ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

344 Daniel, II. ദാനിയേൽ ൨. അ.

<lg n="൧൧"> ല്ലോ. രാജാവു ചോദിക്കുന്ന കാൎയ്യം അപൂൎവ്വം തന്നേ, തിരുമുമ്പിൽ
ഉണൎത്തിക്കാകുന്ന വേറെ ആരും ഇല്ല, ജഡത്തോടു വാസം ഇല്ലാത്ത
</lg><lg n="൧൨"> ദേവകളേ ഉള്ളു.‌- എന്നതുകൊണ്ടു രാജാവു ചൊടിച്ചു കനക്കേ ക്രുദ്ധി
൧൩ച്ചു ബാബേലിലേ വിദ്വാന്മാരെ ഒക്കയും ഒടുക്കുവാൻ കല്പിച്ചു. ആ തീ
ൎപ്പു പുറപ്പെട്ടാറേ വിദ്വാന്മാരെ കൊന്നു തുടങ്ങി, കൊല്ലുവാൻ ദാനിയേ
ലിനെയും കൂട്ടുകാരെയും തിരകയും ചെയ്തു.

</lg>

<lg n="൧൪"> അന്നു ബാബേലിലേവിദ്വാന്മാരെ കൊല്ലുവാൻ പുറപ്പെട്ട അറി
യോക് എന്ന അകമ്പടികാൎയ്യക്കാരനോടു ദാനിയേൽ ജ്ഞാനബുദ്ധിയോ
൧൫ടേ ഉത്തരം പറഞ്ഞു. ഇങ്ങനേ നിഷ്കൎഷയായ തീൎപ്പു രാജാവിങ്കൽ
നിന്ന് എന്തുകൊണ്ടു? എന്നു ബലവാനായ അറിയോക്കിനോടു ചോദി
</lg><lg n="൧൬"> ച്ചാറേ അറിയോക് ദാനിയേലോടു കാൎയ്യത്തെ അറീയിച്ചു. ഉടനേ ദാനി
യേൽ അകമ്പുക്കു രാജാവോടു അവസരം തരുവാനും അരചനെ അർത്ഥ
</lg><lg n="൧൭"> ത്തെ ഉണൎത്തിപ്പാനും വിട അപേക്ഷിച്ചു.അനന്തരം ദാനിയേൽ
വീട്ടിൽ ചെന്നു ഹനന്യാ മീശായേൽ അജൎയ്യ എന്ന പാങ്ങരോടു കാൎയ്യ
</lg><lg n="൧൮"> ത്തെ അറിയിച്ചു, ശേഷം ബാബേല്യവിദ്വാന്മാരോടു കൂടേ ദാനിയേൽ
പാങ്ങരുമായി ഒടുങ്ങാതവണ്ണം ഈ രഹസ്യത്തെ കുറിച്ചു സ്വൎഗ്ഗദൈ
വത്തോടു കരൾക്കനിവിന്നു പ്രാൎത്ഥിക്കേണം എന്ന് (ഓൎത്തു).

</lg>

<lg n="൧൯"> അപ്പോൾ രഹസ്യം ദാനിയേലിന്നു രാദൎശനത്തിൽ വെളിപ്പെട്ടു
</lg><lg n="൨൦"> വന്നു, ദാനിയേൽ സ്വൎഗ്ഗദൈവത്തെ സ്തുതിച്ചു. ദാനിയേൽ ഉത്തരം
പറഞ്ഞിതു: ദൈവത്തിൻ നാമം യുഗം മുതൽ യുഗപൎയ്യന്തം വാഴ്ത്തപ്പെ
</lg><lg n="൨൧"> ടാക! ജ്ഞാനവും വീൎയ്യവും കേവലം അവന്ന് ഉള്ളു. അവൻ കാലങ്ങ
ളെയും സമയങ്ങളെയും മാറ്റുന്നു അരചരെ നീക്കുകയും അരചരെ ആ
ക്കുകയും ചെയ്യുന്നു, ജ്ഞാനികൾക്കു ജ്ഞാനവും ബുദ്ധിതെളിയുന്നവൎക്കു
</lg><lg n="൨൨"> അറിവും നൽകുന്നു. ആഴവും മറവും ഉള്ളവ അവൻ വെളിപ്പെടുത്തുന്നു,
ഇരുളിൽ ആകുന്നത് അറിയുന്നു, പ്രകാശനം അവനോടത്രേ പാൎക്കുന്നു.
</lg><lg n="൨൩"> എൻ പിതാക്കന്മാരുടേ ദൈവമേ നീ എനിക്കു ജ്ഞാനവും പ്രാപ്തിയും
തന്നു, ഇപ്പോൾ ഞങ്ങൾ പ്രാൎത്ഥിച്ചതിനെ എനിക്ക് അറിയിച്ചു, രാജാവിൻ
കാൎയ്യത്തെ ഞങ്ങൾക്കുതോന്നിക്കയാൽ ഞാൻ നിന്നെ സ്തുതിക്കയും വന്ദിക്ക
</lg><lg n="൨൪"> യും ചെയ്യുന്നു.‌- അതുകൊണ്ടു ബാബേലിലേ വിദ്വാന്മാരെ ഒടുക്കുവാൻ
രാജാവ് നിശ്ചയിച്ച അറിയോക്കിനെ കാണ്മാൻ ദാനിയേൽ അകമ്പുക്കു
ചെന്നു പറഞ്ഞു: ബാബേലിലേ വിദ്വാന്മാരെ ഒടുക്കല്ലേ എന്നെ രാജാ
വിൻ മുമ്പിൽ കൊണ്ടുചെന്നാലും എന്നാൽ രാജാവോട് അൎത്ഥത്തെ ഉണ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/350&oldid=192453" എന്ന താളിൽനിന്ന് ശേഖരിച്ചത്