ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Isaiah, XXX. യശയ്യാ ൩൦. അ.47

<lg n="൧൧">പ്പിൻ, വഴിയിൽനിന്നു തെറ്റി ഞെറിയിൽനിന്നു മാറിപ്പോവിൻ; ഇസ്ര
യേലിലേ വിശുദ്ധനെ ഞങ്ങളിൽനിന്ന് ഒഴിയുമാറാക്കുവിൻ!" എന്നും
</lg><lg n="൧൨">പറയുന്നു.— അതുകൊണ്ട് ഇസ്രയേലിലേ വിശുദ്ധൻ പറയുന്നിതു:
നിങ്ങൾ ഈ വചനത്തെ വെറുത്തു പീഡയിലും വഴുതലിലും ആശ്രയി
</lg><lg n="൧൩">ച്ച് ഊന്നിനിൽക്കകൊണ്ടു, ഈ അകൃത്യം നിങ്ങൾക്കു പൊക്കമതിലിൽ
തള്ളി വീഴുന്നൊരു പൊട്ടു പോലേ ആകും, അതിന്നു പെട്ടന്നു പൊടുന്ന
</lg><lg n="൧൪">നേ ഇടിവു വരും. പിന്നേ കുശവപാത്രം ഉടഞ്ഞാൽ ആദരിയാതേ ഇ
ടിക്കും പോലേ അവൻ (യഹൂദയെ) തകൎക്കും. ആ നുറുക്കുകളിൽ അടു
പ്പിൽനിന്നു തീ എടുക്കുന്നതിന്നും കളത്തിൽനിന്നു വെള്ളം കോരുന്നതി
</lg><lg n="൧൫">ന്നും മതിയായ ഓടും കാണ്മാൻ ഇല്ല. - എന്തുകൊണ്ടെന്നാൽ ഇസ്രയേ
ലിൽ വിശുദ്ധനായ യഹോവ എന്ന കൎത്താവ് പറഞ്ഞിതു: (മനം) തിരി
ഞ്ഞ് അടങ്ങിക്കൊണ്ടാൽ നിങ്ങൾ രക്ഷപ്പെടും; അമൎന്നു തേറുകയിലേ
</lg><lg n="൧൬">നിങ്ങൾക്കു വീൎയ്യം ഉള്ളു! എങ്കിലും നിങ്ങൾക്കു മനസ്സായില്ല. "അല്ല ഞ
ങ്ങൾ കുതിരപ്പുറത്തു മണ്ടും" എന്നു നിങ്ങൾ പറഞ്ഞു, അതുകൊണ്ടു നി
</lg><lg n="൧൭">ങ്ങൾ മണ്ടും സത്യം. "ഞങ്ങൾ തുരംഗമങ്ങളിൽ ഏറും" എന്നതുകൊണ്ടു
നിങ്ങളെ പിന്തുടരുന്നവർ ത്വരിതം ഗമിക്കും. ഒരുത്തന്റെ ശാസന
യിൽനിന്ന് ഓരായിരവും ഐവരുടെ ശാസനെക്കു നിങ്ങൾ (ഒക്കയും)
മണ്ടിപ്പോകം, മലമുകളിൽ ഒരു ചാവോക്കുമരവും കന്നിന്മേൽ കൊടിമരവും
</lg><lg n="൧൮">എന്ന പോലേ നിങ്ങൾ ശേഷിക്കുംപൎയ്യന്തം തന്നേ. എന്നിട്ടു യഹോവ
നിങ്ങളോടു കരുണ ചെയ്‌വാൻ പ്രതീക്ഷിക്കുന്നു, എന്നിട്ടു നിങ്ങളെ കനി
ഞ്ഞുകൊൾവാൻ ഉയരവേ വാങ്ങുന്നു; യഹോവയാകട്ടേ ന്യായത്തിന്റെ
ദൈവമല്ലോ. അവനെ പ്രതീക്ഷിക്കുന്നവർ ഏവരും ധന്യർ!

</lg> <lg n="൧൯">അതേ ചിയ്യോനാകുന്ന യരുശലേമിൽ ഒരു ജനം വസിക്കും. നീ (എ
പ്പോഴും) കരകയില്ല, നിന്റെ കൂക്കലിൻ ഒച്ചെക്ക് അവൻ നിന്നെ കരു
</lg><lg n="൨൦">ണയിൽ കനിഞ്ഞുകൊണ്ടു, അതു കേൾക്കുമ്പോഴേ ഉത്തരം തരും. കൎത്താ
വ് നിങ്ങൾക്കു ഞെരുക്കത്തിന്ന് (തക്ക) അപ്പവും ക്ലേശത്തിനു വെള്ളവും
നൽകും, നിന്റെ ഉപദേഷ്ടാക്കന്മാർ ഇനി പതുങ്ങി നടക്കയും ഇല്ല, നി
</lg><lg n="൨൧">. ന്റെ കണ്ണുകൾ ഉപദേഷ്ടാക്കളെ കണ്ടുകൊണ്ടിരിക്കും. വലത്തോ ഇട
ത്തോ ചെല്ലുമ്പോൾ നിന്റെ ചെവികൾ "ഇതേ വഴി ഇതിൽ നടപ്പിൻ"
</lg><lg n="൨൨">എന്നൊരുവാക്കു നിന്റെ പിറകിൽ കേൾക്കയും, നിങ്ങൾ വെള്ളി
പൊതിഞ്ഞ വിഗ്രഹങ്ങളെയും പൊന്നു വാൎത്തതിന്റെ വേഷത്തെയും അ
ശുദ്ധമാക്കി, തീട്ടം പോലേ തൂകിക്കളകയും പോ എന്ന് അതിനോടു പ

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/53&oldid=191719" എന്ന താളിൽനിന്ന് ശേഖരിച്ചത്