ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

375 ഹോശേയ ൨. അ. Hosea, II.

<lg n="">ളാൽ വേലികെട്ടി നിന്റേ വഴിയെ അടെക്കും, അവൾക്കു ചുറ്റും മതിൽ
</lg><lg n="൭"> ചമെക്കും അവളെ സ്വന്തപഥങ്ങളെ കാണാതാക്കി വെക്കും. അവൾ
തന്റേ ജാരന്മാരെ പിന്തുടരും എത്തുക ഇല്ല താനും, അവരെ തിരയും
കാണുകയും ഇല്ല, ഇന്നേക്കാൾ അന്ന് എനിക്ക് ഏറേ നന്നായതുകൊണ്ടു
ഞാൻ മടങ്ങിപ്പോയി എന്റേ ഒന്നാം ഭൎത്താവോടു ചേരട്ടേ എന്ന് അപ്പോൾ പറയും.

</lg>

<lg n="൮"> ധാന്യരസതൈലങ്ങളെ നല്കിയതു എന്നും അവർ ബാളിന്നു
ചെലവഴിച്ച വെള്ളിയും പൊന്നും ഞാൻ അവൾക്കു വൎദ്ധിപ്പിച്ചത് എ
</lg><lg n="൯"> ന്നും അവൾക്കു ബോധിച്ചില്ലല്ലോ.— ആയ്തുകൊണ്ട് എന്റേ ധാന്യം
അതിന്റേ കാലത്തും എന്റേ രസം അതിൻ അവധിയിലും ഞാൻ വീ
ണ്ടും എടുത്തു അവളുടേ നഗ്നത മറെപ്പാനുള്ള എന്റേ ആട്ടുരോമവും പ
</lg><lg n="൧൦"> രുത്തിയും പറിച്ചുകളയും. ഇപ്പോഴോ ഞാൻ അവളുടേ വാട്ടത്തെ ആ
ജാരന്മാരുടേ കണ്ണുകൾക്കു വെളിവാക്കും, എൻ കയ്യിൽനിന്ന് ആരും അ
</lg><lg n="൧൧"> വളെ പറിക്കയും ഇല്ല. അവളുടേ സകല ആനന്ദവും അവൾക്കുള്ള
ഉത്സവം വാവു ശബത്തുമുതൽ പെരുനാളും എല്ലാം ഞാൻ ഒഴിപ്പിക്കയും,
</lg><lg n="൧൨"> ഇത് എന്റേ ജാരന്മാർ തന്ന സമ്മാനം എന്ന് അവൾ പറഞ്ഞ വള്ളി
യും അത്തിയും നാശം വരുത്തി കാടാക്കുകയും വയലിലേ മൃഗം അവ
</lg><lg n="൧൩"> റ്റെ തിന്നുകയും ആം. അവൾ ബാളുകൾക്കു ധൂപം കാട്ടി മൂക്കുത്തിയും
മാലയും അണിഞ്ഞു ജാരന്മാരുടേ വഴിയേ ചെന്നുകൊണ്ട് എന്നെ മറന്നു
കളഞ്ഞു ബാളുനാളുകളെ കൊണ്ടാടിയതു ഞാൻ ഇപ്രകാരം സന്ദൎശിക്ക
യും ചെയ്യും എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൧൪"> ആകയാൽ ഇതാ ഞാൻ അവളെ വശീകരിച്ചു മരുഭൂമിയിൽ പോകു
</lg><lg n="൧൫"> മാറാക്കി അവളുടേ ഹൃദയത്തിലേക്ക് ഉരിയാടും. അവിടുന്ന് അവളു
ടേ വള്ളിപ്പറമ്പുകളെയും ആശയുടേ തുറവായി (മാറ്റീട്ടു) ആകോർതാഴ്വ
രയെയും (യോശു.൭, ൨൬) അവൾക്കു കൊടുക്കും; അവിടേക്ക് അവൾ
ബാല്യദിവസങ്ങൾക്ക് ഒത്തവണ്ണം മിസ്രദേശത്തുനിന്നു കരേറിവന്നന്നു൧൬ പോലേ ഉത്തരം ചൊല്ലും. അന്നാളിൽ തന്നേ നീ എന്നെ (എൻ സ്വാ
മി ആകുന്ന) ബാളീ എന്നു വിളിച്ചുകൂടാതേ (എൻ ഭൎത്താവാകുന്ന) ഈശീ
എന്നത്രേ വിളിക്കും എന്നതു യഹോവയുടേ അരുളപ്പാടു. ബാളനാമങ്ങ
ളെ ഒക്കയും ഞാൻ അവളുടേ വായിൽനിന്നു നീക്കും, അവ പേരോളം
</lg><lg n="൧൮"> ഓൎപ്പാറാകയും ഇല്ല.— അന്നാൾ ഞാൻ അവൎക്കു വേണ്ടി വയലിലേ മൃഗ
ത്തോടും വാനത്തേപക്ഷിയോടും മണ്ണിലേഇഴജാതിയോടും നിയമത്തെ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/381&oldid=192504" എന്ന താളിൽനിന്ന് ശേഖരിച്ചത്