ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

74 Isaiah, XLV. യശയ്യാ ൪൫.അ.

<lg n="൨൬">ളെ മടക്കി അവരുടേ വിദ്യയെ പേയാക്കി, സ്വദാസന്റേ വചന
ത്തെ സ്ഥിരപ്പെട്ടത്തി തൻ ദൂതരുടേ നിരൂപണത്തെ നിവൃത്തിച്ചു. യരു
ശലേമെക്കൊണ്ടു: "അതു കൂടിയിരിപ്പാകും" എന്നും യഹ്രഭനഗരങ്ങൾക്കു
"ഇവ പണിചെയ്യപ്പെട്ടും അതിലേ ഇടിവുകളെ ഞാൻ കെട്ടിത്തീൎക്കും
</lg><lg n="൨൭">എന്നും പറഞ്ഞു. സാഗരത്തോട് "ഉണങ്ങിപ്പോ നിന്റേ ഓളങ്ങളെ
</lg><lg n="൨൮">ഞാൻ വറ്റിക്കും" എന്നു പറഞ്ഞും, കുരുസ്സോട്: "എന്റേ ഇടയനേ!
എൻ ഹിതം ഒക്കയും ഇവൻ നിവൃത്തിക്കും' എന്നും, യരുശലേമിനോടു
"അതിൻ പണി തീരുക" എന്നും മന്ദിരത്തോടു "അടിസ്ഥാനം ഇടപ്പെ
ടുക" എന്നും പറഞ്ഞുകൊള്ളുന്നവൻ തന്നേ.

</lg>

<lg n="൪൫, ൧">,തന്റേ അഭിഷിക്തനായ കുരുസ്സിനോടു യഹോവ പറയുന്നിതു: ഇ
വന്റേ വലങ്കൈ ഞാൻ പിടിച്ചതു ജാതികളെ അവന്റേ മുമ്പിൽ കമി
ഴ്ത്തുവാനും രാജാക്കളുടേ അരകളെ അഴിപ്പാനും, കതകുകളെ അവന്മു
</lg><lg n="൨">മ്പിൽ തുറന്നു പടിവാതിലുകളെ അടെക്കാതാക്കുവാനും തന്നേ, നിന്റേ
മുമ്പാകേ ഞാൻ ചെന്നു മേടുകളെ നിരത്തി, ചെമ്പുവാതിലുകളെ കുത്തി
</lg><lg n="൩">പൊളിച്ചു ഇരിമ്പുതഴുതുകളെ പൊട്ടിച്ചു. ഇരിട്ടിലേ നിധികളെയും മറ
യത്തേ നിക്ഷേപങ്ങളെയും നിണക്കു തരുന്നതു, നിന്നേ പേർ ചൊ
ല്ലി വിളിച്ചൊരു ഞാൻ ഇസ്രയേൽ ദൈവമായ യഹോവ തന്നേ എന്നു
</lg><lg n="൪">നി അറിയേണ്ടതിനത്രേ. എൻ ഭാസനായ യാക്കോബും ഞാൻ തെരി
ഞ്ഞെടുത്ത ഇസ്രയേലും നിമിത്തമായി ഞാൻ നിന്നെ പേർ ചൊല്ലി വിളി
</lg><lg n="൫">ച്ചും നീ എന്നെ അറിയാഞ്ഞപ്പോൾ, ലാളിച്ചുംകൊണ്ടിരുന്നു. ഞാൻ മറ്റാ
രും ഇല്ലാതേ യഹോവ തന്നേ ആകുന്നു; ഞാനന്യേ ഒരു ദൈവവും ഇ
</lg><lg n="൬">ല്ല. നീ എന്നെ അറിയാഞ്ഞപ്പോൾ ഞാൻ നിന്നെ അര കെട്ടിച്ചു ഞാ
നല്ലാതേ ഒരുത്തരും ഇല്ല, ഞാൻ മറ്റാരും ഇല്ലാതേ യഹോവ തന്നേ;
</lg><lg n="൭">പ്രകാശത്തെ നിൎമ്മിച്ചും അന്ധകാരം സൃഷ്ടിച്ചും, സമാധാനം ഉണ്ടാക്കി
തിന്മ വരുത്തിക്കൊണ്ടും ഇരിക്കുന്ന യഹോവയായ ഞാൻ ഇവ ഒക്കയു
ചെയ്യുന്നു എന്നു സൂൎയ്യോദയത്തിലും അസ്തമാനത്തിലും നിന്നുള്ളവർ അറി
</lg><lg n="൮">യേണ്ടതിനത്രേ വാനങ്ങളേ മീത്തൽനിന്നു പൊഴിപ്പിൻ, ഇളമുകിലു
കളേ നീതിയെ തുകുവിൻ, ഭൂമി തുറന്നു രക്ഷാഫലം കായ്ക്കുക, നീതിയെ
ഒന്നിച്ചു മുളെപ്പിക്ക യഹോവയായ ഞാൻ അതിനെ സൃഷ്ടിച്ചു.

</lg>

<lg n="൯">അയ്യോ തന്നെ നിൎമ്മിച്ചവനോടു വ്യവഹരിക്കുന്നവൻ. അതാ ഭൂമിയി
ലേ ഓടുകളിൽ ഓർ ഓആടല്ലോ? കുശവനോടു "നീ എന്തുണ്ടാക്കുന്നു"? എ
ന്നു മണ്ണും, "അവനു കൈകൾ ഇല്ല" എനു നിന്റേ ക്രിയയും പറയുമോ?
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/80&oldid=191777" എന്ന താളിൽനിന്ന് ശേഖരിച്ചത്