ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22 Psalms, XVIII. സങ്കീൎത്തനങ്ങൾ ൧൮.

15 അവൻ തൻ അമ്പുകളെ അയച്ചു അവരെ ചിതറിച്ചു
മിന്നല്കളെ തൂകി അവരെ ഭ്രമിപ്പിച്ചു.

16 ഉടനേ, യഹോവേ, നീ ഭൎത്സിക്കയാൽ
തിരുമൂക്കിൻ ശ്വാസം ഉൗതുകയാൽ തന്നേ
നീർചാലുകൾ കാണുമാറായി,
ഊഴിയുടേ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.

17 താൻ ഉയരത്തിൽനിന്നു (കൈ) നീട്ടി എന്നെ പിടിച്ചു
പെരുത്ത വെള്ളങ്ങളിൽനിന്ന് എന്നെ വലിച്ചു;

18 തിറമുള്ള ശത്രുവിൽനിന്നും
എന്നേക്കാൾ ശക്തി ഏറിയവരാകയാൽ
എൻ പകയരിൽനിന്നും എന്നെ ഉദ്ധരിച്ചു;

19 അവർ എന്നോട് അനൎത്ഥനാളിൽ എത്തുന്തോറും
യഹോവ എനിക്ക് ഊന്നായി വന്നു;

20 എന്നെ വിശാലതയിലേക്കു പുറപ്പെടുവിച്ചു,
എന്നിൽ പ്രസാദിക്കയാൽ എന്നെ വലിച്ചെടുക്കയും ചെയ്തു.

21 എന്റേ നീതിക്കു തക്കവണ്ണം യഹോവ എനിക്കു പിണെച്ചു
എൻ കൈകളുടേ വെടിപ്പു പോലേ എനിക്കു പകരം ചെയ്തു.

22 ഞാനല്ലോ യഹോവയുടേ വഴികളെ സൂക്ഷിച്ചു
എൻ ദൈവത്തോടു ദ്രോഹിക്കാതേ പാൎത്തതു,

23 അവന്റേ ന്യായങ്ങൾ ഒക്കയും എന്റേ മുമ്പിൽ ആക്കി
അവന്റേ വെപ്പുകളെ എങ്കൽനിന്നു നീക്കാതേ ഇരിക്കയാൽ തന്നേ.

24 അവനോടു ഞാൻ തികഞ്ഞവനായി
എൻ അക്രമത്തിൽനിന്ന് എന്നെ കാത്തു;

25 യഹോവയും എന്റേ നീതിപ്രകാരവും
തൃക്കണ്ണുകൾ്ക്കു മുമ്പിലുള്ള എൻ കൈകളുടേ വെടിപ്പിൻ പ്രകാരവും
എനിക്കു പകരം നല്കി.

26 ഭക്തനോടു നീ ഭക്തനും
തികഞ്ഞ പുരുഷനോടു തികഞ്ഞവനും,

27 വെടിപ്പുള്ളവനോടു വെടിപ്പുള്ളവനും
വക്രനോടു വക്രനുമായി കാട്ടും;

28 എളിയ ജനത്തെ നീയല്ലോ രക്ഷിച്ചു
ഉയൎന്ന കണ്ണുകളെ താഴ്ത്തും.

29 സാക്ഷാൽ നീ എന്റേ വിളക്കിനെ തെളിയിക്കുന്നു,
എൻ ദൈവമായ യഹോവ എന്റേ ഇരിട്ടിനെ തുളങ്ങിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/24&oldid=188855" എന്ന താളിൽനിന്ന് ശേഖരിച്ചത്