ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

240 Ezekiel, I. യഹെസ്ക്കേൽ ൧. അ.

<lg n="">തിന്റേ ചിറകുകൾ മറ്റേതിനോടു ചേരുന്നു, നടക്കുമ്പോൾ, അവ, തിരി
</lg><lg n="൧൦"> ഞ്ഞുകൊള്ളാതേ ഓരോന്നു നേരേ മുന്നോട്ടു നടക്കും. മുഖങ്ങളുടേ രൂപ
മോ (മുമ്പിൽ) മാനുഷമുഖം, പിന്നേ നാല്വർക്കും വലത്തു സിംഹമുഖം,
</lg><lg n="൧൧"> നാല്വർക്കും ഇടത്തു കാളമുഖം, നാല്വർക്കും (പിന്നിൽ)കഴുകുമുഖം. അവ
യുടേ മുഖങ്ങളൂം ചിറകുകളും മീത്തൽ വേർപെട്ടിരുന്നു, ഈരണ്ടു ചിറകു
</lg><lg n="൧൨"> തമ്മിൽ ചേരും, ഈരണ്ടു കൊണ്ടു സ്വദേഹങ്ങളെ മറെക്കും. ഓരോന്നു
നേരേ മുന്നോട്ടു നടക്കും, എവിടേക്കു പോവാൻ ആത്മാവു ഭാവിച്ചത്
</lg><lg n="൧൩"> അവിടേക്കു പോകും, നടക്കയിൽ തിരിവാറില്ല. ജീവികളുടേ രൂപം
കാണുന്നതോ എരിയുന്ന തീക്കനൽ പോലേ, ദീപട്ടികളുടേ കാഴ്ച
പോലേ, ആ തീ ജീവികളുടേ ഇടയിൽ ഊടാടും. അഗ്നിക്കു ചുടരൊളി
</lg><lg n="൧൪"> യും അഗ്നിയിൽനിന്നു പുറപ്പെടുന്ന മിന്നലും ഉണ്ടു. ജീവികൾ ഇടിത്തീ
കണക്കേ അങ്ങടിങ്ങിടേ ഓടുന്നു.

</lg>

<lg n="൧൫"> പിന്നേ ഞാൻ ജീവികളെ കാണുമ്പോൾ ഇതാ ആ ജീവികളുടേ അടു
ക്കേ അവയുടേ നാലു മുഖങ്ങളോടു കൂടേ ഓരോ ചക്രവും ഭൂമിയിൽ കണ്ടു.
</lg><lg n="൧൬"> ചക്രങ്ങളുടേ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റേ നോക്കു പോലേ,
നാലിന്നും ഒരു രൂപം തന്നേ ഉണ്ടു, അവയുടേ കാഴ്ചയും പണിയും എ
</lg><lg n="൧൭"> ങ്കിലോ ചക്രത്തിൻ നടുവിൽ ചക്രം ഉള്ളതു പോലേ തന്നേ. പോകു
മ്പോൾ അവ നാലു ഭാഗത്തിലേക്കും പോകും, ചെല്ലുകയിൽ തിരിയുമാ
</lg><lg n="൧൮"> റില്ല. അതിൻ ചുറ്റുവട്ടങ്ങൾ പൊക്കവും ഭയങ്കരവും തന്നേ, നാലു ച
</lg><lg n="൧൯"> ക്രങ്ങൾക്കും വട്ടങ്ങൾ ചുറ്റും കണ്ണുകൾകൊണ്ടു നിറഞ്ഞവ. പിന്നേ
ജീവികൾ നടക്കുമ്പോൾ ചക്രങ്ങൾ അരികേ നടക്കും, ജീവികൾ ഭൂമി
</lg><lg n="൨൦"> യെ വിട്ട് ഉയർന്നാൽ ചക്രങ്ങളും ഉയരും. എവിടേക്കു പോവാൻ ആ
ത്മാവു ഭാവിച്ചാലും ആ ഭാവിച്ചതിലേക്കു അവ പോകും, ജീവിയുടേ ആ
ത്മാവു ചക്രങ്ങളിൽ ഇരിക്കയാൽ ചക്രങ്ങൾ ജീവികളോട് ഒന്നിച്ച് ഉയ
</lg><lg n="൨൧"> രും. ഇവ പോയാൽ അവയും പോകും, നിന്നാൽ നിൽക്കും, ഭൂമിയെ
വിട്ടു ഉയർന്നാൽ ചക്രങ്ങളും ഒന്നിച്ച് ഉയരും, ജീവിയുടേ ആത്മാവു ചക്ര
ങ്ങളിൽ ആയതുകൊണ്ടത്രേ.

</lg>

<lg n="൨൨"> ജീവിശിരസ്സുകളിന്മേൽ കാണായതോ പളുങ്കിൻ നോക്കു പോലേ ഭയ
</lg><lg n="൨൩"> ങ്കരമായൊരു തട്ടു അവയുടേ തലകൾക്കു മീതേ പരന്നു കണ്ടു. തട്ടിൻ
കീഴേ ആയവറ്റിൻ ചിറകുകൾ തമ്മിൽ നേരേ ചൊവ്വായി കണ്ട്, ഈ
</lg><lg n="൨൪"> രണ്ടുകൊണ്ട് അതാതു സ്വദേഹങ്ങളെ മറെക്കുന്നു. ജീവികൾ നടക്ക
യിൽ ചിറകുകളുടേ ഒലിയെ ഞാൻ കേട്ടതു ബഹുവെള്ളങ്ങളുടേ ശബ്ദം
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/246&oldid=192202" എന്ന താളിൽനിന്ന് ശേഖരിച്ചത്