ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 Psalms, XLV. സങ്കീൎത്തനങ്ങൾ ൪൫.

17 നിന്ദിച്ചും പഴിച്ചും ചൊല്ലുന്നവന്റേ ശബ്ദത്താലേ
ശത്രുവിന്റേയും പക വീട്ടുന്നവന്റേയും ഹേതുവാൽ തന്നേ.

18 ഇതൊക്കയും ഞങ്ങൾ്ക്കു തട്ടിയതു നിന്നെ മറന്നിട്ടല്ല,
നിന്റേ നിയമത്തെ ഭഞ്ജിച്ചിട്ടും അല്ല.

19 നീ ഞങ്ങളെ കുറുനരികളിടത്ത് (ആക്കി) ചതെപ്പാനും
മരണനിഴൽ ഞങ്ങൾമേൽ മൂടുവാനും തക്കവണ്ണം,

20 ഞങ്ങളുടേ ഹൃദയം പിൻവാങ്ങിയതും
ഞങ്ങടേ നടകൾ നിന്റേ മാൎഗ്ഗത്തിൽനിന്നു തെറ്റിയതും ഇല്ല.

21 ഞങ്ങളുടേ ദൈവത്തിൻ നാമത്തെ ഞങ്ങൾ മറന്നു
അന്യദേവങ്കലേക്കു കൈകളെ പരത്തി എങ്കിൽ,

22 ദൈവം ഹൃദയരഹസ്യങ്ങളെ അറികകൊണ്ട്
അതിനെ ആരാഞ്ഞു കാണ്കയില്ലയോ?

28 നിൻ നിമിത്തമല്ലോ ഞങ്ങൾ എല്ലാ നാളും കൊല്ലപ്പെട്ടും
കുലയാടായി എണ്ണപ്പെട്ടും ഇരിക്കുന്നു.

24 ഉണൎന്നുകൊൾ്ക, കൎത്താവേ! എന്തിന്ന് ഉറങ്ങുന്നു?
മിഴിക്കേണമേ, നിത്യം വെറുക്കല്ലേ!

25 തിരുമുഖത്തെ എന്തിനു മറെച്ചു
ഞങ്ങടേ താഴ്ചയും പീഡയും മറക്കുന്നു?

26 ഞങ്ങടേ ദേഹിയല്ലോ പൂഴിയിലേക്കു ചാഞ്ഞു
വയറു ഭൂമിയോടു പറ്റി ഇരിക്കുന്നു.

21 അല്ലയോ ഞങ്ങൾക്കു തുണയായി എഴുനീറ്റു
നിൻ ദയ നിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ!

൪൫. സങ്കീൎത്തനം.

ദിവ്യ മഹത്വം നിമിത്തം സ്തുത്യനായ രാജാവു (൮) ഒരു രാജപുത്രിയെ വേ
ൾ്ക്ക കൊണ്ടു (൧൧) കാന്തയോടു ശ്രദ്ധ ഉപദേശിച്ചിട്ടു (൧൪) വിവാഹയാത്രയെ
വൎണ്ണിച്ചതു. (കാലം ശലൊമോന്റേ ശേഷം)

സംഗീതപ്രമാണിക്കു, താമരകളേ രാഗത്തിൽ; കോരഹ്യപുത്രരുടേ
ഉപദേശപ്പാട്ടു. കാന്തമാരുടേ പാട്ടു.

2 എന്റേ ഹൃദയം നല്ല വചനത്താൽ പൊങ്ങുന്നു,
എന്റേ കൃതി രാജാവിന്നാക എന്നു ഞാൻ ചൊല്ലുന്നു;
എൻ നാവു വേഗമുള്ള ലേഖന്റെ എഴുത്തുകോൽ തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/60&oldid=188913" എന്ന താളിൽനിന്ന് ശേഖരിച്ചത്