ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

365 ദാനിയേൽ ൯. അ. Daniel, IX.

<lg n="">ണ്ണം നിൻ കോപവും ഊഷ്മാവും നിന്റേ വിശുദ്ധമല ആകുന്ന യരുശ
ലേം എന്ന സ്വന്തപട്ടണത്തിൽനിന്നു മടങ്ങി ഒഴിക! ഞങ്ങളുടേ പാപങ്ങ
ളാലും പിതാക്കന്മാരുടേ അകൃത്യങ്ങളാലും തന്നേ യരുശലേമും നിൻ
</lg><lg n="൧൭"> ജനവും ചുറ്റുമുള്ള എല്ലാവൎക്കും നിന്ദയായി തീൎന്നുവല്ലോ. ഇപ്പോൾ ഞ
ങ്ങളുടേ ദൈവമേ അടിയേന്റേ പ്രാർത്ഥനയും യാചനയും കേട്ടുകൊണ്ടു
ശൂന്യമായ നിൻ വിശുദ്ധസ്ഥലത്തിന്മേൽ കൎത്താവിൻ നിമിത്തം തിരു
</lg><lg n="൧൮"> മുഖത്തെ പ്രകാശിപ്പിക്കേണമേ. എൻ ദൈവമേ നിൻ ചെവി ചാച്ചു
കേൾക്കേണമേ. തിരുക്കണ്ണുകളെ തുറന്നു ഞങ്ങളുടേ ശൂന്യതകളെയും
നിൻനാമം വിളിക്കപ്പെടുന്ന പട്ടണത്തെയും നോക്കേണമേ. ഞങ്ങളു
ടേ വിചാരിച്ചല്ലല്ലോനിന്റേ ഏറിയ കരൾക്കനിവുകളെ
വിചാരിച്ചത്രേ നിന്റേ മുമ്പിൽ ഞങ്ങൾ യാചനകളെ വെച്ചേക്കുന്നതു.
</lg><lg n="൧൯"> കൎത്താവേ കേട്ടാലും! കൎത്താവേ വിമോചിച്ചാലും! കൎത്താവേ ചെവിക്കൊ
ണ്ടു ചെയ്താലും! നിൻനിമിത്തം എൻ ദൈവമേ വൈകരുതേ! നിൻന
ഗരത്തിന്മേലും ജനത്തിന്മേലും നിൻ നാമം വിളിക്കപ്പെട്ടതല്ലോ!

</lg>

<lg n="൨൦"> ഞാൻ പ്രാൎത്ഥിച്ചും എൻ പാപത്തെയും എൻ ജനമായ ഇസ്രയേലിൻ
പാപത്തെയും സ്വീകരിച്ചും എൻ ദൈവത്തിൻ വിശുദ്ധമലെക്കു വേണ്ടി
എൻ യാചനയെ എൻ ദൈവമായ യഹോവയുടേ മുമ്പിൽ വെച്ചേച്ചും
</lg><lg n="൨൧"> പോരുകയിൽ , പ്രാൎത്ഥന ചൊല്ലി തീരും മുമ്പേ തന്നേ ഞാൻ ആദി
യിൽ ദൎശനത്തിങ്കൽ അതിക്ഷീണിച്ചു(൮, ൧൮. ൨൭) കണ്ട ഗബ്രിയേൽ
</lg><lg n="൨൨"> എന്ന പുരുഷൻ അന്തിവഴിപാടിൻ നേരത്ത് എന്നെ തൊട്ടു. എന്നോടു
ഗ്രഹിപ്പിച്ചു പറഞ്ഞിതു: നിനക്കു വിവേകബോധം വരുത്തുവാൻ ഞാൻ
</lg><lg n="൨൩"> ഇപ്പോൾ പുറപ്പെട്ടു വന്നതു. നിന്റേ യാചനകൾ തുടങ്ങുമ്പോൾ നീ
ഓമൽ ആകകൊണ്ട് ഒരു വാക്കു പുറപ്പെട്ടു(അതു) കഥിപ്പാൻ ഞാൻ വ
ന്നു. എന്നാൽ വാക്കിനെ ഗ്രഹിച്ചു ദൎശനത്തെ ബോധിച്ചുകൊൾക!

</lg>

<lg n="൨൪"> നിൻ ജനത്തിന്മേലും വിശുദ്ധനഗരത്തിന്മേലും എഴുപത് ആഴ്ചവട്ട
ങ്ങൾ അറുത്തു കിടക്കുന്നതു ദ്രോഹത്തെ അടെപ്പാനും പാപങ്ങളെ മുദ്രയി
ടുവാനും അകൃത്യത്തെ പരിഹരിപ്പാനും(എന്നിയേ) സദാതനനീതിയെ
വരുത്തുവാനും ദൎശനങ്ങൾ പ്രവാചകരെയും മുദ്രയിടുവാനും ഓർ അതി
</lg><lg n="൨൫"> വിശുദ്ധത്തെ അഭിഷേകം ചെയ്‌വാനും തന്നേ. അറിഞ്ഞു ബോധിച്ചു
കൊൾക! യരുശലേമിനെ യഥാസ്ഥാനമാക്കി പണിയിക്കേണം എന്ന
വചനം പുറപ്പെടുന്നതുമുതൽ ഓർ അഭിഷിക്തനും മന്നവനും ആയവൻ
വരെക്കും ഏഴ് ആഴ്ചവട്ടങ്ങൾ; അറൂപത്തുരണ്ടു ആഴ്ചവട്ടങ്ങൾകൊണ്ടു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/371&oldid=192486" എന്ന താളിൽനിന്ന് ശേഖരിച്ചത്