ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഇങ്ങനെ പല പല വാക്കുകൾ ഘോഷി-
ച്ചങ്ങിനെ വന്നിഹകൂടിഭടന്മാർ.
തിങ്ങിനപടയുടെ സംഖ്യഗണിപ്പാ-
നെങ്ങിനെ കുശലതമതിയാകുന്നു?
തോക്കുള്ളവർ പുനരൊക്കെച്ചെന്നു വെ-
ടിക്കോട്ടയ്ക്കൽ പാർക്കണമുടനെ
ആക്കംപൂണ്ടു വെടിക്കു മരുന്നുകൊ-
ടുക്കുന്നുണ്ടു തിടുക്കമനേകം
തിക്കും വലിയ തിരക്കും പലപല
വാക്കും ചിലരുടെ മുഷ്ക്കും ചുടുമിഴി-
നോക്കും വിരവൊടു വായ്ക്കും വികൃതിക-
ളാർക്കും പറവതിനാക്കം പോരാ.
ഇത്തരമൊരുദിശി ഘോഷം പലവിധ-
മെത്രയുമത്ഭുതമെന്നുരചെയ്യാം
ഹസ്തിരഥാദികൾ വസ്തുസമസ്തം
ഹസ്തിനപുരമതിലെത്തിനിറഞ്ഞു.
നായന്മാർക്കിലവെച്ചുതുടങ്ങി
ആയതുപറവാനവസരമില്ലാ
ആയിരമായിരമോരോകൊട്ടിലി-
ലായുധപാണികളിലവെപ്പിപ്പാൻ.
പന്തിനിരത്തിയിരുത്തുവതിന്നായ്
മന്ത്രികൾ പലരും കൂടിയിറങ്ങീ

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/35&oldid=160311" എന്ന താളിൽനിന്ന് ശേഖരിച്ചത്