ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

42 Psalms, XXXIV. സങ്കീൎത്തനങ്ങൾ ൩൪.

21 അവന്റേ വിശുദ്ധ നാമത്തിലല്ലോ നാം തേറുക കൊണ്ടു
നമ്മുടേ ഹൃദയം അവങ്കൽ സന്തോഷിക്കും.

22 യഹോയേ, ഞങ്ങളുടേ ആശ നിങ്കലേക്ക് ആകും പ്രകാരം
നിന്റേ ദയ ഞങ്ങൾ മേൽ ഇരിപ്പൂതാക!

൩൪. സങ്കീൎത്തനം.

യഹോവയെ (൫) സാധുരക്ഷണം നിമിത്തം സ്തുതിക്കയും (൧൨)ഭാഗ്യത്തി
ന്നായി ഭക്തിയെ പ്രമാണമാക്കുകയും വേണ്ടുന്നതു. അകാരാദി.

ദാവിദ് അബിമേലക്കിന്റേ മുമ്പിൽ ബുദ്ധി പകൎന്നു കാട്ടുകയാൽ അവൻ
ആട്ടീട്ടു പോയപ്പോൾ (൧ ശമു. ൨൧, ൧൧). ദാവിദിന്റേതു.

2 അനാരതം ഞാൻ യഹോവയെ അനുഗ്രഹിക്കും,
അവന്റേ സ്തോത്രം എപ്പോഴും എന്റേ വായിൽ ഇരിക്ക!

3 എൻ ആത്മാവ് യഹോവയിൽ പ്രശംസിക്ക,
സാധുക്കൾ കേട്ടു സന്തോഷിക്കാക!

4 ഇങ്ങു ചേൎന്നു യഹോവയെ മഹത്വപ്പെടുത്തുവിൻ,
നാം ഒന്നിച്ച് അവന്റേ നാമത്തെ ഉയൎത്തുക!

5 ഈ ഞാൻ യഹോവയെ തിരഞ്ഞു,
അവനും ഉത്തരം തന്നു
എന്റേ സകല പേടികളിൽനിന്നും എന്നെ ഉദ്ധരിച്ചു.

6 ഉററിട്ട് അവനെ നോക്കിയവർ തെളങ്ങുന്നു,
അവരുടേ മുഖം അമ്പരന്നു പോകയും ഇല്ല.

7 എളിയോരിവൻ വിളിച്ചുടൻ യഹോവ കേട്ടു
അവനെ സകല ക്ലേശങ്ങളിൽനിന്നും രക്ഷിച്ചു.

8 ഒരു യഹോവാദൂതൻ അവനെ ഭയപ്പെടുന്നവരുടേ ചുറ്റും പാളയം ഇറങ്ങി
അവരെ വലിച്ചെടുക്കുന്നു. ݂

9 കണ്ടാലും യഹോവ നല്ലത് എന്നു രുചി നോക്കുവിൻ!
അവങ്കൽ ആശ്രയിക്കുന്ന പുരുഷൻ ധന്യൻ.

10 കുറവ് ഒന്നും അവനെ ഭയപ്പെടുന്നവൎക്ക് ഇല്ലായ്കയാൽ,
അവന്റേ വിശുദ്ധരേ, യഹോവയെ ഭയപ്പെടുവിൻ!

11 കോളരികൾ്ക്കും മുട്ടി വിശക്കും,
യഹോവയെ തിരയുന്നവൎക്കു ഒരു നന്മയും കുറയാത്തു.

12 ചെറു പൈതങ്ങളേ വന്നു എന്നെ കേൾ്പിൻ!
ഞാൻ യഹോവാഭയത്തെ നിങ്ങളെ പഠിപ്പിക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/44&oldid=188891" എന്ന താളിൽനിന്ന് ശേഖരിച്ചത്