ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

370 Daniel , XI. ദാനിയേൽ ൧൧. അ.

<lg n="൨൪"> നിശ്ചിന്തയായി അവൻ നാട്ടിൽ പുഷ്ടി ഏറിയ ദിക്കുകളിൽ പുക്കു അ
വന്റേ അപ്പന്മാരും അപ്പപ്പന്മാരും ചെയ്യാത്തതു ചെയ്യും; അതിൽനിന്നു
കൊള്ളയും കവൎച്ചയും കോപ്പും വിത്രിക്കളയും; പിന്നേ കോട്ടകൾക്കു
</lg><lg n="൨൫"> നേരേ ഉപായങ്ങളെ നിരൂപിക്കും , അതും കാലംവരേ അത്രേ. അന
ന്തരം തെക്കേരാജാവിനെക്കൊള്ളേ തൻ മനസ്സും ഊക്കും മുതിൎത്തു മഹാ
ബലത്തോടെ (ഏല്ക്കും). തെക്കേരാജാവും അത്യന്തം ഉരത്ത മഹാസേന
യോടും പോരിന്നു വട്ടംകൂട്ടും, എങ്കിലും (ചിലർ) അവന്നു നേരേ ഉപാ
</lg><lg n="൨൬"> യങ്ങളെ യന്ത്രിക്കയാൽ അവൻ നില്ക്ക ഇല്ല. അവന്റേ അന്നം ഉണ്ണു
ന്നവർ അവനെ തകൎക്കും, അവന്റേ ബലം പ്രവാഹിച്ചാലും കുതൎന്നവർ
</lg><lg n="൨൭"> അനേകർ വീഴുകേ ഉള്ളു. രാജാക്കൾ ഇരുവരോ ഹൃദയത്തിൽ ദോഷം
ചെയ്‌വാൻ വിചാരിച്ച് ഒരു മേശക്ക് ഇരുന്നു പൊളി പറയും. എങ്കിലും
അതു സാധിക്ക ഇല്ല; കാരണം: അവസാനം ഇനിനിൎണ്ണയിച്ച കാല
</lg><lg n="൨൮"> ത്തേക്ക് ഉള്ളു. അന്തരം അവൻ സ്വദേശത്തേക്കു പെരുത്ത കോ
പ്പോടേ മടങ്ങിപ്പോകും, അന്ന് അവന്റേ ഹൃദയം വിശുദ്ധനിയമത്തി
ന്ന് എതിരാകും; അവൻ (അതു) അനുഷ്ഠിച്ചു സ്വദേശത്തിൽ തിരിച്ചു ചേ
</lg><lg n="൨൯"> രും. നിൎണ്ണയിച്ച കാലത്ത് അവൻ പിന്നേയും തെക്കോട്ടു ചെല്ലും എ
</lg><lg n="൩൦"> ങ്കിലും മുമ്പിലേതുപോലേ പിന്നേതു (സാദ്ധ്യം) ആക ഇല്ല. കിത്തി
മിൽനിന്നാകട്ടേ കപ്പലുകൾ അവനെ എതിരേല്ക്കയാൽ അവൻ മടുത്തു
മടങ്ങിപ്പോകും, പിന്നേ വിശുദ്ധനിയമത്തിന്ന് എതിരേ ഈറികൊണ്ടു
(ഈറൽ) നടത്തും, അവൻ മടങ്ങിവന്നു വിശുദ്ധനിയമത്തെ ഉപേക്ഷി
</lg><lg n="൩൧"> ക്കുന്നവരെ സമ്മതിപ്പിപ്പാൻ നോക്കും. അവങ്കന്ന് (അയച്ച) ബലങ്ങൾ
നിലനിന്നു കോട്ടയാകുന്ന വിശുദ്ധസ്ഥലത്തെ ബാഹ്യമാക്കി നിത്യകൃത്യ
ത്തെ പറിച്ചെടുത്തു(൮, ൧൧) പാഴാക്കുന്ന അറെപ്പു(വേദിയെ) സ്ഥാപി
</lg><lg n="൩൨"> ക്കയും ചെയ്യും. നിയമത്തോടു ദ്രോഹിക്കുന്നവരെ അവൻ മെഴുപ്പുകൾ
ചൊല്ലി ധൎമ്മത്യാഗികൾ ആക്കും, എങ്കിലും തങ്ങളുടേ ദൈവത്തെ അറി
</lg><lg n="൩൩"> യുന്ന ജനം ബലപ്പെട്ടു (കാൎയ്യത്തെ) നിവൃത്തിക്കും. ജനത്തിൽ ബോധ
മുള്ളവർ മിക്കപേൎക്കും വിവേകം വരുത്തും, പല നാൾ കൂടി വാളിനാ
</lg><lg n="൩൪"> ലും ജ്വാലയാലും അടിമയാലും കവൎച്ചയാലും വീഴും. വീഴുമ്പോഴേക്കോ
ഓർ അല്പസഹായത്താൽ അവൎക്കു സഹായം ലഭിക്കും, പലരും വാക്കു
൩൫മെഴുപ്പിനോട് അവരിൽ ചേൎന്നുകോള്ളും. ബോധമുള്ളവരിൽനിന്നും
(ചിലർ) വീഴും അവസാനകാലംവരേ ജനങ്ങളിൽ ഉരുക്കുവാനും ശോ
ധിപ്പാനും വെളുപ്പിപ്പാനും തന്നേ; നിൎണ്ണയിച്ച കാലത്തേക്ക് ഇനി താ
മസം ഉണ്ടല്ലോ.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/376&oldid=192496" എന്ന താളിൽനിന്ന് ശേഖരിച്ചത്