ഗദ്യമാലിക-----മൂന്നാംഭാഗം രു സർപ്പം ഇറങ്ങിപ്പോകുന്നതു കണ്ടു . പുകയിലയ്ക്കു ഉത്തരം തപ്പുന്ന അവസരങ്ങളിലും ഇരുട്ടത്തു വെറ്റില വെച്ച കരിയേലിൽ കൈ ഇടുന്ന സമയത്തും പരിഭ്രമിച്ചു പോയിട്ടുണ്ടു . ചുരുക്കത്തിൽ പറഞ്ഞാൽ ഈ ജന്തുക്കളെ കാണ്മാൻ പാടില്ലാത്ത സ്ഥലം ഒന്നുംതന്നെയില്ല.
മലയാളരാജ്യത്തിൽ സർപ്പങ്ങളുടെ സംഖ്യയ്ക്കും യാതൊതു കുറവില്ല . ൧൮൮൨-ൽ കോഴിക്കോട്ടു് അതിയായ ഒരു വെള്ളപ്പൊക്കമുണ്ടായിരുന്നു . രണ്ടുമൂന്നു ദിവസത്തിനുള്ളിൽ വെള്ളമൊക്കെ വാർന്നുപേയതിന്റെ ശേഷം ഒരു കണ്ടത്തിൽ പത്തഞ്ഞൂറു സർപ്പങ്ങളുടെ ശവങ്ങൾ കണ്ടെത്തിയിരുന്നുപോലും,വെള്ളം ഒരൊറ്റ ദിവസംകൊണ്ടു് പൊങ്ങിവന്നതായിരിക്ക കൊണ്ടു സർപ്പങ്ങൾക്ക് മിക്കതിനും ആ അത്യാപത്തിൽ നിന്നൊഴിയുവാൻ സാദ്ധ്യമായില്ല. മറ്റുകാലങ്ങളിൽ വെള്ളത്തിന്റെ ഉപദ്രവം നേരിടുമ്പോൾ വേലികളുടെ മുകളിലും മരങ്ങളുടെ മുകളിലും വല്ലവിധത്തിലും പാഞ്ഞു കയറി ഈ ജന്തുക്കൾ പ്രാണരക്ഷ ചെയ്യാതിരിക്കയില്ല . വലിയ മഴയും മറ്റും പെയ്തു പെട്ടെന്നു വെള്ളം വർദ്ധിച്ച അവസരങ്ങളിൽ ചെറുവൃക്ഷങ്ങളുടെ ചുവടെ പോകാൻ നല്ലവണ്ണം സൂക്ഷിക്കേണ്ടതാണു് . മലയാളത്തിൽ സർപ്പങ്ങൾ വർദ്ധിക്കുന്നതിനു് പലേ കാരണങ്ങളുമുണ്ടു് . ഒന്നാമതു് ജനങ്ങൾ ഇവറ്റയെ ഒരു കൂട്ടം ദിവ്യസൃഷ്ടികളാണെന്നു വിചാരിച്ചു കൊല്ലാതെ വിടുന്നതുകൊണ്ടാകുന്നു . സർപ്പങ്ങൾ ശ്രീപരമേശ്വരന്റെ ആഭരണങ്ങളാണെന്നു വിചാരിച്ചോ, അല്ല , മഹാവിഷ്ണുവിന്റെ മെത്തയാണെന്നു വിചാരിച്ചൊ ,മറ്റോ ജനങ്ങൾ ഇവറ്റയെ ഉപദ്രവിക്കുന്നതിനു പകരം വള്ളികളും മറ്റും വലിയ വൃക്ഷങ്ങളുടെ മേലെ പടർത്തി സ്വന്തം പറമ്പുകളിൽതന്നെ ഓരോ നാഗത്താൻ കോട്ടയുണ്ടാക്കി അവറ്റയ്ക്കു അതിവാസഹിതമായ ആ സ്ഥലങ്ങളിൽ ജനസഞ്ചാരം മുടക്കി മുട്ടകളും മറ്റും വെച്ചുകൊടുത്തു പരിരക്ഷിച്ചു പൂജിച്ചുവരുന്ന സമ്പ്രദായം ഇവറ്റയുടെ അമിതമായ വർദ്ധനയ്ക്കു ഒരു വിശേഷകാരണമായി തീന്നിട്ടുണ്ടു്.ചിറയ്ക്കൽ താലൂക്കിലെ ഈർപ്പേശിക്കാവിൽ സർപ്പങ്ങളെക്കൂടി ആരാധിച്ചുവരുന്നുണ്ടു് ആ കാവിൽ നേർച്ചയായി പ്രതിവർഷം വളരെ പണം പിരിയുന്നതുകൊണ്ടു് ,സർപ്പങ്ങൾ ദിവ്യജന്തുക്കളാണെന്ന വിശ്വാസം എത്ര പ്രബലമായി മലയാളികളുടെ ഇടയിൽ പരന്നിട്ടുണ്ടായിരിക്കുമെന്നു വെളിപ്പെടുത്തുന്നതാകുന്നു .
എണ്ണത്തിൽ വർദ്ധിക്കാൻ വേറെ ഒരു കാരണം ഈ ജന്തുക്കളുടെ സംഖ്യ ചുരചക്കുന്ന ശത്രുക്കൾ ഇല്ലാത്തതുകൊണ്ടാണു് . മയിൽ ,പരുന്തു, കീരി,പൂച്ച മുതലായ ജന്തുക്കൾ സർപ്പങ്ങളെ കൊല്ലുന്നവയാണു് . ചകോരം തന്നെ സർപ്പങ്ങളെ കൊത്തിക്കൊ ല്ലുന്നതായി കണ്ട ജനങ്ങൾ ഉണ്ടു് . ചില അവസരങ്ങളിൽ പൂച്ചകൾ പ്രവേശിച്ചു കൈവിടുന്ന തുകൊണ്ടു വളരെ ആപത്തു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.