ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 189 —

ക്കും" എന്നു പട്ടണത്തിൽ എങ്ങും പ്രസിദ്ധമാക്കി.
എന്നിട്ടു ജനങ്ങൾ അനുതാപപ്പെട്ടു ദൈവം കരുണ
കാട്ടി പട്ടണത്തെ നശിപ്പിക്കാതിരുന്നു.

യോനാ അതു കണ്ടപ്പോൾ മുഷിഞ്ഞു: "ജീവ
നേക്കാൾ എനിക്കു മരണം നല്ലൂ" എന്നു പറഞ്ഞു;
പട്ടണത്തിന്നു എന്തു വരും എന്നു കാണേണ്ടതിന്നു
പുറത്തു പോയി ഒരു കുടിൽ ഉണ്ടാക്കി അതിൽ
പാൎത്തു.

3. അന്നു രാത്രിയിൽ ദൈവം ഒരു ചുരയെ മുള
പ്പിച്ചു. അതു തന്റെ മീതേ പടരുന്നതു കണ്ട
പ്പോൾ യോനാ സന്തോഷിച്ചാശ്വസിച്ചു. പിറേറ
ദിവസം രാവിലേ ഒരു പുഴു ആ ചുരയെ കടിക്കയാൽ
ഉണങ്ങിപ്പോയി.

പിന്നേ വെയിൽ യോനായുടെ തലെക്കു തട്ടിയ
സമയം അവൻ തളൎന്നു: "മരിച്ചാൽ കൊള്ളാം" എ
ന്നു പിന്നേയും പറഞ്ഞു. അപ്പോൾ ദൈവം: "നീ
മുഷിച്ചലായിരിക്കുന്നതു ന്യായമോ?" എന്നു ചോദി
ച്ചതിന്നു യോനാ: "ഞാൻ മരണംവരേ മുഷിഞ്ഞി
രിക്കുന്നതു ന്യായം തന്നേ" എന്നു പറഞ്ഞു. അ
പ്പോൾ ദൈവം: "നീ നട്ടുവളൎത്താതെ ഒരു രാത്രിയിൽ
ഉണ്ടായ്വന്നും നശിച്ചും ഇരിക്കുന്ന ഈ ചുരനിമിത്തം
നിണക്കു വിചാരം ഉണ്ടു; എനിക്കോ ഇടവും വലവും
തിരിയാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ പരം
ആളുകളും അനേകം നാല്ക്കാലികളും ഉള്ള വലിയ
പട്ടണമായ നിനവെയോടു കനിവു തോന്നാതിരിക്കു
മോ?" എന്നു ചോദിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/193&oldid=197124" എന്ന താളിൽനിന്ന് ശേഖരിച്ചത്