ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

362 Daniel, VIII. ദാനിയേൽ ൮. അ.

<lg n="">വലിയ കൊമ്പു തകൎന്നു, അതിന്നു പകരം വാനത്തിലേ നാലു കാറ്റുകൾ
൯ക്കും നേരേ വിശേഷമായവ നാലു വളൎന്നു വന്നു. അവയിൽ ഒന്നിങ്കൽ
നിന്ന് ഒരു കൊമ്പു ചെറുതായി മുളെച്ചു വളൎന്നു തെക്കോട്ടും കിഴക്കോട്ടും
</lg><lg n="൧൦"> ദേശശിഖാമണിക്കു നേരേയും അതിവലുതായി, വാനസൈന്യത്തോ
ളം വൎദ്ധിച്ചു സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതു നിലത്തേക്കു വീ
</lg><lg n="൧൧"> ഴ്ത്തി ചവിട്ടിക്കളഞ്ഞു. സൈന്യത്തിൻ അധിപനോളവും അവൻ വ
മ്പു കാട്ടി നിത്യകൃത്യത്തെ അവനോടു പറിച്ചെടുത്തു അവന്റേ വിശുദ്ധ
</lg><lg n="൧൨"> സ്ഥാനത്തെ തകൎത്തു നിരത്തി. എന്നാൽ ദ്രോഹം ഹേതുവായി സൈ
ന്യവും നിത്യകൃത്യവുമായി കൊടുത്തു വിടപ്പെടും, (കൊമ്പു)സത്യത്തെ
</lg><lg n="൧൩"> നിലത്തു തള്ളിയിട്ടു നടത്തുന്നതു സാധിപ്പിക്കയും ചെയ്യും. അപ്പോൾ
ഒരു വിശുദ്ധൻ ഉരിയാടുന്നതു ഞാൻ കേട്ടു, ആ ഉരിയാടുന്നവനോടു
മറ്റൊരു വിശുദ്ധൻ ചോദിച്ചു: വിശുദ്ധസ്ഥലത്തെയും സൈന്യത്തെയും
ചവിട്ടുവാൻ കൊടുക്കുന്നതു, നിത്യകൃത്യം, പാഴാക്കുന്ന ദ്രോഹം ഇങ്ങനേ
</lg><lg n="൧൪"> ദൎശനത്തിൽ(കാണിച്ചതു) എത്രത്തോളം? എന്നാറേ അവൻ എന്നോടു
പറഞ്ഞു: ഈരായിരത്തുമുന്നൂറു രാപ്പകലോളം, അവ കഴിഞ്ഞാൽ വിശു
ദ്ധമായതു നീതീകരിക്കപ്പെടും.

</lg>

<lg n="൧൫"> ഈ ദൎശനത്തെ ദാനിയേൽ ആകുന്ന ഞാൻ കാണുമ്പോൾ തന്നേ (അ
തിന്റേ) ബോധത്തെ അൻവേഷിച്ചുപോന്നു. ഉടനേ ഇതാ പുരുഷസ്വ
</lg><lg n="൧൬"> രൂപമുള്ള ഒരുവൻ എന്റേ മുമ്പിൽ നിൽക്കുന്നു. (അവനോടു) ഗബ്രിയേ
ലേ (ദേവപുരുഷ) കണ്ടത് ഇവനെ ഗ്രഹിപ്പിക്ക എന്ന് ഊലായി (തീര
</lg><lg n="൧൭"> ങ്ങളുടേ) ഇടയിൽ വിളിക്കുന്ന മാനുഷശബ്ദത്തെ ഞാൻ കേട്ടു. ഞാൻ
നില്ക്കുന്നവിടേക്ക് അവൻ അണഞ്ഞു വന്നപ്പോൾ ഞാൻ മിരണ്ടു മുഖം
കവിണ്ണുവീണു അവനോ: മനുഷ്യപുത്ര ബോധിച്ചുകൊൾക, ഈ ദൎശനം
</lg><lg n="൧൮"> അന്തത്തിൻ കാലത്തേക്കു ചേരുന്നതു എന്ന് എന്നോടു പറഞ്ഞു. ഇങ്ങ
നേ എന്നോട് ഉരിയാടുകയാൽ ഞാൻ കവിണ്ണുകിടന്നു സുഷുപ്തിപിടിച്ചാ
</lg><lg n="൧൯"> റേ അവൻ എന്നെ തൊട്ടു എന്റേടത്തു നിവിൎത്തി പറഞ്ഞിതു: കണ്ടാ
ലും ഈറലിന്റേ അവസാനത്തിൽ ഉണ്ടാവാനുള്ളതു ഞാൻ നിന്നെ അ
റിയിക്കും, (ദൎശനം) ആകട്ടേ അന്തത്തിന്നു നിശ്ചയിച്ച കാലത്തേക്കു ചേ
</lg><lg n="൨൦"> രുന്നതു.— ഇരുകൊമ്പുടയ ആട്ടുകൊറ്റനെ നീ കണ്ടതു മദായിപാൎസി
</lg><lg n="൨൧"> രാജാക്കന്മാർ. പരുപരുത്ത വെള്ളാട്ടൂകൊറ്റൻ യവനരാജാവത്രേ; ക
ണ്ണുകളിൻ മദ്ധ്യേ ഉള്ള വങ്കൊമ്പോ ഒന്നാമത്തേ രാജാവു തന്നേ.
</lg><lg n="൨൨"> അതു തകൎന്നിട്ടു പകരം നാലു നിൽക്കുന്നത് എന്നാൽ ആ ജാതിയിൽനിന്നു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/368&oldid=192482" എന്ന താളിൽനിന്ന് ശേഖരിച്ചത്