ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 90 --

൩. നിന്റെ ദൈവമായ യഹോവയുടെ നാമം
വൃഥാ എടുക്കരുതു.

൪. സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക.
ആറു ദിവസം നീ അദ്ധ്വാനിച്ചു നിന്റെ വേല ഒക്ക
യും ചെയ്ക; ഏഴാം ദിവസം നിന്റെ ദൈവമായ യ
ഹോവയുടെ സ്വസ്ഥതയാകുന്നു; അതിൽ നീ ഒരു
വേലയും ചെയ്യരുതു.

൫. നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്ക.
൬. നീ കുല ചെയ്യരുതു.
൭. നീ വ്യഭിചാരം ചെയ്യരുതു
൮. നീ മോഷ്ടിക്കരുതു.
൯.നിന്റെ കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷി
പറയരുതു.
൧൦. നിന്റെ കൂട്ടുകാരന്നുള്ള യാതൊന്നിനെയും
മോഹിക്കരുതു.

3. ജനങ്ങൾ കാഹളധ്വനിയും ഇടിമുഴക്കവും
കേട്ടു മിന്നലും പുകയും കണ്ടപ്പോൾ ഞെട്ടി നീങ്ങി
മോശെയോടു: "നീ ഞങ്ങളോടു പറക, ഞങ്ങൾ മരി
ക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരി
ക്കരുതു; ദൈവം നിന്നോടു കല്പിക്കുന്നതൊക്കയും ഞ
ങ്ങൾ കേട്ടനുസരിക്കും" എന്നു പറഞ്ഞപ്പോൾ യ
ഹോവ മോശെയോടു: "അവൎക്കും മക്കൾക്കും ഗുണം
ഭവിക്കേണ്ടതിന്നു എന്നെ ഭയപ്പെട്ടു എന്റെ കല്പന
കളെ ഒക്കയും പ്രമാണിപ്പാൻ തക്ക ഹൃദയം ഉണ്ടാ
യാൽ കൊള്ളായിരുന്നു" എന്നു കല്പിച്ചു. ജനങ്ങൾ
ഇപ്രകാരം ചെയ്വാൻ വാഗ്ദത്തം ചെയ്ത ശേഷം മോ
ശെ ബലികഴിച്ചു മൃഗങ്ങളുടെ രക്തം ജനങ്ങളുടെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/94&oldid=197024" എന്ന താളിൽനിന്ന് ശേഖരിച്ചത്