ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

_൮൯_

ണ്ട്.യൂറോപ്പുകാർ വിദ്വന്മാരും ബുദ്ധിമാന്മാരും ആകെകൊ
ണ്ട് അവർ സേവിക്കുന്ന മദ്യം സേവിച്ചാൽ ഗുണം സിദ്ധി
ക്കാതിരിക്കയില്ലെന്ന് വിചാരിച്ചിട്ടോ‌ൊ എന്തൊ ബ്രാണ്ടി മുത
ലായ ലഹരിദ്രവ്യങ്ങൾ രഹസ്യമായി പാനം ചെയ്യുന്നവർ
അധികം ഇല്ലെന്നില്ല.മദ്യത്തെ പാനംചെയ്യുന്നവർ സ്വന്തം
കുടുബത്തെ നശിപ്പിക്കുകയാകുന്നു ചെയ്യുന്നത്.'കയ്യിൽ ഇ
രിക്കുന്ന കാശു കൊടുത്തു മുഖത്തു കിടക്കുന്ന നായെ വാങ്ങുക'
എന്നപോലെ പ്രവർത്തിക്കുന്നതിൽ അന്തർഭവിച്ചിരിക്കുന്ന രഹ
സ്യം എന്തെന്നു മനസ്സിലാകുന്നില്ല.മാനത്തേയും സുബോധ
ത്തേയും ദ്രവ്യത്തേയും നശിപ്പിക്കുന്ന മദ്യത്തെ പാനം ചെയ്യു
ന്നതിൽ പരം അബദ്ധം മറ്റൊന്നുമില്ലെന്നുതന്നെ പറയേണ്ടി
യിരിക്കുന്നു.മദ്യപാനദോഷം വർദ്ധിക്കാതിരിക്കേണ്ടതിന് പ
രിഷ് കൃതരാജ്യങ്ങളിൽ'മധുവർജ്ജനസമൂഹം' സ്ഥാപിച്ചുവരു
ന്നതായികാണുന്നു മദ്യപാനിയെക്കറിച്ചു ഒരാൾ എഴുതിയി
ട്ടുള്ളതിന്റെ തർജ്ജമ താഴെ ചേർക്കുന്നു.
മദ്യപാനിയുടെ മരണപത്രം
(൧) 'നാശകരമായ നടപ്പിനേയും നികൃഷ്ട ദൃഷ്ടാന്ത
ത്തേയും,എന്നെക്കുറിച്ച്,ക്ഷണത്തിൽ നശിച്ചുപോകുന്നതാ
യ ഓർമ്മയേയും ജനസമുദായത്തിന്നും,
(൨)ബലഹീനവും പരിതാപയുക്തവും ആയ ഒരു അവ
സ്ഥയിൽ മനുഷ്യർക്ക് അനുഭവിപ്പാൻ കഴിയുന്നിടത്തോളം
ദുഃഖത്തെ എന്റെ മാതാപിതാക്കന്മാർക്കും,
(൩) എന്റെ സഹോദര സഹോദരിമാർക്ക് എത്രമേൽ
നാശത്തേയും ഉപദ്രവത്തേയും വരുത്തുവാൻ എനിക്കു കഴി
ഞ്ഞുവോ അത്രമേൽ നാശത്തേയും ഉപദ്രവത്തേയും അവർക്കും
(൪) ഒരു നുറുങ്ങിയ ഹൃദയത്തേയും,നികൃഷ്ടജീവിതത്തേ
യും,എന്റെ അകാലമരണത്തെക്കുറിച്ചു ദുഃഖിക്കുന്നതിലുള്ള
ലജ്ജയേയും ഭാര്യക്കും ഞാൻ സമ്പാദിച്ചുവച്ചിരിക്കുന്നു.'
(൫) ദാരിദ്ര്യത്തേയും,അറിവില്ലായ്മയേയും,ഹീനസ്വഭാവ

൧൨ *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyavali_1918.pdf/93&oldid=159985" എന്ന താളിൽനിന്ന് ശേഖരിച്ചത്