ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 Psalms, XII. XIII, സങ്കീത്തനങ്ങൾ ൧൨ . ൧൩ .

5 യഹോവ നീതിമാനെ ശോധന ചെയ്യുന്നു,
ദുഷ്ടനെയും സാഹസപ്രിയനെയും അവന്റേ ഉള്ളം പകെക്കുന്നു.

6 ദുഷ്ടരുടേ മേൽ അവൻ കണികളും തീയും ഗന്ധകവും പെയ്യിക്കും,
വിഷക്കാറ്റു തന്നേ അവരുടേ പാനപാത്രത്തിന്നുള്ള അംശം.

7 കാരണം യഹോവ നീതിമാൻ, നീതികളെ സ്നേഹിക്കുന്നവൻ തന്നേ;
നേരുള്ളവനേ അവന്റേ മുഖം നോക്കൂ.

൧൨ . സങ്കീൎത്തനം.

ലോകത്തിൽ പാപം വൎദ്ധിക്കുന്തോറും പ്രാൎത്ഥനയും (൬) ദൈവത്തിൻ ഉ
ത്തരത്താൽ (൭) ആശ്രയവൎദ്ധനയും.

സംഗീതപ്രമാണിക്കു, അഷ്ടമരാഗത്തിൽ; ദാവിദിൻ കീൎത്തന.

2 യഹോവേ, രക്ഷിക്കേണമേ, ഭക്തരല്ലോ ഒടുങ്ങുന്നതു
മനുഷ്യപുത്രരിൽനിന്നു വിശ്വാസ്യത മുടിഞ്ഞു പോകയാൽ തന്നേ!

3 അവനവൻ തൻ കൂട്ടുകാരനോട് മായം പറയുന്നു,
മിനുക്കിയ അധരത്തോടും ഇരട്ടിച്ച ഹൃദയത്തോടും അവർ ഉരിയാടുന്നു.

4 മിനുക്കിയ അധരങ്ങളെ ഒക്കയും
വമ്പുകളെ ഉരെക്കുന്ന നാവിനെയും യഹോവ ഛേദിക്കാക!

5 നാവിനാൽ നാം വീൎയ്യം പ്രവൃത്തിക്കുന്നു,
നമ്മുടേ അധരങ്ങൾ നമുക്കു തുണ,
നമുക്കു കൎത്താവ് ആർ എന്നു പറയുന്നവരെ തന്നേ (ഛേദിക്ക)!

6 എളിയവരുടേ നിഗ്രഹവും
ദരിദ്രരുടേ ഞരക്കവും ഹേതുവായിട്ടു ഞാൻ ഇപ്പോൾ എഴുനീല്ക്കും,
രക്ഷെക്കായി കിഴെക്കുന്നവനെ അതിലാക്കും എന്നു യഹോവ ചൊല്ലുന്നു.

7 യഹോവയുടേ വചനങ്ങൾ ശുദ്ധ വചനങ്ങളത്രേ,
ഒരു ഭൂമിപാലനായ്ക്കൊണ്ട് ഊതിക്കഴിച്ചു
ഏഴു വട്ടം ഉരുക്കിയ വെള്ളി തന്നേ.

8 യഹോവേ, നീ അവരെ കാക്കും,
ഈ തലമുറയിൽനിന്നു അവരെ എന്നും സൂക്ഷിക്കും,

9 മനുഷ്യപുത്രൎക്ക് നികൃഷ്ടത ഏറുന്തോറും
ദുഷ്ടർ ചുറ്റും നടന്നു കൊണ്ടാലും.

൧൩ . സങ്കീൎത്തനം.

ദുഃഖിതന്റേ സങ്കടവും (൪) യാചനയും (൬) ആശ്വാസവും.
സംഗീതപ്രമാണിക്കു; ദാവിദിന്റേ കീൎത്തന.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/18&oldid=188840" എന്ന താളിൽനിന്ന് ശേഖരിച്ചത്