ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

170 Psalms, CXXI. CXXII. സങ്കീൎത്തനങ്ങൾ ൧൨൧. ൧൨൨.

ഞാനോ സമാധാനം തന്നേ
ഞാൻ ഉരിയാടുമ്പോഴേക്കു അവർ പോരിലേക്കത്രേ.

൧൨൧. സങ്കീൎത്തനം.

രാപ്പകൽ സഭയെ കാക്കുന്നവനിൽ ആശ്രയം.

1 യാത്രാഗീതം.

എൻ തുണ എവിടുന്നു വരും എന്നു
ഞാൻ മലകളിലേക്ക് എൻ കണ്ണുകളെ ഉയൎത്തുന്നു.

2 എൻ തുണയോ
സ്വൎഭൂമികളെ ഉണ്ടാക്കിയ യഹോവയിൽനിന്നത്രേ.

3 അവൻ ഇളകുവാൻ നിന്റേ കാലെ ഏല്പിക്കായ്ക
നിന്നെ കാക്കുന്നവൻ തുയിൽ കൊള്ളായ്ക!

4 കണ്ടാലും ഇസ്രയേലെ കാക്കുന്നവൻ
തുയിൽ കൊൾ്കയില്ല ഉറങ്ങുകയും ഇല്ല (യശ.൫, ൨൭).

5 യഹോവ നിന്നെ കാക്കുന്നവൻ
യഹോവ നിന്റേ വലഭാഗത്തു നിണക്ക് നിഴൽ തന്നേ.

6 പകലിൽ സൂൎയ്യനും രാത്രിയിൽ ചന്ദ്രനും
നിന്നെ ബാധിക്കയില്ല.

7 യഹോവ എല്ലാ തിന്മയിൽനിന്നും നിന്നെ കാക്കും
നിൻ ദേഹിയെ കാക്കും.

8 യഹോവ നിന്റേ പോക്കിനെയും വരവിനെയും
ഇന്നുമുതൽ എന്നേക്കും കാത്തുകൊള്ളും.

൧൨൨. സങ്കീൎത്തനം.

പുതുതായി കെട്ടിയ യരുശലേം (൬) ഇസ്രയേലിനു നന്മകളുടേ ഉറവാകേ
ണം എന്നു യാചിച്ചതു.

1 ദാവിദിന്റേ യാത്രാഗീതം.

യഹോവാലയത്തിലേക്കു നാം പോക എന്നു
പറയുന്നവരിൽ ഞാൻ സന്തോഷിച്ചു.

2 ഞങ്ങളുടേ കാലുകൾ യരുശലേമേ,
നിന്റേ വാതിലുകളിൽ നില്ക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/172&oldid=189107" എന്ന താളിൽനിന്ന് ശേഖരിച്ചത്