ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-൮൮-

തിന് ആഗ്രഹിക്കുന്നവരെല്ലാവരും ഒന്നാമതായി കുടികെടു
ക്കുന്നതായ മടിയെ വിടേണ്ടതാകുന്നു.'ഉത്സാഹമുണ്ടെങ്കിൽ
അത്താഴമുണ്ണാം'എന്നുണ്ടല്ലോ.
൨.അമിതവ്യയം-വരവു നോക്കാതെ വരവിലധികമാ
യി ചിലവുചെയ്യുന്നവർ ദാരിദ്ര്യനാകാതിരിപ്പാൻ നിവൃത്തി
യില്ല.
'ആയംദൃഷ്ട്വാവ്യംകർയ്യാ
ദയാദല്പതരോവ്യയഃ
അനായീവ്യയശീലശ്ച
ക്ഷിപ്രമേവവിനശ്യതി'
എന്നുണ്ട്.ധാരാളച്ചിലവു ചെയ്യുന്നതിൽ മിക്കപ്പോഴും ഡം
ഭം അന്തർഭവിച്ചിരിക്കുമോ എന്ന് സന്ദേഹിക്കുന്നു.വരവില
ധികമായി ചെലവു ചെയ്കയില്ലന്നുള്ളമനോനിശ്ചയം അത്യാ
വശ്യമാണ്.ചെലവു വരവിൽ അല്പമെങ്കിലും കുറഞ്ഞിരിക്ക
ണം.'അടിതെറ്റിയാൽ ആനയുംവീഴും'എന്നുണ്ടല്ലോ.എ
ല്ലാകാര്യത്തിലും മിതവ്യം ആവശ്യമെന്നറിയേണം.
൩.ആഭരണഭ്രമം-ആഭരണം നല്ലതും ഭംഗിയുള്ളതുമാ
ണെങ്കിലും
'അരിമണിയൊന്നുകൊറിപ്പാനില്ല
തരിവളയിട്ടുകിലുക്കാൻമോഹം'
എന്നുള്ളതനുസരിച്ച് കടം വാങ്ങിച്ച് ആഭരണങ്ങൾ ചമയ്ക്കു
ന്നവരുടെ ഭവനങ്ങളിൽ ദാരിദ്ര്യം സ്ഥിരവാസംചെയ്യാതെയി
രിക്കില്ല'കണ്ടതെല്ലാം കൊണ്ടാൽ കൊണ്ടതല്ലാം കടം'
എന്നുണ്ടല്ലൊ.ആഭരണം ,വസ്ത്രം മുതലായവയെ സംബ
ന്ധിച്ച കാര്യത്തിൽ ധനവാന്മാർ പ്രവർത്തിക്കുന്നതുപോലെ
പ്രവർത്തിക്കണമെന്നുള്ള ആഗ്രഹം നിർദ്ധനന്മാർക്ക് ഒരിക്കലും
ശുഭകരമായിരിക്കയില്ല.ദ്രവ്യസംബന്ധമായ കാര്യത്തിൽ ത
ങ്ങളെക്കാൾ താഴെയുള്ളവരെ മാത്രം നോക്കി തൃപ്തിപ്പെടേണ്ട
താകുന്നു.'കിടക്കുന്നതു കാവൽപ്പുര' 'സ്വപ്നംകാണുന്നത് മ
ച്ചും മാളികയും'എന്നപോലെയാകരുത്.
൪. മദ്യപാനം- “മുലകുടിമാറിയാൽ ഒരുകുടിവേണം”
എന്നു പറഞ്ഞുകൊണ്ട് ചാരായം സേവിക്കുന്നവർ വളരെയു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/92&oldid=159984" എന്ന താളിൽനിന്ന് ശേഖരിച്ചത്