ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-൧൦൪-
- എന്നാണ് ഉച്ചരിച്ചുവരുന്നത്. അതുകൊണ്ട് സാസ്കൃതത്തി
- ൽ ദ്വിത്വം വേണ്ടാത്തിടത്തുകൂടി ഭാഷയിൽ ദ്വിത്വം വേണ
- മെന്ന് സ്പഷ്ടമാകുന്നു. ഭാഷയുടെ ഈ സ്വഭാവത്തെ അനുസ
- രിക്കാതെ കവിതയുണ്ടാകുന്നത് ശ്രവണസുഭഗമാവാൻ പാ
- ടില്ലല്ലൊ. " വദനത്വരേശൻ " " നീലതോയദകചെ " എ
- ന്നും മറ്റും സംസ്കൃതത്തിൽ സാധുവാണെന്നുവച്ച് "വദനതി
- ങ്കൾ " എന്നും " നീലതഴകുഴലി " എന്നും മറ്റും ഭാഷയിൽ
- പ്രയോഗിച്ചാൽ കർണ്ണശൂലംതന്നെ. ഭാഷയിൽ " വദനതി
- ങ്കൾ എന്നും നീലതഴകുഴലി എന്നായിരിക്കണം. അതുപോ
- ലെതന്നെ ൽ,ൾ, എന്ന അർദ്ധാക്ഷരങ്ങളോടുകൂടിയ ഹൃസ്വാ
- ക്ഷരങ്ങൾ മുകളിൽ ചില അക്ഷരങ്ങൾ വരുമ്പോൾ ഗുരുക്ക
- ളും മറ്റും ചിലത് വരുമ്പോൾ ലഘുക്കളും ആവും. സസ്കൃത
- ത്തിൽ ഇങ്ങിനെ വരുന്നതെല്ലാം ഗുരുവായിരിയ്ക്കും. അതിനെ
- അനുസരിക്കകൊണ്ടാണ് ഭാഷാകവിതയിൽ ചിലപ്പോൾ
- ഈ തെറ്റുവരുന്നത് "മന്മഥകഥാഗന്ധം ഗ്രഹിക്കാത്തവൾ
- താനെ " " മന്നിൻവാനവനോടിവണ്ണമരുളി " ഇവിടെ ' വ
- ൾ' ' ന്നി ' ഇതുകളെ ഗുരുവാക്കിയത് അഭംഗിയാണ് (.) ല
- ഘുവായിതന്നെയിരിക്കണം. എന്നാൽ "പോർക്കളത്തിൽ ജ
- യമാന്നുമേവിടും " എന്നതിൽ ' ത്തിൽ ' എന്ന ലഘു അഭംഗി
- യാണ്. ഗുരുവായിട്ടാണ് ഇരിക്കേണ്ടത്. പിന്നെ ഭാഷയി
- ലുള്ള ഹൃസ്വ ' എകാരത്തെ ' ആവശ്യം നീട്ടുന്ന സമ്പ്രദായവും
- കുറെ മദ്ധ്യമമാണ്. "ബന്ധക്ലേശമൊഴിക്കു മച്യുതനുടെ ബ
- ന്ധം " എന്നും മറ്റുമുള്ള പ്രയോഗം അത്ര സ്വീകാരയോഗ്യമ
- ല്ല. നവീന സംപ്രദായപ്രകാരം ഇതുപോലെ വളരെ സം
- ഗതികളിൽ നിഷ്കർഷചെയ്‌വാനുണ്ട്.
- പ്രാചീന സമ്പ്രദായത്തിൽ ശ്ലോകങ്ങളിലും മറ്റും രണ്ടാമ
- ത്തെ അക്ഷരങ്ങൾക്ക് മാത്രമെ പ്രാസ വേണ്ടു. എന്നാൽ
- കർണ്ണസുഖത്തെ സംബന്ധിച്ചിടത്തോളം ഇതുകൊണ്ട് വലി
- ല ശ്ലോകങ്ങളിൽ പറയത്തക്കതായ ഫലപ്രപ്തിയൊന്നുമില്ല.
- അതുകൊണ്ട് പുതിയമട്ടിൽ അനുപ്രാസത്തെയാണ് അധിക
- മായി ദീക്ഷിക്കുന്നത്. ഈ അനുപ്രാസം പലപ്രകാരത്തിലു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.