ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൪

കൾ അച്ഛന്റെ കൃതികളെപ്പോലെ ആരും കാണാതെക്കിടന്നു നശിച്ചുപോകുന്നതു വലിയ കഷ്ടമായിരിക്കുമല്ലോ . എന്നാൽ അദ്ദേഹമുണ്ടാക്കിയിരിക്കുന്ന ഗ്രന്ഥങ്ങൾ ഓലയിലും കടലാസിലും അവിടെയും ഇവിടെയും എഴുതിയിരിക്കുന്നതാകക്കൊണ്ട് എല്ലാം നേരെയാക്കി അച്ചടിക്കുന്നതിനു കുറെ താമസം വേണ്ടിവരുമെന്നു തോന്നുന്നു എങ്ങിനെ ആയാലും അതുകൾ മലയാളികൾ ഉപയോ ഗിക്കതക്കസ്ഥിതിയിൽ പുറത്തുവരുന്നതാണ്. അവയുടെ പേരും സ്വഭാവത്തെക്കുറിച്ച് ഒരു സംക്ഷേപവിവരണവും വരുന്ന വിദ്യാ വിനോദിനിയിൽ കാണാവുന്നതാണ് .

        നമ്പൂരിമ്പാട്ടിലെക്കുറിച്ച് അദ്ദേഹത്തിന്റെ സ്നേഹിതന്മാർ

ഓരോ പ്രകൃതത്തിൽ പല ശ്ലോകങ്ങൾ ഉണ്ടാക്കീട്ടുള്ളതിൽ നിന്ന് രണ്ടുശ്ലോകം താഴേച്ചേർക്കുന്നു.അതിൽനിന്നും അദ്ദേഹത്തിന്റെ ആകൃതിയും പ്രകൃതിയും ഒരുവിധം മനസ്സിലാക്കാവുന്നതാണ്

കോടക്കാറണിനേർനിറംഫലിതമായ്പാരംപ്പതുക്കെപ്പറ ഞ്ഞീടുംവാക്കുവലിപ്പമുള്ളനയനംചിന്തുന്നമാന്തംപരം നാടെല്ലാംനിറയുന്നകീർത്തികവിതാസാമർത്ഥ്യമിസ്സൽഗുണം കൂടീടുംചെറുതായൊരീനരനിഴഞ്ഞെത്തുന്നുലാത്തുംവിധം

                                        (കൊച്ചുണ്ണിത്തമ്പുരാൻ)

ഉന്മേഷത്തൊടുതാൻമുറുക്കിയരികത്തല്പംമുറുക്കാനുമായ് ചുമ്മാതെമണിപ്പത്തടിപ്പതുവരെമൂടിപ്പുതച്ചങ്ങിനെ ബ്രഹ്മസ്വംമംമായതിന്റെപടിയിൽപൂർണ്ണാനുമോതദംപര ബ്രഹ്മംകണ്ടമരുന്നാവെണ്മണിമകൻനമ്പൂതിരിയെകണ്ടുഞാൻ.

                                   (കുഞ്ഞിക്കുട്ടൻതമ്പുരാൻ)

വെണ്മണിനമ്പൂരിപ്പാട്ടിലേയ്ക്കു കവിതയുണ്ടക്കുകയും ഫലിതം പറകയുമല്ലാതെ മറ്റൊരുവേലയും ഉണ്ടായിരുന്നില്ല. ഒരു ജീവകാലം മുഴുവനും ഇങ്ങിനെ കഴിച്ചിട്ടും അദ്ദേഹം ഒരു ഗ്രന്ഥമെ ദധേഹത്തിന് മോഹമില്ലാഞ്ഞിട്ടല്ല ഇങ്ങനെ വന്നത്. സാക്ഷാൽ

കവിതകൾക്ക് വിഹിതമായിട്ടുള്ള ഈ മോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/118&oldid=159932" എന്ന താളിൽനിന്ന് ശേഖരിച്ചത്