സർവ്വഭൂമിക്കു സ്തുത്യമായ
തു എങ്ങനേ കൈവശമായി! ബാബേൽ ജാതികളിൽ എങ്ങനേ വിസ്മയ
</lg><lg n="൪൨"> മായിത്തീർന്നു! കടൽ ബാബേലിന്മേൽ പൊങ്ങിവന്നു, അതിൻ തിരക
</lg><lg n="൪൩"> ളുടേ മുഴക്കത്താൽ അതു മൂടിക്കിടക്കുന്നു. അതിൻ ഊരുകൾ ശൂന്യമാ
യി വറണ്ട ഭൂമിയും പാഴ്നിലവുമായി ആൾ വസിക്കാതേയും മനുഷ്യപു
</lg><lg n="൪൪"> ത്രൻ കടക്കാതേയും ഉള്ള ദേശമായിത്തീർന്നു. ബാബേലിലേ ബേലിനെ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/229&oldid=192166" എന്ന താളിൽനിന്ന് ശേഖരിച്ചത്