ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

351 ദാനിയേൽ ൪. അ. Daniel, IV.

<lg n="">ടേതാനും; വാനത്തിലേ മഞ്ഞിനാൽ നനെഞ്ഞും ഭൂമിയുടേ സസ്യാദി
</lg><lg n="൧൩"> യിൽ അവന്നു ഓഹരി മൃഗങ്ങളോടുകൂടിയും ഇരിക്ക! അവന്റേ ഹൃദ
യം മാനുഷത്വം വിട്ടുമാറീട്ടു മൃഗഹൃദയം അവനു കൊടുക്കപ്പെടും, ഇങ്ങ
</lg><lg n="൧൪"> നേ ഏഴു കാലം അവന്മേൽ കഴിയും. ജാഗരിക്കുന്നവരുടേ തീൎപ്പിൽ ഈ
ദൂത് ഉളവായി, ഈ സംഗതി വിശുദ്ധന്മാരുടേ കല്പന അത്രേ,
മനുഷ്യരുടേ രാജ്യത്വത്തിൽ അത്യുന്നതൻ ഭരിക്കുന്നു എന്നും തനിക്കു തെ
ളിഞ്ഞവന് അതിനെ കൊടുക്കുന്നു എന്നും മനുഷ്യരിൽ അതിനീചനെ
അതിലേക്ക് ഉയൎത്തുന്നു എന്നും ജീവികൾ അറിവാൻ തക്കവണ്ണമേ.
</lg><lg n="൧൫"> ഈ സ്വപ്നത്തെ നബുകദ്രേചർരാജാവായ ഞാൻ കണ്ടു, ബലച്ചചരേ നീ
അൎത്ഥം പറക, എന്റേ രാജ്യത്തിലേ സകലവിദ്വാന്മാൎക്കും അൎത്ഥം അറി
യിപ്പാൻ കൂടായല്ലോ, വിഴുദ്ധദേവകളുടെ ആത്മാവ് നിന്നിൽ ഇരിക്ക
യാൽ നിനക്കേ കൂടു.

</lg>

<lg n="൧൬"> എന്നാറേ ബലച്ചചർ എന്നുള്ള ദാനിയേൽ ഒരു നിമിഷം സ്തംഭിച്ചു
അവന്റേവിചാരങ്ങൾ അവനെ അരട്ടിയപ്പോൾ രാജാവ് ഉത്തരം പറ
ഞ്ഞു: ബലച്ചചരേ സ്വപ്നവും അതിന്റേ അൎത്ഥവും നിന്നെ അരട്ടരുതേ.
എന്നതിന്നു ബലച്ചചർ പറഞ്ഞു: എന്റേ യജമാനനേ, സ്വപ്നം നിന്റേ
</lg><lg n="൧൭"> പകയൎക്കും അർത്ഥം നിൻ മാറ്റാന്മാൎക്കും ആക! വൃക്ഷം വളൎന്നു ഉരത്തു
</lg><lg n="൧൮"> വാനത്തോളം എത്തി ഉയൎന്നു സൎവ്വഭൂമിക്കും കാണായി, ഇല സുന്ദരവും
ഫലം മികെച്ചതുമായി ഏവറ്റിന്നും ആഹാരം എത്തിക്കുന്നതായി കീഴിൽ
</lg><lg n="൧൯"> വയലിലേ മൃഗം പാൎത്തു കൊമ്പുകളിൽ വാനപ്പക്ഷികൾ അമൎന്നും, ഇ
ങ്ങനേ കണ്ടൊരു വൃക്ഷം നീ തന്നേ രാജാവേ. നീ അല്ലോ വളൎന്നു ഉരത്തു
നിന്റേ വലിപ്പം വലുതായി വാനത്തോളവും നിന്റേ വാഴ്ച ഭൂമിയറ്റ
</lg><lg n="൨൦"> ത്തോളവും എത്തി. പിന്നേ ജാഗരിക്കുന്നൊരു വിശുദ്ധൻ സ്വൎഗ്ഗത്തിൽ
നിന്ന് ഇഴഞ്ഞൂ, ഹോ വൃക്ഷത്തെ വെട്ടിയിട്ടു കൊടുപ്പിൻ, എങ്കിലും വേരു
കളുടേ കുറ്റിയെ വിട്ടേപ്പിൻ, ഇരിമ്പു ചെമ്പു കെട്ടുകളോടേ വയലീലേ
പുല്ലിൽ (ആക), വാന മഞ്ഞിനാൽ നനഞ്ഞും വയലിലേ മൃഗത്തോടു
കഴിച്ചും(കൊൾക), അവന്മേൽ ഏഴുകാലം കഴിവോളമേ എന്നു പറഞ്ഞ
</lg><lg n="൨൧"> പ്രകാരം രാജാവു കണ്ടതിന്റേ അൎത്ഥമാവിതു: രാജാവേ, എന്റേ യജ
മാനനായ രാജാവിന്നു തട്ടുന്നൊരു അത്യുന്നതന്റേ തീൎപ്പു എന്തെന്നാൽ:
</lg><lg n="൨൨"> നിന്നെ മനുഷ്യരിൽനിന്ന് ആട്ടിക്കളയും, വയലിലേ മൃഗത്തോടേ പാ
ൎപ്പ് ഉണ്ടാകും, കാളകൾ കണക്കേ നിന്നെ സസ്യാദികളെ തീറ്റുകയും
വാനത്തിലേ മഞ്ഞുകൊണ്ടു നിന്നെ നനെപ്പിക്കയും ഇങ്ങനേ നിന്റേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/357&oldid=192463" എന്ന താളിൽനിന്ന് ശേഖരിച്ചത്