ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൯. Psalms, CXIX. 161

43 എന്റേ വായിൽനിന്നു സത്യവാക്കിനെ അത്യന്തം പോക്കൊല്ല
നിന്റേ ന്യായങ്ങളെ ഞാൻ പ്രതീക്ഷിക്കയും,

44 നിന്റേ ധൎമ്മത്തെ എന്നെന്നേക്കും
ഞാൻ വിടാതെ കാക്കയും ചെയ്യുമല്ലോ.

45 നിന്റേ നിയോഗങ്ങളെ ഞാൻ തിരകയാൽ
വിശാല നിലത്തിൽ നടത്തിയാലും!

46 രാജാക്കന്മാരുടേ മുമ്പിലും നിന്റേ സാക്ഷ്യങ്ങളെ ചൊല്ലി
ഞാൻ നാണിയാതേ ഉരെക്കും.

47 ഞാൻ സ്നേഹിക്കുന്ന നിന്റേ കല്പനകളിൽ
പുളെക്കയും ചെയ്യുന്നു.

48 ഞാൻ സ്നേഹിക്കുന്ന നിന്റേ കല്പനകളിലേക്കു എൻ കരങ്ങളെയും ഉയൎത്തി
നിന്റേ വെപ്പുകളിൽ ധ്യാനിക്കും.

ജായിൻ.

49 നീ എനിക്കു പ്രത്യാശ നല്കിയതിനാൽ
അടിയന്നു വാഗ്ദത്തം ഓൎക്കേണമേ!

50 എന്റേ സങ്കടത്തിൽ എനിക്ക് ആശ്വാസമായത്
തിരുമൊഴി എന്നെ ഉയിൎപ്പിച്ചതു തന്നേ.

51 അഹങ്കാരികൾ എന്നോട് ഏറ്റം ഇളിച്ചു കാട്ടുന്നു
നിൻ ധൎമ്മത്തിൽനിന്നു ഞാൻ ഒഴിയുന്നില്ല താനും.

52 യുഗമ്മുതൽ കൊണ്ടുള്ള നിന്റേ ന്യായവിധികളെ യഹോവേ, ഞാൻ ഓ
ആശ്വസിച്ചു കൊള്ളുന്നു. [ൎത്തു

53 നിൻ ധൎമ്മത്തെ വിട്ടുപോകുന്ന ദുഷ്ടന്മാർ നിമിത്തം
ക്രോധം എന്നെ പിടിച്ചിരിക്കുന്നു.

54 ഞാൻ പരദേശിയാകുന്ന വീട്ടിൽ
എനിക്കു പാട്ടുകളായതു നിന്റേ വെപ്പുകളത്രേ.

55 യഹോവേ, തിരുനാമത്തെ ഞാൻ രാത്രിയിൽ ഓൎത്തു
നിന്റേ ധൎമ്മത്തെ പ്രമാണിച്ചു.

56 നിന്റേ യോഗങ്ങളെ ഞാൻ സൂക്ഷിക്കുന്നു
എന്നുള്ളതു തന്നേ എനിക്കുണ്ടായി.

ഘേഥ്.

57 എന്റേ ഓഹരി യഹോവ തന്നേ,
തിരുവചനങ്ങളെ ഞാൻ കാക്കും എന്നു പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/163&oldid=189091" എന്ന താളിൽനിന്ന് ശേഖരിച്ചത്