34 Psalms, XXVII. സങ്കീൎത്തനങ്ങൾ ൨൭.
പോർ എന്റേ നേരേ കിളിൎന്നാൽ
അതിലും ഞാൻ തേറി ഇരിക്കുന്നു.
4 ഒന്നിനെ ഞാൻ യഹോവയോടു ചോദിച്ചു. ഇതിനെ തേടുന്നു:
ഞാൻ യഹോവയുടേ മനോഹരത്തെ ദൎശിച്ചും
അവന്റേ മന്ദിരത്തിൽ ചിന്തിച്ചും കൊൾ്വാൻ
യഹോവാലയത്തിൽ എന്റേ ജീവനാൾ ഒക്കയും വസിപ്പതേ തന്നേ.
5 അവനല്ലോ അനൎത്ഥനാളിൽ തന്റേ കുടിലകത്ത് എന്നെ ഒളിപ്പിക്കും,
തന്റേ കൂടാരത്തിൻ മറയത്ത് എന്നെ മറെക്കും,
പാറമേൽ എന്നെ ഉയൎത്തും
6 ഇപ്പോഴം എന്റേ തല ചുറ്റുമുള്ള ശത്രുക്കളിന്മേൽ ഉയരും,
ഞാൻ അവന്റേ കൂടാരത്തിൽ ജയഘോഷബലികളെ കഴിച്ചും
യഹോവെക്കു പാടിക്കീൎത്തിച്ചും കൊള്ളും.
7 യഹോവേ, ഞാൻ വിളിക്കുന്ന ശബ്ദത്തെ കേൾ്ക്ക,
എനിക്കു കനിഞ്ഞുത്തരം തരേണമേ!
8 എന്മുഖത്തെ അന്വേഷിപ്പിൻ, എന്നതിനെ എന്റേ ഹൃദയം നിന്നോടു പ
യഹോവേ, തിരുമുഖത്തെ ഞാനന്വേഷിക്കും. [റയുന്നു,
9 നിന്മുഖത്തെ എന്നിൽനിന്നു മറെക്കല്ലേ!
എനിക്കു തുണ നിന്നവനേ,
നിൻ കോപത്തിൽ അടിയനെ തള്ളിക്കളയല്ലേ!
എന്റേ രക്ഷാദൈവമേ, എന്നെ വെടികയും കൈവിടുകയും അരുതേ!
10 കാരണം എന്റേ അഛ്ശനും അമ്മയും എന്നെ കൈവിട്ടു,
യഹോവ എന്നെ ചേൎക്കും താനും.
11 യഹോവേ, നിന്റേ വഴിയെ എനിക്കുപദേശിച്ചു
എൻ എതിരികൾ നിമിത്തം സമാനമാൎഗ്ഗത്തിൽ എന്നെ നടത്തുക!
12 കള്ളസ്സാക്ഷികളും സാഹസം നിശ്വസിക്കുന്നവനും എന്റേ നേരേ എഴു
എന്നെ മാറ്റാന്മാരുടേ ഇഷ്ടത്തിൽ ഏല്പിച്ചു വിടൊല്ലാ! [നീല്ക്കയാൽ
18 ഞാൻ ജീവികളുടേ ദേശത്തിൽ യഹോവയുടേ ഗുണം കാണും
എന്നു വിശ്വസിച്ചില്ല എങ്കിൽ (കഷ്ടം).
14 യഹോവയെ കാത്തിരിക്ക, ബലപ്പെടുക!
നിൻ ഹൃദയത്തെ ഉറപ്പിക്ക!
ഇനിയും യഹോവയെ കാത്തിരിക്ക!