ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 96 --

യഹോവയുടെ തേജസ്സു വാസസ്ഥലത്തിൽ നിറെ
ഞ്ഞിരിക്കുകയും ചെയ്തു.

2. സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യേ
ണ്ടതിന്നു ദൈവം ലേവിഗോത്രത്തെ തെരിഞ്ഞെ
ടുത്തു. അഹറോനും അവന്റെ വംശക്കാരും പുരോ
ഹിതന്മാരും ഇവരിൽ ഒരുവൻ മഹാചാൎയ്യനും
ആയിരിക്കേണമെന്നു ദൈവം കല്പിച്ചു. ജനങ്ങളെ
ദൈവത്തോടു ഇണക്കേണ്ടതിന്നു മഹാപുരോഹിത
ന്നു വൎഷത്തിൽ ഒരിക്കൽ മാത്രം അതിപരിശുദ്ധസ്ഥല
ത്തിൽ പ്രവേശിപ്പാൻ അനുവാദം ഉണ്ടായിരുന്നു.
അതു മഹാ പാപപരിഹാരദിവസത്തിലായിരുന്നു.
പുരോഹിതർ ബലികളെ കഴിക്കയും ശേഷമുള്ള ലേ
വ്യർ അവൎക്കു ശുശ്രൂഷിക്കയും ചെയ്തു. ജനങ്ങൾ കൂടി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/100&oldid=197030" എന്ന താളിൽനിന്ന് ശേഖരിച്ചത്