ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമോസ് ൪. അ. Amos, IV. 399

<lg n="">ക്കും പോലേ അത്രേ ശമൎയ്യയിൽ മെത്തക്കോണിലും കട്ടിലിൻജമക്കാള
</lg><lg n="൧൩"> ത്തിലും ഇരിക്കുന്ന ഇസ്രയേൽപുത്രന്മാർ ഉദ്ധരിക്കപ്പെടും.— (ജാതി
കളേ) നിങ്ങൾ കേട്ടു യാക്കോബ് ഗൃഹത്തോടു സാക്ഷീകരിപ്പിൻ!
എന്നു സൈന്യങ്ങളുടേ ദൈവമായ യഹോവാകൎത്താവിൻ അരുളപ്പാടു:
</lg><lg n="൧൪"> ഞാൻ ഇസ്രയേലിൻദ്രോഹങ്ങളെ അവന്മേൽ സന്ദൎശിച്ചു വരുത്തുമന്നു
ബേഥേലിലേ ബലിപീഠങ്ങളിൽ സന്ദൎശിക്കും, പീഠത്തേക്കൊമ്പുകൾ
</lg><lg n="൧൫"> അറുക്കപ്പെട്ടു നിലത്തു വീഴും. വേനൽഭവനത്തോടു ഹേമന്തഗേഹത്തെ
യും ഞാൻ തകൎക്കും, ആനക്കൊമ്പിൻമാടങ്ങൾ കെട്ടും അനേകം വീടു
കൾ മുടിഞ്ഞും പോം, എന്നു യഹോവയുടേ അരുളപ്പാടു.

</lg>

<lg n="൪, ൧"> ഹേ ശമൎയ്യമലമേലുള്ള ബാശാന്യപശുക്കളേ ഈ വചനത്തെ കേൾ
പ്പിൻ! നിങ്ങൾ അഗതികളെ ഞെരുക്കി എളിയവരെ ഉപദ്രവിച്ചുംകൊ
ണ്ടു നാം കുടിപ്പാൻ കൊണ്ടുവാ എന്നു താന്താന്റേ ഭൎത്താവോടു പറയുന്ന
</lg><lg n="൨"> വരല്ലോ. യഹോവാകൎത്താവു ത്ന്റേ വിശുദ്ധി ആണ സത്യം ചെയ്തി
തു: ഇതാ നിങ്ങളെ കൊക്കകൾകൊണ്ടും നിങ്ങളുടേ ശേഷിപ്പിനെ മീൻ
ചൂണ്ടലുകൾകൊണ്ടും പിടിച്ച് ഇഴെക്കുന്ന നാളുകൾ നിങ്ങടേ മേൽ വരും.
</lg><lg n="൩"> അന്നു നിങ്ങൾ അവളവൾ ചൊവ്വേ നോക്കി (മതിലിൻ) കണ്ടികളുടേ
പുറപ്പെട്ടു ഹൎമ്മോനവരേ എറിഞ്ഞു വിടപ്പെടും, എന്നു യഹോവയുടേ
അരുളപ്പാടു.

</lg>

<lg n="൪"> ഹേ(ഇസ്രയേലേ) ബേഥേലിലേക്കു ചെന്നു ദ്രോഹിച്ചുപോരുവിൻ!
ഗില്ഗാലിൽ(ചെന്നു) ദ്രോഹങ്ങളെ പെരുക്കുവിൻ! രാവിലേതോറും നി
ങ്ങളുടേ ബലികളെയും മൂന്നു നാൾ ചെല്ലുന്തോറും (൫ മോ. ൧൪, ൨൮)
</lg><lg n="൫"> നിങ്ങടേ ദശാംശങ്ങളേയും കഴിപ്പിൻ! പുളിച്ചമാവു കൂടിയതു സ്തുതി
ബലിയായി കത്തിച്ചു ധൂപിപ്പിൻ!മനഃപൂർവ്വകാഴ്ചകളെയും കൂറിവിളി
പ്പിൻ! നിങ്ങൾക്ക് ഇഷ്ടമല്ലോ ഇസ്രയേൽപുത്രന്മാരേ! എന്നു യ
</lg><lg n="൬"> ഹോവാകൎത്താവിൻ അരുളപ്പാടു.— ഞാനോ അങേ പട്ടണങ്ങളിൽ
എല്ലാം നിങ്ങൾക്കു പല്ലിൻവെടിപ്പും നിങ്ങളുടേ എല്ലാവിടങ്ങളിലും അ
പ്പകുറച്ചലും തന്നുവല്ലോ? നിങ്ങൾ എന്നോളം തിരിഞ്ഞതും ഇല്ല എന്നു
</lg><lg n="൭"> യഹോവയുടേ അരുളപ്പാടു. ഞാനോ കൊയ്തിന്ന് ഇനി മൂന്നു തിങ്കൾ
ഉള്ളപ്പോൾ മാരിയെ നിങ്ങൾക്കു മുടക്കി, അത്രയല്ല ഓർ ഊരിൽ പെ
യ്യിച്ചു മറ്റേ ഊരിൽ പെയ്യിക്കാതേ പോന്നു; ഒരു കണ്ടത്തിൽ മഴ പെ
</lg><lg n="൮"> യ്യും, പെയ്യാത്ത കണ്ടം ഉണങ്ങും. പിന്നേ രൺറ്റു മൂന്ന് ഊരുകൾ വെ
ള്ളം കുടിപ്പാൻ ഓർ ഉരിലേക്കു ചാഞ്ചാടിയാലും തൃപ്തി വരാ, എന്നിട്ടും
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/405&oldid=192544" എന്ന താളിൽനിന്ന് ശേഖരിച്ചത്