ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എന്നതു കേട്ടൊരു രാജഭടന്മാ-
രൊന്നൊഴിയാതെ പദാർത്ഥംകൂട്ടി
സന്നദ്ധന്മാർ കല്പന പറവാ-
നൊന്നു മുതിർന്നു നടന്നു തുടങ്ങി.
പുരുഷാരത്തെയറീപ്പാനായി-
പ്പുരുഷന്മാരെയയച്ചു തുടങ്ങി.
വിരുതന്മാരവർ നാട്ടിലശേഷം
നരപതികല്പനയങ്ങു നടത്തി.
കല്പനകേട്ടൊരുനായന്മാരും
കെല്പൊടു വന്നു നിറഞ്ഞു തുടങ്ങി.
അല്പമതല്ലൊരു ജലധികണക്കെ
തൽപ്പുരസീമ്നി പരന്നുനിരന്നു

തങ്ങളിലങ്ങു പറഞ്ഞു തുടങ്ങി:-

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/31&oldid=160307" എന്ന താളിൽനിന്ന് ശേഖരിച്ചത്