ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൫. Psalms, CV. 139

30 ആ നാട്ടിൽ തവളകൾ
അവരുടേ രാജപ്പള്ളിയറകളിലും നിറഞ്ഞ് ഇഴഞ്ഞു;

31 അവൻ ചൊല്കേ, പോന്തകൾ വന്നു
അവരുടേ എല്ലാ അതിൎക്കകത്തും ഈച്ചകളും തന്നേ;

32 അവരുടേ മാരിയായി അവൻ കന്മഴ കൊടുത്തു
അവരേ നാട്ടിൽ അഗ്നിജ്വാലകളെ തന്നേ;

33 അവരുടേ മുന്തിരിയും അത്തിയും അടിച്ചു
അവരേ അതിൎക്കകത്തേ മരങ്ങളെ തകൎത്തു.

34 അവൻ ചൊല്കേ, വെട്ടുക്കിളിയും
എണ്ണമില്ലാതോളം തുള്ളനും വന്നു,

35 അവരേ നാട്ടിൽ എല്ലാ സസ്യവും തിന്നു
ആ നിലത്തേ ഫലവും ഭക്ഷിച്ചു.

36 അവരുടേ ദേശത്തിൽ കടിഞ്ഞൂലിനെ ഒക്കയും
അവരുടേ സകല വീൎയ്യത്തിൻ മീത്തും അവൻ അടിച്ചു (൭൮, ൫൧).

37 വെള്ളിപ്പൊന്നുമായി അവരെ പുറപ്പെടുവിച്ചു
അവരുടേ ഗോത്രങ്ങളിൽ ഇടറുന്നവൻ ഇല്ലാഞ്ഞു.

38 ആ പുറപ്പാട്ടിനാൽ മിസ്ര സന്തോഷിച്ചു
അവരുടേ പേടി ഇവരിൽ വീണതു കൊണ്ടത്രേ.

39 അവൻ മേഘത്തെ മൂടിയാക്കി വിരിച്ചു
രാത്രിയിൽ പ്രകാശിപ്പാൻ അഗ്നിയും (ഇട്ടു).

40 ചോദിച്ചപ്പോൾ കാടയെ വരുത്തി
സ്വൎഗ്ഗീയ അപ്പത്താൽ അവൎക്കു തൃപ്തി ഉണ്ടാക്കി.

41 പാറയെ തുറന്നിട്ടു വെള്ളങ്ങൾ വഴിഞ്ഞു (൭൮, ൨൭)
വറണ്ടതിൽ കൂടി പുഴയായി ഒഴുകി.

42 കാരണം സ്വദാസനായ അബ്രഹാമോട്
(അരുളിയ) തന്റേ വിശുദ്ധവചനത്തെ അവൻ ഓൎത്തു.

43 എന്നിട്ടു സ്വജനത്തെ ആനന്ദത്തിലും
താൻ തെരിഞ്ഞെടുത്തവരെ ആൎപ്പോടും പുറപ്പെടുവിച്ചു.

44 ജാതികളുടേ ദേശങ്ങളെ അവൎക്കു കൊടുത്തു
കുലങ്ങളുടേ പ്രയത്ന(ഫല)ത്തെ അവർ അടക്കിയതു,

45 അവന്റേ വെപ്പുകളെ പ്രമാണിപ്പാനും
ധൎമ്മങ്ങളെ സൂക്ഷിപ്പാനും തന്നേ. ഹല്ലെലൂയാഃ .


10*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/141&oldid=189048" എന്ന താളിൽനിന്ന് ശേഖരിച്ചത്