ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൩൬. Psalms, CXXXVI. 181

8 പകൽ വാഴുവാൻ സൂൎയ്യനെയും
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

9 രാത്രി വാഴുവാൻ ചന്ദ്രനക്ഷത്രങ്ങളെയും (സൃഷ്ടിച്ചവനെ),
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

10 മിസ്രയെ അതിന്റേ കടിഞ്ഞൂലുകളിൽ അടിച്ചവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

11 ബലത്ത കൈയാലും നീട്ടിയ ഭുജത്താലും,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

12 ഇസ്രയേലെ അവരുടേ നടുവിൽനിന്നു പുറപ്പെടുവിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

13 ചെങ്കടലിനെ ഖണ്ഡങ്ങളാക്കി തുണ്ടിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

14 ഇസ്രയേലെ അതിൽ കൂടി കടത്തിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

15 ഫറോവിനെയും അവന്റേ ബലത്തെയും ചെങ്കടലിൽ തള്ളിയിട്ടവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

16 സ്വജനത്തെ മരുവിനൂടേ നടത്തിയവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

17 മഹാരാജാക്കന്മാരെ അടിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

18 അമൊൎയ്യ രാജാവായ സിഹോൻ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

19 ബാശാനിലേ രാജാവായ ഓഗ്,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

20 ഈ പ്രതാപമുള്ള അരചരെ കൊന്നവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

21 അവരുടേ ഭൂമിയെ അടക്കിച്ചു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

22 സ്വദാസനായ ഇസ്രയേലിന്ന് അവകാശമായി കൊടുത്തവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ (൧൩൫, ൧൧S).

23 നമ്മുടേ താഴ്ചയിൽ നമ്മെ ഓൎത്തു,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

24 മാറ്റാന്മാരിൽനിന്നു നമ്മെ വിടുവിച്ചവനെ,
അവന്റേ ദയ എന്നേക്കുമുള്ളതല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/183&oldid=189128" എന്ന താളിൽനിന്ന് ശേഖരിച്ചത്