ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൬. Psalms, XXXVI. 45

എൻ ദേഹിയെ അവരുടേ ഇടിവുകളിൽനിന്നും
എന്റേ ഏകാകിനിയെ കോളരികളിൽനിന്നും മടക്കി തരേണമേ!

18 വലിയ സഭയിൽ ഞാൻ നിന്നെ വാഴ്ത്തും,
ഉരത്ത ജനത്തിൽ നിന്നെ സ്തുതിക്കും.

19 കള്ളവൈരികൾ എന്നെ കൊണ്ടു സന്തോഷിക്കയും
വെറുതേ പകെക്കുന്നവർ കണ്ണിമെക്കയും അരുതേ!

20 അവരല്ലോ സമാധാനം പറയാതെ
ദേശത്തിലേ സ്വസ്ഥന്മാരെക്കൊള്ളേ വഞ്ചനവാക്കുകളെ നിരൂപിച്ചു;

21 എന്റെ നേരേ വായി നീളേ പിളൎന്നു,
ഹാ ഹാ നമ്മുടേ കണ്ണു കണ്ടു എന്നു ചൊല്ലുന്നു.

22 യഹോവേ, നീ കണ്ടുവല്ലോ, മൌനമായിരിക്കൊല്ലാ!
കൎത്താവേ, എന്നോട് അകന്നിരിക്കരുതേ!

23 എന്റേ ന്യായത്തിന്നായി ഉണൎന്നും [ണമേ!<lb/ എൻ ദൈവമായ കൎത്താവേ, എന്റേ വാദത്തിന്നായി ജാഗരിച്ചും കൊള്ളേ

24 എൻ ദൈവമായ യഹോവേ, നിന്റേ നീതിപ്രകാരം എനിക്കു വിധിക്ക,
അവർ എന്നിൽ സന്തോഷിക്കരുതേ!

25 അവർ: അച്ചോ നമ്മുടേ ആഗ്രഹം എന്നും,
നാം അവനെ വിഴുങ്ങി എന്നും തങ്ങളുടേ ഹൃദയത്തിൽ പറയാകരുതേ!

26 എന്റേ ദോഷത്തിൽ സന്തോഷിക്കുന്നവർ ഒക്കത്തക്ക നാണിച്ചമ്പരന്നും,
എനിക്കെതിരേ വമ്പിച്ചുകൊള്ളുന്നവർ നാണവും ലജയും അണിഞ്ഞും
[പോകേണമെ!

27എന്റേ നീതിയെ ഇഛ്ശിക്കുന്നവർ സന്തോഷിച്ചാൎക്കയും
സ്വദാസന്റേ സമാധാനത്തിൽ പ്രസാദിക്കുന്ന
യഹോവ വലിയവൻ എന്നു നിത്യം പറകയും ചെയ്യുമാറാക!

28 എന്റേ നാവും ദിനമ്പ്രതി നിന്റേ നീതിയെ ധ്യാനിച്ചു
നിൻ സ്തുതിയെ പരത്താകേണമേ.

൩൬. സങ്കീൎത്തനം.

ദുഷ്ടൻ ഭയങ്കരൻ എങ്കിലും (൬) യഹോവയുടേ നിഴൽ മതി, (൧൧) അതേ
വേണ്ടൂ.

സംഗീതപ്രമാണിക്കു; യഹോവാദാസനായ (൧൮, ൧) ദാവിദിന്റേതു.

2 ദുഷ്ടനു ദ്രോഹത്തിന്റേ അരുളപ്പാടു ഹൃദയത്തിന്റേ ഉള്ളിൽ വസിക്കുന്നു,
ദൈവത്തിൻ പേടി ഒട്ടും ഇല്ല എന്ന് അവന്റേ കണ്ണുകൾ്ക്കു തോന്നുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/47&oldid=188896" എന്ന താളിൽനിന്ന് ശേഖരിച്ചത്