സങ്കീൎത്തനങ്ങൾ ൪൨ . Psalms, XLII. 55
രണ്ടാം കാണ്ഡം, ൪൨- ൭൨:
കോരഹ്യർ മുതലായവരുടേ
ദേവകീൎത്തനങ്ങൾ.
൪൨. സങ്കീൎത്തനം.
ഭക്തൻ പ്രവാസകാലത്തിൽ ദേവസ്ഥാനത്തിൽ ചേരുവാൻ വാഞ്ഛിച്ചു (൭)
വേദനെക്ക് ആശ്വാസം തിരഞ്ഞു (൪൩, ൧) ദൈവതുണയെ കാത്തുകൊള്ളുന്നതു.
സംഗീതപ്രമാണിക്കു; കോരഹപുത്രരുടേ ഉപദേശപ്പാട്ടു.
(൨ നാൾ. ൨൦, ൧൯)
2 നീൎച്ചാലുകൾ്ക്കായി കിഴെക്കുന്ന മാൻപേട പോലേ
ദൈവമേ എൻ ദേഹി നിങ്കലേക്കു കിഴെക്കുന്നു.
3 എൻ ദേഹി ദൈവത്തെ, ജീവനുള്ള ദേവനെ കുറിച്ചു തന്നേ ദാഹിക്കുന്നു:
ഞാൻ എപ്പോൾ വന്നു ദൈവത്തിന്മുഖത്തിലേക്കു കാണാകും?
4 നിന്റേ ദൈവം എവിടേ എന്നു എല്ലാ നാളും എന്നോടു പറകയിൽ,
രാപ്പകലും എൻ കണ്ണുനീർ എനിക്ക് ആഹാരമായിരുന്നു.
5 തിങ്ങിയ സമൂഹത്തിൽ ഞാൻ ചെന്നു
അവരുമായി ആൎപ്പുസ്തുതികളുടേ ശബ്ദത്തോടേ കൊണ്ടാടുന്ന പുരുഷാര
ദേവാലയത്തേക്കു നടകൊണ്ടതിനെ ഞാൻ ഓൎത്തും [ത്തിൽ
എൻ ദേഹിയെ എന്നകത്തു പകൎന്നും കൊള്ളും.
6 അല്ലയോ എൻ ദേഹിയേ, നീ ചാഞ്ഞും എന്റേ മേൽ അലെച്ചും പോകു
ദൈവത്തെ പാൎത്തു നില്ക്ക! [ന്നത് എന്തു?
അവനെയല്ലോ എന്റേ മുഖത്തിൻ രക്ഷകളും എൻ ദൈവവും എന്നു
ഞാൻ ഇനി വാഴ്ത്തും നിശ്ചയം.
7 എൻ ദൈവമേ, എൻ ദേഹി എന്നിൽ ചാഞ്ഞിരിക്കുന്നു.
അതുകൊണ്ടു ഞാൻ യൎദ്ദൻ (അക്കരെ) ഹെൎമ്മോന്നുകളുടേ ദേശത്തിൽ
ഹീനത കുന്നിൽനിന്നു നിന്നെ ഓൎക്കുന്നു.
8 നിന്റേ തോടുകളുടേ ഒലിയാൽ ആഴി ആഴിയെ വിളിക്കുന്നു;
നിന്റേ തിരകളും അലകളും എല്ലാം എന്മേൽ കടക്കുന്നു.
9 പകൽ യഹോവ തൻ ദയയെ കല്പിക്കുന്നു,
രാത്രിയിൽ അവന്റേ പാട്ട് എന്നോട് ആകുന്നു,
എന്റേ ജീവന്റേ ദൈവത്തോടു പ്രാൎത്ഥനയും തന്നേ.