ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൪൯. Psalms, XLIX. 63

6 തങ്ങളുടേ സമ്പത്തിൽ ആശ്രയിച്ചും
ധനസമൃദ്ധിയിങ്കൽ പ്രശംസിച്ചും കൊണ്ടു

7 എന്നെ അടിക്കീഴാക്കുന്നവരുടേ അകൃത്യം
എന്നെ ചുററിക്കൊള്ളുന്ന ദിവസത്തിൽ ഞാൻ ഭയപ്പെടുവാൻ എന്തു?

8 സഹോദരനെ ആരും വീണ്ടെടുക്കയില്ല
തനിക്കു മതിയായ പ്രായശ്ചിത്തവില ദൈവത്തിനു കൊടുക്കയും ഇല്ല;

9 ഇനി കുഴിയെ കാണാതേ എന്നും ജീവിക്കേണ്ടത്തിന്നു,

10 അവരുടേ ദേഹികളെ വീളും ദ്രവ്യം വിലയേറിയതു,
അവൻ എന്നേക്കും ഒഴിഞ്ഞു നില്ക്കയും വേണം.

11 ജ്ഞാനികൾ മരിച്ചും മൂഢനും പൊട്ടനും ഒന്നിച്ചു കെട്ടും പോയി
തങ്ങളുടേ സമ്പത്തു മറ്റവൎക്കു വിടുന്നതിനെ അവൻ കാണും.

12 ഇവരുടേ ആന്തരം ആയതു: തങ്ങളുടേ വീടുകൾ എന്നേക്കും
പാൎപ്പിടങ്ങൾ തലമുറകളോളവും ഇരിക്കും എന്നത്രേ;
ദേശങ്ങൾതോറും തങ്ങളുടേ നാമങ്ങളെ വിളിക്കുന്നു.

13 എങ്കിലും മനുഷ്യൻ മാനത്തിൽ പാൎക്കയില്ല,
മൃഗങ്ങളോടു സദൃശമായി ഒടുങ്ങി പോകുന്നു.

14 ഇങ്ങനേ നിശ്ചിന്തയുള്ളവരുടേ വഴി,
അവരുടേ ശേഷക്കാരും അവരുടേ ഉരിയാട്ടം രുചിക്കുന്നു. (സേല)

15 ആടു പോലേ അവർ പാതാളത്തിൽ തള്ളപ്പെടും, മരണം അവരെ മേയ്ക്കും;
ഉഷസ്സിങ്കൽ നേരുള്ളവർ അവരുടേ മേൽ അധികരിക്കും,
അവരുടേ ചന്തത്തെ പാതാളം മുടിക്കേ ഉള്ളു, വാസം ശേഷിക്കയും ഇല്ല.

16 എന്നാൽ ദൈവം എന്നെ കൈക്കൊള്ളുന്നതാൽ
എന്റേ ദേഹിയെ പാതാളത്തിൻ കൈക്കൽനിന്നു വീണ്ടെടുക്കും. (സേല)

17 ഒരാൾക്കു ധനം വൎദ്ധിച്ചു
അവന്റേ ഭവനത്തിൽ തേജസ്സു പെരുകുമ്പോൾ ഭയപ്പെടൊല്ല;

18 കാരണം അതെല്ലാം അവൻ മരിക്കയിൽ കൂട്ടിക്കൊള്ളുകയും
അവന്റേ തേജസ്സ് പിൻചേൎന്നിറങ്ങുകയും ഇല്ല.

19 ഈ ജീവനിൽ അവൻ തൻ ദേഹിയെ അനുഗ്രഹിച്ചാലും
നിണക്കു തന്നേ നീ നന്മ ചെയ്കകൊണ്ടു (ലോകം) നിന്നെ വാഴ്ത്തിയാലും,

20 സ്വപിതാക്കന്മാരുടേ തലമുറയോടു ചേൎന്നു പോകും,
വെളിച്ചത്തെ അവൻ എന്നും കാണ്കയും ഇല്ല.

21 ബോധം ഇല്ലാതേ മാനത്തിൽ ഉള്ള മനുഷ്യൻ
മൃഗങ്ങളോടു സദൃശമായി ഒടുങ്ങി പോകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/65&oldid=188921" എന്ന താളിൽനിന്ന് ശേഖരിച്ചത്