ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

224 Jeremiah, LI. യിറമിയാ ൫൧. അ.

<lg n="">ഞാൻ സന്ദർശിച്ചു അവൻ വിഴുങ്ങിയതിനെ വായിൽനിന്നു പുറത്താക്കും,
ജാതികൾ ഇനി അവങ്കലേക്കു ഒഴുകുകയില്ല, ബാബേലിൻ വന്മതിലും
</lg><lg n="൪൫"> വീണു. എൻ ജനമേ, അവളുടേ നടുവിൽനിന്നു പുറപ്പെടുവിൻ, യ
ഹോവയുടേ കോപച്ചൂടിൽനിന്നു താന്താന്റേ പ്രാണനെ വിടുവിച്ചുകൊ
</lg><lg n="൪൬"> ൾവിൻ! ഓർ ആണ്ടിൽ ഈ വാർത്തയും പിറ്റേ ആണ്ടിൽ ആ വാർത്ത
യും സംഭവിച്ചാലും, രാജ്യത്തിൽ സാഹസവും വാഴുന്നോന്ന് എതിരേ വാ
ഴുന്നോൻ എന്നതും വന്നാലും, ദേശത്തു കേൾക്കാകുന്ന കേൾവിയിങ്കൽ
</lg><lg n="൪൭"> നിങ്ങടേ ഹൃദയം മന്ദിക്കയും നിങ്ങൾ ഭയപ്പെടുകയും ഒല്ലാ!— അതു
കൊണ്ടു ഞാൻ ബാബേലിലേ ബിംബങ്ങളെ സന്ദർശിക്കുന്ന നാളുകൾ ഇ
താ വരുന്നു, അന്ന് അതിൻ ദേശം എല്ലാം വാടുകയും അതിൻ നടുവിൽ
</lg><lg n="൪൮"> കുതർന്നവർ ഒക്കയും വീഴുകയും, വാനവും ഭൂമിയും അവയിലുള്ള സകല
വും ബാബേലിനെ ചൊല്ലി ഘോഷിക്കയും ചെയ്യും. വടക്കുനിന്നാകട്ടേ
</lg><lg n="൪൯"> അവൾക്കു സംഹാരികൾ വരും എന്നു യഹോവയുടേ അരുളപ്പാടു. ബാ
ബേൽ ഇസ്രയേലിൽ കുതർന്നവരെ വീഴിച്ചതു പോലേ തന്നേ സർവ്വഭൂമി
യിൽനിന്നു കുതർന്നവരും ബാബേൽനിമിത്തം വീഴും.

</lg>

<lg n="൫൦"> ഹേ വാളിൽനിന്ന് ഒഴിഞ്ഞുപോന്നവരേ, നിൽക്കാതേ ചെല്ലുവിൻ! ദൂ
രത്തുനിന്നു യഹോവയെ ഓർപ്പിൻ, യരുശലേം നിങ്ങളുടേ മനസ്സിൽ തോ
</lg><lg n="൫൧"> ന്നാവു! നിന്ദയെ കേൾക്കയാൽ ഞങ്ങൾ നാണിച്ചു, അന്യന്മാർ യഹോ
വാലയത്തിലേ വിശുദ്ധസ്ഥലങ്ങളിൽ പൂകയാൽ ലജ്ജ ഞങ്ങടേ മുഖത്തെ
</lg><lg n="൫൨"> മൂടി ഇരുന്നു. എന്നാൽ ഇതാ അവളുടേ ബിംബങ്ങളെ ഞാൻ സന്ദർശി
ക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയുടേ അരുളപ്പാടു; അവളുടേ
</lg><lg n="൫൩"> നാട്ടിൽ എങ്ങും കുതർന്നവർ ഞരങ്ങും. ബാബേൽ വാനത്തിൽ കയറി
യാലും, തന്റേ ഊക്കേറും പൊക്കത്തെ ഉറപ്പിച്ചാലും, എങ്കൽനിന്നു സം
</lg><lg n="൫൪"> ഹാരികൾ അവൾക്കു വരും, എന്നു യഹോവയുടേ അരുളപ്പാടു. ഹാ
ബാബേലിൽനിന്നു കൂക്കുന്ന നാദവും കൽദയനാട്ടിൽനിന്നു വലിയ ഇടി
</lg><lg n="൫൫"> വും കേൾ! യഹോവ ആകട്ടേ ബാബേലിനെ സംഹരിച്ചു അതിൽനി
ന്നു വലിയ ഒച്ചയെ കെടുക്കുന്നു, അവരുടേ തിരകൾ പെരുത്ത വെള്ള
</lg><lg n="൫൬"> ങ്ങൾ പോലേ ഇരെച്ചിട്ട് അവരുടേ മുഴക്കം ഒച്ചപ്പെടും. ആ ബാ
ബേൽ എന്നവൾക്കാകട്ടേ സംഹാരി വരുന്നു, അവളുടേ വീരന്മാർ പി
ടിപെട്ടും അവരുടേ വില്ലുകൾ ഒടിഞ്ഞും പോകും, പ്രതികാരദേവനല്ലോ
</lg><lg n="൫൭"> യഹോവ, അവൻ പകരം ചെയ്കേ ഉള്ളു. അവളുടേ പ്രഭുക്കളെയും
ജ്ഞാനികളെയും, അവളുടേ നാടുവാഴി മാടമ്പികളെയും വീരന്മാരെയും
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/230&oldid=192168" എന്ന താളിൽനിന്ന് ശേഖരിച്ചത്