ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

346 Daniel, II. ദാനിയേൽ ൨. അ.

<lg n="൩൮"> വും മഹിമയും ൻൽകീട്ടും മനുഷ്യപുത്രന്മാർ വയലിലേ മൃഗവും വാനത്തി
ലേപക്ഷിയുമായി പാൎക്കുന്ന എവ്വിടത്തും അവരെ നിൻ കൈക്കൽ
തന്നു സകലത്തിന്നും വാഴിച്ചുള്ള രാജാവേ, നീയേ ആ പൊന്തല.
</lg><lg n="൩൯"> നിന്റേ ശേഷം നിന്നിൽ കഴിഞ്ഞ വേറൊരു സാമ്രാജ്യം ഉദിക്കും. പി
ന്നേ വേറൊരു ചെമ്പുകൊണ്ടുള്ള മൂന്നാമതു സൎവ്വഭൂമിയിലും വാഴും.
</lg><lg n="൪൦"> നാലാം സാമ്രാജ്യം ഇരിമ്പുപോലേ ഊറ്റമുള്ളത് ആകും; ഇരിമ്പു സകല
വും തകൎത്തു ചതെക്കുന്നതാൽ ആയത് ഇടിക്കുന്ന ഇരിമ്പുകണക്കേ ഇവ
</lg><lg n="൪൧"> ഒക്കയും ചതെച്ച് ഇടിക്കും. പിന്നേ കാലുകളും വിരലുകളും പാതി കു
ശവമണ്ണും പാതി ഇരിമ്പുംകൊണ്ടുള്ളപ്രകാരം കണ്ടതോ ഛിദ്രിച്ച സാമ്രാ
ജ്യം ആകും; കളിമണ്ണിൽ നീ ഇരിമ്പ് ഇടകലൎന്നു കാൺങ്കയാൽ ഇരി
</lg><lg n="൪൨"> മ്പിൻ ഉറപ്പിൽനിന്ന് അതിൽ ഇരിക്കും താനും കാല്‌വിരലുകൾ പാതി
ഇരിമ്പും പാതി മണ്ണുംകൊണ്ട് എന്നതോ രാജ്യം ഒട്ട് ഊറ്റമായും ഒട്ട്
</lg><lg n="൪൩"> ഉടയതക്കതായും ഇരിക്കും. കളിമണ്ണിൽ ഇരിമ്പ് ഇടകലൎന്നു കണ്ട
തോ (ജാതികൾ) മനുഷ്യബീജത്താൽ തമ്മിൽ കലരും എങ്കിലും ഇരിമ്പു
</lg><lg n="൪൪"> മണ്ണോടു കലരാതവണ്ണം തമ്മിൽ പറ്റി ചേരുക ഇല്ല. ഈ രാജാക്കന്മാ
രുടേ നാളുകളിൽ സ്വൎഗ്ഗദൈവം എന്നും അഴിയാത്തതും വാഴ്ച
വേറൊരു വംശത്തിനു വിട്ടേക്കാത്തതും ആയൊരു സാമ്രാജ്യത്തെ സ്ഥാപിക്കും, ആ
രാജ്യങ്ങളെ ഒക്കയും ഇതു ചതെച്ചു മുടിക്കും താൻ എന്നേക്കും നിലനിൽക്കും;
</lg><lg n="൪൫"> മലയിൽനിന്നു കൈകൾ കൂടാതേ കല്ലു പറിഞ്ഞു ഇരിമ്പു ചെമ്പു മണ്ണു
വെള്ളി പൊന്നിനെയും ചതെച്ചപ്രകാരം കണ്ടുവല്ലോ. ഇതിന്റെ ശേ
ഷം ഉണ്ടാവാനുള്ളതിനെ മഹാദൈവം രാജാവോട് അറിയിച്ചു; സ്വപ്നം
നിശ്ചയവും അതിൻ അൎത്ഥം വിശ്വാസ്യവും ആകുന്നു.

</lg>

<lg n="൪൬"> എന്നാറേ നബുകദ്രേചർരാജാവു മുഖം കവിണ്ണുവീണു ദാനിയേലിനെ
നമസ്കരിച്ചു അവന്നു നൈവേദ്യവും ധൂപവും ഊക്കഴിപ്പാൻ കല്പ്പിച്ചു.
</lg><lg n="൪൭"> രാജാവു ദാനിയേലോട് ഉത്തരം പറഞ്ഞു: ഈ രഹസ്യത്തെ വെളിപ്പെ
ടുത്തുവാൻ നീ പ്രാപ്തനാകകൊണ്ടു നിങ്ങളുടേ ദൈവം സാക്ഷാൽ ദേവാ
തിദേവരും രാജാക്കളുടേ യജമാനനും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന
</lg><lg n="൪൮"> വനും സത്യം. ഉടനേ രാജാവു ദാനിയേലിനെ വലിയവനാക്കി പൽ
പല മഹാസമ്മാനങ്ങളെ കൊടുത്തത് അല്ലാതേ ബാബേൽനാട്ടിൽ ഒക്ക
യും വാഴിച്ചു ബാബേലിലേ സകലവിദ്വാന്മാൎക്കും മീതേ മാടമ്പിശ്രേഷ്ഠ
</lg><lg n="൪൯"> നാക്കി വെച്ചു. പിന്നേ ദാനിയേൽ രാജാവോട് അപേക്ഷിച്ചപ്പോൾ
അവൻ ബാബേൽനാട്ടിനെ നടത്തിപ്പാൻ ശദ്രക്ക് മേശക്ക് അബ്ദനഗോ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/352&oldid=192456" എന്ന താളിൽനിന്ന് ശേഖരിച്ചത്