ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

238 Lamentations, V. വിലാപങ്ങൾ ൫. അ.

൫. അദ്ധ്യായം.

യഹൂദെക്കു വന്ന അപമാനത്തെ ദൈവം ഓർത്തു (൮)പാപാനുഭവമായ
സങ്കടത്തെ വിചാരിച്ചു (൧൭)കരുണ പുതുക്കേണം എന്നു പ്രാർത്ഥിച്ചതു.

<lg n="൧"> യഹോവേ ഞങ്ങൾക്ക് എന്തു സംഭവിച്ചു എന്ന് ഓർത്തു ഞങ്ങടേ നിന്ദ
</lg><lg n="൨"> നോക്കി കാണേണമേ! ഞങ്ങളുടേ അവകാശം അന്യന്മാർക്കും വീടുകൾ
</lg><lg n="൩"> പരദേശക്കാർക്കും തിരിഞ്ഞു ചേർന്നു. ഞങ്ങൾ അപ്പൻ ഇല്ലാതേ അനാഥ
</lg><lg n="൪"> രായും അമ്മമാർ വിധവകൾക്ക് ഒത്തും ചമഞ്ഞു. ഞങ്ങടേ വെള്ളം
പണത്തിന്നു വാങ്ങി കുടിക്കുന്നു, ഞങ്ങടേ വിറകു വിലെക്കു കിട്ടുന്നു.
</lg><lg n="൫"> പിടരിയും പറ്റി ഞങ്ങളേ പിന്തേരുന്നു, തളർന്നിട്ടും ഞങ്ങൾക്കു സ്വ
</lg><lg n="൬"> സ്ഥത തരുവാറില്ല. അപ്പംകൊണ്ടു തൃപ്തി വരുവാൻ ഞങ്ങൾ മിസ്രെക്കും
</lg><lg n="൭"> അശ്ശൂരിന്നും കൈ കൊടുക്കുന്നു. ഞങ്ങളുടേ അപ്പന്മാർ പിഴെച്ച് ഇല്ലാ
തേയായി, അവരുടേ കുറ്റങ്ങളേയും ഞങ്ങൾ ചുമക്കുന്നു.

</lg>

<lg n="൮"> ദാസന്മാർ ഞങ്ങളിൽ വാഴുന്നു, അവരുടേ കൈയ്യിൽനിന്നു വിടുവിക്കുന്ന
</lg><lg n="൯"> വൻ ഇല്ല. മരുവിലേ വാൾ നിമിത്തം ഞങ്ങൾ പ്രാണനെ വെച്ചും
</lg><lg n="൧൦"> കൊറ്റു വരുത്തുന്നു. വിശപ്പിൻ ജ്വാലകളാൽ ഞങ്ങടേ തോൽ തീക്ക
</lg><lg n="൧൧"> ലം പോലേ കാളുന്നു. ചിയ്യോനിൽ സ്ത്രീകളെയും യഹൂദാനഗരങ്ങളിൽ
</lg><lg n="൧൨"> കന്യമാരെയും അപരാധിച്ചു; പ്രഭുക്കന്മാർ അവരുടേ കൈയ്യാൽ ഞാലുക
</lg><lg n="൧൩"> യും വൃദ്ധരുടേ മുഖത്തിന്ന് ബഹുമാനം വരായ്കയും, യുവാക്കൾ തിരി
</lg><lg n="൧൪"> ക്കല്ല് എടുക്കയും ബാലന്മാർ വിറകു (പേറി) ഇടറുകയും, കിഴവന്മാർ
നഗരവാതുക്കൽ (സംഘത്തോടും) ബാല്യക്കാർ വീണവായനയോടും അ
</lg><lg n="൧൫"> കന്ന് ഒഴികയും ആയി. ഇങ്ങേ ഹൃദയാനന്ദം ഒഴിഞ്ഞുപോയി, ഇങ്ങേ
</lg><lg n="൧൬"> നൃത്തം മുറവിളിയായി തിരിഞ്ഞു,ഞങ്ങളുടെ തലമേലേ കിരീടം വീണു,
ഞങ്ങൾ പിഴെക്കയാൽ ഞങ്ങൾക്ക് ഹാ കഷ്ടം!

</lg>

<lg n="൧൭"> ഇതുകൊണ്ടു ഹൃദയം രോഗാർത്തം, ഇവകൊണ്ടു കണ്ണുകൾ ഇരുണ്ടു,
</lg><lg n="൧൮"> ചിയ്യോൻ മല കുറുനരികൾ ഊടാടുവോളം പാഴായതുകൊണ്ടു തന്നേ.
</lg><lg n="൧൯"> നീയോ യഹോവേ എന്നേക്കും ഇരിക്കുന്നു, നിന്റേ സിംഹാസനം തല
</lg><lg n="൨൦"> മുറതലമുറയോളമേ! ഞങ്ങളെ എപ്പോഴും മറപ്പതും നെടുനാളുകളോളം
</lg><lg n="൨൧"> ഉപേക്ഷിപ്പതും എന്തിന്നു? യഹോവേ ഞങ്ങളെ നിങ്കലേക്കു തിരിപ്പി
ച്ചു മടങ്ങുമാറാക്കുക, ഞങ്ങടേ ദിവസങ്ങളെ പണ്ടേ പോലേ പുതുക്കേ
</lg><lg n="൨൨"> ണമേ! അല്ലെങ്കിൽ ഞങ്ങളെ മുറ്റും വെടിഞ്ഞുകളഞ്ഞു, ഞങ്ങളിൽ
അത്യന്തം ക്രുദ്ധിച്ചിരിക്കയോ?
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/244&oldid=192197" എന്ന താളിൽനിന്ന് ശേഖരിച്ചത്