സങ്കീൎത്തനങ്ങൾ ൭൬. Psalms, LXXVI. 97
൭൬. സങ്കീൎത്തനം.
സൻഹരീബെ നിഗ്രഹിച്ച ദൈവം (൫) യുദ്ധവീരനും (൮) ന്യായാധിപ
നും ആയി വിളങ്ങുകയാൽ (൧൧) ഏവരാലും സ്തുത്യൻ (കാലം: സങ്കീ. ൪൬, ൭൫.
൨ നാള. ൩൨, ൨൩).
സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ;
ആസാഫ്യ കീൎത്തനയാകുന്ന പാട്ടു.
2 യഹൂദയിൽ ദൈവം അറിയപ്പെട്ടവൻ
ഇസ്രയേലിൽ അവന്റേ പേർ വലിയതു.
3 ശലേമിൽ അവന്റേ കുടിലും
ചിയോനിൽ അവന്റേ പാൎപ്പും ആയി.
4 അവിടേക്ക് അവൻ വില്ലിൻ മിന്നലുകളെ പൊട്ടിച്ചു
പലിശയും വാളും യുദ്ധവും (മുട്ടിച്ചു). (സേല)
5 നിയേ പ്രതാപവാൻ
കവൎച്ച മലകളേക്കാൾ നിരന്നവൻ
6 മനമിടുക്കന്മാർ കവരപ്പെട്ട സ്വനിദ്രയെ ഉറങ്ങി
പ്രാപ്തിയേറും പുരുഷർ ആരും തൻ കൈ കണ്ടെത്തിയതും ഇല്ല.
7 യാക്കോബിൻ ദൈവമേ നീ പഴിക്കയാൽ
രഥവും അശ്വവും സുഷുപ്തിയിൽ ആയി.
8 നീ, നീ ഭയങ്കരൻ!
നിൻ കോപം തുടങ്ങുമ്പോൾ തിരുമുമ്പിൽ ആർ നില്ക്കും?
9 സ്വൎഗ്ഗത്തിൽനിന്നു നീ നടുതീൎപ്പു കേൾ്പിച്ചു
ഭൂമി ഭയപ്പെട്ട് അടങ്ങി പാൎത്തു,
10 ഭൂമിയിലേ സാധുക്കളെ ഒക്കയും രക്ഷിപ്പാൻ
ദൈവം ന്യായവിധിക്ക് എഴുനീല്ക്കയിൽ തന്നേ. (സേല)
11 മനുഷ്യന്റേ ഊഷ്മാവ് നിന്നെ വാഴ്ത്തുന്നു സ്പഷ്ടം
ഊഷ്മാക്കളുടെ ശേഷിപ്പും നീ അരക്കെട്ടാക്കിക്കൊള്ളും.
12 നിങ്ങളുടേ ദൈവമായ യഹോവെക്കു നേൎന്നും ഒപ്പിച്ചും കൊടുപ്പിൻ!
അവന്റേ ചുറ്റും ഉള്ളവർ എല്ലാവരും ഭയങ്കരന്ന് തിരുമുല്ക്കാഴ്ച കൊണ്ടു
13 മന്നവന്മാരുടേ കരുത്തിനെ അരിയുമല്ലോ [വരൂ (൬൮, ൩൦)!
ഭ്രരാജാക്കൾ്ക്കു ഭയങ്കരനായവൻ.