ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

44 8. സസേമിരാ. ഒരിക്കൽ, ഭോജരാജാവു്, തന്റെ പ്രാണപ്രിയയും പട്ടമഹിഷിയും ആയ ഭാനുമതീദേവിയുടെ ഛായാപടം എഴുതുവാനായി ഒരു ചിത്രമെഴുത്തുകാരനെ നിയോഗിച്ചു. ചിത്രകാരൻ സ്വകലാകൗശലം മുഴുവനും പ്ര.യോഗിച്ചു, രാജ്ഞിയുടെ പ്രതിമ ഒട്ടുമുക്കാലും എഴുതിതീത്തു. എങ്കിലും തന്റെ ദുഷ്കാലവൈഭവം കൊണ്ടെന്നപോലെ, തുടയ്ക്കു സമീപം അല്പം മഷി പതിഞ്ഞുപോയി. ആയാൾ ഈ ദുരവസ്ഥയെപ്പറ്റി പര്യാലോചിച്ച് പരവശചിത്തനായിരിക്കുമ്പോൾ, കവിസാവ്വഭൌമനായ കാളിദാസൻ അവിടെ എത്തി. സങ്കടസംഗതി അറിഞ്ഞാറേ, "താൻ ഒട്ടും തന്നെ പരിഭ്രമിക്കേണ്ട; രാജ്ഞിക്കു് അവിടെ ഒരു വാഞ്ഛനം ഉണ്ടു്; അതുകൊണ്ട് ആ മഷിത്തുള്ളി അവിടെ അത്യാവശ്യകമാണ; രാജാവു് ഇതിനേപ്പറ്റി ആക്ഷേപിക്കുന്നപക്ഷം, എന്റെ കല്പനപ്രകാരം, അങ്ങിനെ പ്രവത്തിച്ചതാണെന്നു പറഞ്ഞുകൊള്ളുക" എന്നിങ്ങനെ അയാളെ സമാധാനപ്പെടുത്തി. ആകപ്പാടേ അതിമനോഹരമായ ഛായാപടത്തെ, ആ മഷി കുറെ അധികം കളങ്കപ്പെടുത്തുന്നുണ്ടെന്നു രാജാവു അഭിപ്രായം പുറപ്പെടുവിച്ചപ്പോൾ ചിത്രകാരൻ യഥാത്ഥസംഭവത്തെ രാജാവിനെ ബോധിപ്പിച്ചു. രാജാവു ഇതുകേട്ടു അത്യന്തം കോപാന്ധനായി; ചിരപരചിതനാ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/49&oldid=180194" എന്ന താളിൽനിന്ന് ശേഖരിച്ചത്