ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൨൯. അ. Isaiah, XXIX. 45

<lg n="">യുള്ള ആത്മാവിനെ പകൎന്നു, പ്രവാചകരാകുന്ന നിങ്ങളുടെ കണ്ണുകളെ
</lg><lg n="൧൧">കെട്ടി ദൎശനക്കാരാകുന്ന തലകളെ പുതെച്ചു വെച്ചു. എന്നിട്ട് ഈ ദൎശ
നം ഒക്കയും നിങ്ങൾക്കു മുദ്രയിട്ട പുസ്തകത്തിലേ വചനങ്ങൾ പോലേ
ആകുന്നു, അതിനെ ഗ്രന്ഥം അറിയുന്നവനു കൊടുത്തു "ഇതിനെ വായി
ക്കേ വേണ്ടൂ” എന്നു പറഞ്ഞാൽ "മുദ്രയിട്ടതുകൊണ്ടു വഹിയാ" എന്നും,
</lg><lg n="൧൨">ഗ്രന്ഥം അറിയാതവന്നു കൊടുത്തു "ഇതിനെ വായിക്കേ വേണ്ടു" എന്നു
</lg><lg n="൧൩">പറകിലോ "ഗ്രന്ഥം അറിയാ" എന്നും ഉണ്ടു.- പിന്നേ കൎത്താവ് പ
റഞ്ഞിതു: ഈ ജനം വായികൊണ്ട് അണഞ്ഞു അധരങ്ങൾകൊണ്ട് എ
ന്നെ തേജസ്ക്കരിച്ചാലും ഹൃദയം എന്നോട് ദൂരമായി, അവർ എന്നെ ഭയപ്പെ
</lg><lg n="൧൪">ടുന്നതു മാനുഷകല്പന പഠിച്ചതു മാത്രമാകയാൽ, ഇതാ ഞാൽ ഈ ജന
ത്തോട് ഇനി ഏറേ അതിശയവും അത്ഭുതവും ആംവണ്ണം കാട്ടി നടക്കും,
അതിലേ ജ്ഞാനികളുടെ ജ്ഞാനം കെടുകയും ബുദ്ധിമത്തുക്കളുടെ വിവേ
</lg><lg n="൧൫">കം മറകയും ചെയ്യും.- യഹോവയിൽനിന്ന് ആലോചനയെ ആഴേ
മറെച്ചു സ്വക്രിയയെ ഇരിട്ടിൽ നടത്തി "നമ്മെ ആർ കാണുന്നു, ആർ</lg><lg n="൧൬">അറിയുന്നു?" എന്നു പറയുന്നവൎക്കു അയ്യോ! എന്തൊരു മറിവു! കുശവ
നെ കളിമണ്ണോട് ഒപ്പം മതിച്ചിട്ടോ ക്രിയ കൎത്താവെ കുറിച്ചു: “അവൻ
എന്നെ ഉണ്ടാക്കീട്ടില്ല" എന്നും നിൎമ്മാണം നിൎമ്മിക്കുന്നവനെ കുറിച്ചു
"അവൻ തിരിച്ചറിയുന്നില്ല" എന്നും പറയുന്നതു?

</lg>

<lg n="൧൭">അല്ലയോ ഇനി അല്പനേരം ചെന്നാൽ ലിബനോൻ കൎമ്മെലായി തി
</lg><lg n="൧൮">രിയും കൎമ്മെൽ വനമായി എണ്ണപ്പെടുമല്ലോ. അന്നു ചെവിടന്മാർ പുസ്ത
കത്തിലേ വചനങ്ങളെ കേൾക്കയും തമസ്സിരിട്ടുകളിൽനിന്നു കുരുടന്മാരു
</lg><lg n="൧൯">ടെ കണ്ണുകൾ കാൺങ്കയും, സാധുക്കൾക്കു യഹോവയിൽ സന്തോഷം ഏ
റിവരികയും, മനുഷ്യരിൽ ദരിദ്രരായവർ ഇസ്രയേലിലേ വിശുദ്ധങ്കൽ
</lg><lg n="൨൦">ആനന്ദിക്കയും ചെയ്യും. കാരണം പ്രൌഢൻ തീൎന്നു, പരിഹാസക്കാരൻ
മുടിഞ്ഞുപോയി, അതിക്രമത്തിന്നു ജാഗരിച്ചുകൊള്ളുന്നവർ എല്ലാം ഛേ
</lg><lg n="൨൧">ദിക്കപ്പെടും; മനുഷ്യനെ വാക്കു നിമിത്തം പാപീകരിച്ചും പടിവാതി
ൽക്കൽ ആക്ഷേപിക്കുന്നവനു കണിവെച്ചും നീതിമാനെ പഴുതേ പിഴുക്കി
</lg><lg n="൨൨">യും കൊള്ളുന്നവർ തന്നേ.- എന്നതുകൊണ്ട് അബ്രഹാമെ വീണ്ടു
കൊണ്ട യഹോവ ഇസ്രയേൽഗൃഹത്തോടു പറയുന്നിതു: യാക്കോബ് ഇ
</lg><lg n="൨൩">പ്പോൾ നാണിക്ക ഇല്ല ഇപ്പോൾ അവന്റെ മുഖം വിളൎക്കയില്ല. അ
വൻ അഥവാ അവന്റെ സുതന്മാർ അവരുടെ നടുവിൽ എന്റെ കൈ
ക്രിയ കാണുമ്പോൾ അവർ എൻ നാമത്തെ വിശുദ്ധീകരിച്ചു യാക്കോബി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/51&oldid=191715" എന്ന താളിൽനിന്ന് ശേഖരിച്ചത്